2009, ഡിസംബർ 27, ഞായറാഴ്‌ച

റോയല്‍റ്റി


കൂമ്പാരം കൂട്ടിയ തേങ്ങകളുടെ മുന്നില് നിന്നപ്പൊള് ശങ്കുണ്ണി നായരുടെ ഓര്‍മകള്‍ പുറകോട്ട് നീങ്ങി തുടങ്ങിഓര്‍മ്മകളുടെ കളര്‍ മൊത്തം പോയി ബ്ലാക്ക് ആന്റ് വൈറ്റ് ആയി, എതാണ്ട് ആയിരത്തിതൊള്ളായിരത്തി എണ്പത് എഴുപതില് എത്തിയപ്പോള് പതുക്കെ ഞ്ഞെങ്ങി ഞ്ഞെരുങ്ങി നിന്നു , സൂക്ഷിച്ച് നോക്കിയപ്പോള്‍ ആണ് മനസ്സിലായത് സംഗതി അങ്ങനെ ചുമ്മാ നിന്നതല്ല എണ്പത് എഴുപത് കാലഘട്ടമല്ലെ കട്ട റോഡ് ആണ് എതൊ കട്ടയില് തട്ടിയാണ് നായരുടെ ഓര്മകള് നിന്നത്.

കാരണമാരായി തരിശ്ശ് ആക്കി ഇട്ട ഭൂമിയും എതാനും പെണ്മക്കളും ഒരു ഭാര്യയും ഒക്കെ ചേര്ന്നതാണ് നായരുടെ കുടുംബം.നായര് ചെറുപ്പം മുതലെ വിദേശത്തായിരുന്നു,മേട്ട് പ്പാളയം ,കുന്നത്തൂര് മേട് എന്നിങ്ങനെ പല രാജ്യങ്ങളിലും ചായക്കട നടത്തുകായായിരുന്നു.അങ്ങനെ ഇരിക്കെ ആണ് നായര്‍ക്ക് കൃഷിയില്‍ കമ്പം കേറിയത്,പിന്നെ അമാന്തിച്ചില്ല നാട്ടില് തിരിച്ച് എത്തി നായര് കൃഷി തുടങ്ങി. കൂട്ടിന് കിട്ടിയത് പഴയ കാര്യസ്ഥന്റെ മകന് രാമനും.

രാമന്‍ ആത്മാര്ഥതയില് മൂത്രം ഒഴിക്കാത്ത കറകളഞ്ഞ കാര്യസ്ഥന് ആണ് ,നായര്‍ തുടങ്ങിയ തെങ്ങു കൃഷി ഒരു തീരുമാനത്തില് എത്തിക്കാതെ താന്‍ പിന്മ്മാറില്ല എന്ന് രാമന് പ്രതിഞ്ജ്യ എടുത്തു.തന്റെ വിയര്‍പ്പ് പോലും തെങ്ങിന് വളമാക്കി രാമന്‍, തെങ്ങിന്റെ ചുവട് തുരക്കല്‍ അടിക്കാട് വെട്ടി വളമിടല്‍ കൂടാതെ ചാണകം ഇടും അതെല്ലാം ചീഞ്ഞു കഴിഞ്ഞാല് തുരന്ന ചുവട് മൂടും . ചെള്ളിയെ പിടിക്കും ,കുമ്മായം അടിക്കും മൊത്തത്തില് തെങ്ങുകള് വള്ര്ന്ന് തുടങ്ങി.

രാമന് ക്രുത്യാമായി ശംബളം കൊടുത്തും രാമന്റെ വീട്ടിലെകു ഭക്ഷണം അവര്ക്കുള്ള വസ്ത്രം എന്നിങ്ങനെ കഴിയുന്നതെല്ലാം കൊടുക്കാന്‍ നായരും കുടുംബവും മത്സരിച്ചു.അങ്ങനെ ഉദാത്തമായ ഒരു കാര്യസ്ഥന്‍ കര്‍ഷക ബന്ദ്ധം അവിടെ തഴച്ചുവളര്ന്നു ഒപ്പം തെങ്ങും.

കാലം കടന്നും ഇരുന്നും ചിലപ്പോള്‍ നടന്നും പോയി കേരളത്തിലെ മദ്യവില്‍പ്പന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പോലെ എല്ലാ വര്‍ഷവും റെക്കൊര്‍ഡ് ഇട്ടകൊണ്ടിരുന്നു,യൂത്ത് ചാനലുകള്‍ നടിയുടെ ബാത്ത് രൂമില്‍ വരെ പോയി ഇന്റെര്‍ വ്യൂ നടത്തി.ബ്ലാക് ആന്റു വൈറ്റ് ആയ നായരുടെ ഓര്‍മ്മകള് കറങ്ങി തിരിഞ്ഞ് കള്റില് തന്നെ എത്തി.എന്നു വച്ചാല് നായര്ക്ക് പരിസരബൊധം വന്നു,താന് ഇപ്പോള് രണ്ടായിരത്തി പത്തില് ആണ് എന്നും , തന്റെ തെങ്ങിന്‍ പറംബിലെ തേങ്ങ വില്‍പ്പനക്കിട്ടിരിക്കുന്നതിന്റെ മുന്നില് ആണ് താന് എന്നും .

“നായരെ“ ചിരട്ടപാറയില് ഉരക്കുന്ന പോലെ ഉള്ല ഒരു ശംബ്ദം കേട്ട് നായര് തിരിഞ്ഞു നോക്കി

“ആര് രാമനൊ ,എന്താ രാമാ ഈ വഴിക്കൊന്നും ഇപ്പോള് കാണാറില്യാലൊ” നായര്‍

“മക്കളൊക്കെ ഒരു നിലയില് എത്തിയില്ലെ നായരെ ഇനി വിശ്രമിക്കാം എന്നു തോന്നി അതാ” രാമന്‍

‘അതു നന്നായി രാമാ, തേങ്ങവാങ്ങാന് അയ്യമ്മദ് വരാം എന്നു പറഞ്ഞു ഓനെ കാത്തിരിക്ക്യ” നായര്‍

“തേങ്ങ വിക്കാന്ന് അറിഞ്ഞിട്ടന്നെ നായരെ ഞാനും വന്നെ ങ്ങള് തേങ്ങ വിറ്റിട്ട് എന്റെ റൊയല്റ്റി തന്നാല് നിക്കങ്ങട് പൊവാര്ന്നു” രാമന്‍

“എന്താ രാമാ റോയല്റ്റിയൊ നീ എന്താ ഈ പറയണെ” !നായര്‍ അദ്ബുദപരതന്ത്രനായി

“ന്റെ നായരെ ങ്ങള് ഈ ലൊകത്തൊന്നും അല്ലെ പേപ്പറൊന്നും വായിക്കാറില്ലെ ? ഒരു പാട്ട് ഇറ്ങ്ങികഴിഞ്ഞാല്‍ അഞ്ചുവര്ഷത്തെക്ക് ആ പാട്ട് കാണുകയൊ, കേള്ക്കുകയൊ ,പാടുകയൊ എന്തിന് റിംങ്ങ് ടൊണാക്കുകയൊ ചെയ്താല് സംഗീത സംവിധായകന് വരെ റോയല്റ്റി കൊടുക്കാണം ന്ന് ,അപ്പോള്‍ ഞാന് ആലൊചിച്ചു അങ്ങനെ ആണങ്കില് തേങ്ങ വില്ക്കുബൊള് പണ്ട് അതിനു വേണ്ടി പണി എടുത്ത എനിക്ക് റൊയല്റ്റി കിട്ടണ്ടെ നായരെ”?

“രാമാ താന്‍ എന്താ ഈ പറയണെ അന്ന് അതിനൊക്കെ നീ പറഞ്ഞ കൂലി ഞാന് എണ്ണി തന്നില്ലെ അല്ലാണ്ട പുളിങ്കുരു ഒന്നും അല്ലല്ലൊ ഞാന് തന്നത് “ നായര്ക്ക് ദേഷ്യം വന്നു തുടങ്ങി

“നായരെ അങ്ങനെ ആണങ്കില് ഈ പറയണ സംഗീത വിദ്വാന്മാര്ക്കും പണം അവരു പറഞ്ഞത് കൃത്യമായി എണ്ണീ കൊടുത്തിട്ടല്ലെ എന്നിട്ടും പിന്നെ അവര് റൊയല്റ്റി ചൊദിക്കുന്നതൊ ഇങ്ങള് മര്യാദക്കു തേങ്ങ വിറ്റ് എന്റെ വിഹിതം റോയല്‍റ്റി ഇങ്ങോട്ട് എടുക്കിന്‍ ”

റിയാല്‍റ്റി എന്തു റൊയല്‍റ്റി എന്തു എന്നു അറിയാതെ നായര് വാ പോളിച്ച് ഇരുന്നു പോയി

4 അഭിപ്രായങ്ങൾ: