2009, ഡിസംബർ 7, തിങ്കളാഴ്‌ച

ചിത

കത്തി എരിയുന്ന ചിതയിലേക്ക് നോക്കി അയാള്‍ നിന്നു ,ചന്നം പിന്നം പെയുന്ന മഴ അയാളോടൊപ്പം തേങുന്ന പ്രകൃതിയുടെ ദുഃഖം ആയി ,,,വീഴും എന്ന് തോനിയപോള്‍ പതുക്കെ അവിടെ ഇരുന്നു ,,,മനസ്സ് പുറകിലേക്ക് പോയി ........

പതിനാറാം വയ്യ്സില്‍ തുടങിയ പ്രവാസം ഇന്നു നാല്പത്തി നാല് വര്‍ഷങ്ങള്‍ പിന്നിട്ടു ,,,,ജീവിത പ്രാര്ബ്ദതിനിടയില്‍ വൈകി ഉണ്ടായ വിവവാഹം ,നീണ്ട ഇരുപത്തി അഞ്ചു വര്‍ഷത്തില്‍ ചുരുക്കം സമയങ്ങളില്‍ മാത്രം ജീവിച്ചു തീര്ത്ത ദാമ്പത്യം.

അക്കരയും ഇക്കരയും ആയി ആണെന്കിലും ഒരു മനസ്സും രണ്ടു ശരീരവും ആയിരുന്നു ,ഒരിക്കലും പിണങിയില്ല,പരസ്പരം സ്നേഹിച്ചും അറിഞ്ഞും ഉള്ള ജീവിതം ,,,,അതിനടയില്‍ രണ്ടു കുട്ടികള്‍ ,,,,,ഒരികല്‍ പോലും ഒരു ആവശ്യവും അവള്‍ തനോട് പറഞ്ഞില്ല ,,,,എന്നും അനുസരിച്ച് മാത്രം ശീലിച്ചവള്‍ ,,,

ദുഃഖം തിരമാലയായ് മനസ്സില്‍ അലയടിച്ചു ഒന്നു പൊട്ടിക്കരയാന്‍ പോലും സാഹചര്യങ്ങള്‍ അനുവദികുനില്ല,കരഞ്ഞു തളര്‍ന്ന കുഞ്ഞുങള്‍ ഉറങിയോ ?ജീവിതം അതി ക്രൂരമായ പല സാഹചര്യങ്ങളും നെരിട്ടപോളും താന്‍ കുലുങിയില്ല പക്ഷെ ഇതു ,,,

എന്നും കുഞ്ഞുങളുടെയും തന്റെയും ഭക്ഷണവും തന്നു ഉറക്കവും ആവാതെ ഉറങാത്ത ആള്‍ ഇന്നു നേരത്തെ ഉറങി ഇനി ഒരിക്കലും ഉണരില്ല എന്ന വാശിയോടെ .

രോഗാതുരമായ ഒരു ശരീരം മാത്രം ആയിരുന്നു പ്രവാസം അവസാനിപ്പിച്ചു മടങുമ്പോള്‍ ഉണ്ടായിരുന്ന സമ്പാദ്യം അപ്പോഴും മനസില്‍ ഒരുമിച്ചു ജീവിക്കാന്‍ ഉള്ള കൊതി മാത്രം ആയിരുന്നു ആശ്വാസം,,വന്നു ആറു മാസം തികഞ്ഞില്ല അതിന് മുന്പേ ,,,,,,,,,,,

നാട്ടില്‍ വരുമ്പോള്‍ എന്ത് കൊണ്ടു വരണം എന്ന് ചോദികുമ്പോള്‍ തിരിച്ചു വന്നാല്‍ മാത്രം മതി എന്ന് പറഞ്ഞു ചിരിക്കുന്ന ഒരു വിഷമം നിറഞ്ഞ ശബ്ദം ഒരികല്‍ കൂടി അയളുടെ ചെവികളില്‍ മുഴങ്ങിയ പോലെ തോനി,ഒന്നു തിരിച്ചു വരാന്‍ പറയാന്‍ പോലും തനിക്ക് കഴിയാത്ത ദൂരത്തേക്കു അവള്‍ യാത്രയായിരിക്കുന്നു .....

സ്നേഹിച്ചു തീരാന്‍ കൊതിക്കുന്ന രണ്ടു മനസ്സുകളുടെ ഒടുങാത്ത വിങലുകള്‍ ഒരു ചിതയായ് കത്തി എരിഞ്ഞു.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ