സത്വവ ടൌണില്‍ നിന്നും കാര്‍ ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. മനസ്സില്‍ ഒരു വല്ലാത്ത അസ്വസ്ഥത, വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു അവിടെ വന്നിട്ട് .രണ്ടു വര്ഷം അവിടെ താമസിച്ചതാണ് പക്ഷെ കമ്പനി വക താമസസ്ഥലം കിട്ടിയതില്‍ പിന്നെ അവിടേക്ക് വരാന്‍ കഴിഞ്ഞില്ല . ഇതിപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത കാര്യം ആയത് കൊണ്ട് വല്ല വിധേനയും വരുന്നതാണ്.ഉണ്ണിയുടെ ഫോണ്‍ വന്നപ്പോള്‍ ആദ്യം വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു പിന്നെ മനസ്സ് വീണ്ടെടുത്ത് നേരത്തെ പോകാന്‍ അനുവാദം ചോദിച്ചു , ബോസ്സിന്റെ ചുളുങ്ങിയ മുഖം കണ്ടാല്‍ ഒന്നും ചോദിക്കാന്‍ തന്നെ തോന്നില്ല ഇത് പക്ഷെ എങ്ങിനെ ഒഴിവാക്കും,ഒന്നുമില്ലെന്കിലും കൂടെ രണ്ടു വര്ഷം കഴിഞ്ഞ ആളുടെ കാര്യം അല്ലെ അതും തന്നെ ഒരു അനുജനെപോലെ നോക്കിയ ആള്‍ . ഒരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലായിരുന്നു ആ റൂമില്‍ വരുമ്പോള്‍. മനസ്സിലെ ചിന്തകള്‍ക്ക് ബ്രേക്ക് ഇട്ടു കൊണ്ട് കാര്‍ നിന്നു. ഒരു വലിയ കോട്ട മതില്‍ അതിന്റെ ഒരു കോണില്‍ ഭീമാകാരമായ ഗൈറ്റ്. രണ്ടു നില ഉള്ള ഒരു വില്ലയാണ് ,താഴെ പാക്കിസ്ഥാനികളും പഞ്ചാബികളും ഒരു കോളനി പോലെ കഴിയുന്നു.മുകളില്‍ മൂന്നു റൂമുകളില്‍ ആയി കുറെ ഏറെ മലയാളികളും .
ഗൈറ്റ് തുറന്നു ഉള്ളില്‍ കയറിയപ്പോള്‍ മുഖം മറന്നിട്ടില്ലാത്ത ഒരു പാക്കിസ്ഥാനിയുടെ ചോദ്യം ,” അരെ ഭായ് കൈസഹെ ? കിതരിയെ തും അഭി”
വല്ല വിധേനയും ഒന്ന് ചിരിച്ചു എന്ന് വരുത്തി അവനെ തരണം ചെയ്തു മുകളിലേക്ക് കയറി.
ഒരു മാറ്റവും ഇല്ല അവിടെ. പാന്‍പരാഗിന്റെ കറ പുരണ്ട പടികള്‍ ,പുകയും എണ്ണയും തിങ്ങി നിറഞ്ഞ കിച്ചന്‍, പോടി പിടിച്ച നരച്ച കാര്പെറ്റ് എല്ലാം അത് പോലെ തന്നെ . മൂന്നാമത്തെ റൂമിന്റെ വാതില്‍ പാതി തുറന്നു കിടക്കുന്നു ,കുറെ ഏറെ പാദരക്ഷകള്‍ പുറത്തു കിടക്കുന്നു , സുഹൃത്തുക്കളും പരിചയക്കാരും ഒന്നൊന്നായി വരുന്നുണ്ട്, ഒരു ഞെരക്കത്തോടെ ഓടുന്ന വിന്‍ഡോ എസിയും,സീലിങ്ങ് ഫാനുംദുഖത്തിന്റെ നിരാശയില്‍ ക്ഷീണതമായ പോലെ തോന്നി.
ബാച്ചലര്‍ റൂമില്‍ കാണുന്ന പൊട്ടിചിരികളോ തമാശകളോ ഇല്ല എല്ലാവരുടെയും മുഖം വളരെ ദൈന്യമാണ് .ചിലര്‍ തമ്മില്‍ എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നും ഉണ്ട്. ഓരോ കട്ടിലിലും മടക്കി വെച്ച ബ്ലാങ്കറ്റുകള്‍, തലയിണയുടെ അടുത്ത് ഇരിക്കുന്ന പെഴ്സും മൊബൈല്‍ ഫോണും ഒരു വല്ലാത്ത യൂണിഫോമിറ്റി വരുത്തി , അവിടെ ഉള്ള ഒരു ഡബിള്‍ കോട്ട് കട്ടിലിന്റെ ഒരു വശത്ത് ഞാന്‍ ഇരുന്നു ,തൊട്ടടുത്ത് എന്നെ പോലെ ആ റൂമില്‍ പണ്ട് താമസിച്ച ഒരു സഹമുറിയനും .പതിഞ്ഞ സ്വരത്തില്‍ അദേഹം എന്നോട് ചോദിച്ചു ,
‘എന്താണ് പെട്ടന്ന് ഇങ്ങനെ ?”
“എന്ത് ചെയ്യാന്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ ആവില്യാലോ “
“എന്നാലും ഇത്ര പെട്ടന്ന് “
”ഇത്രേ ഒക്കെ വിധിച്ചു കാണൂ അല്ലാതെ ഇപ്പോള്‍ എന്താ പറയാ”
“പാവം പതിനാറു വര്ഷം ആയി ഇവടെ, ഒരു വീട് വെക്കല്‍ വലിയ ആഗ്രഹം ആയിരുന്നു കഴിഞ്ഞ വര്ഷം പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ എന്തൊരു സന്തോഷം ആയിരുന്നു”
“ഊം ഞാന്‍ പോയിരുന്നു പാല് കാച്ചിന്, ആകെ ഉള്ളത് ഒരു മോന്‍ ആണ് അവന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയതെ ഉള്ളൂ ,നല്ല മിടുക്കന്‍ കുട്ടി അവനെ ഓര്‍ക്കുമ്പോഴാ “
“എന്ത് ചെയ്യാന്‍ ഇത്രേ ഒക്കെ ഉള്ളൂ മനുഷ്യന്റെ കാര്യം “
“സമയം ആയെങ്കില്‍ ഇറങ്ങാം” ആരോ വിളിച്ചു പറഞ്ഞു .
വിതുമ്പുന്ന മുഖവും ആയി അയാള്‍ എഴുന്നേറ്റു ഒരിക്കല്‍ കൂടി എല്ലാവരുടെയും മുഖത്തേക്ക് നോക്കി , കണ്ണുകള്‍ കലങ്ങി മറഞ്ഞിരിക്കുന്നു,
എല്ലാ കാര്യത്തിലും താമാശ കണ്ടെത്തുന്ന ആള്‍ ആണ് ഇങ്ങനെ അദേഹത്തെ കാണേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ പോകാറില്ല , ആരുടേയും ദുഃഖം കാണാന്‍ ഉള്ള ശക്തി ഇല്ല എന്നതു തന്നെ ആണ് കാര്യം , പക്ഷെ പ്രഭാകരെട്ടന്റെ ഇങ്ങനെ ഒരു അവസ്ഥയില്‍ എങ്ങിനെ വരാതിരിക്കും .
പ്രഭാകരേട്ടന്‍ നടന്നു അടുത്ത് എത്തിയപ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു ആശ്വസിപ്പികണം എന്ന് ശക്തമായ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും സാധിച്ചില്ല . പെട്ടന്ന് അദേഹം തന്നെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു . കരയാതിരിക്കാന്‍ എനിക്കും സാധിച്ചില്ല .
“ വരുന്നതെല്ലാം അനുഭവിച്ചല്ലേ പറ്റൂ പ്രഭാകരേട്ടാ അല്ലാതെ നമുക്ക് എന്ത് ചെയാന്‍ ആകും” എന്ന് ഒരു വിധത്തില്‍ പറഞ്ഞോപ്പിച്ചു.
കെട്ടി വെച്ച പെട്ടിയും ബാഗും എടുത്തു രണ്ടു പേര്‍ നടന്നു കൂടെ എന്റെ തോളില്‍ കയ്യിട്ടു പ്രഭാകരെട്ടനും .
കാറില്‍ കയറുമ്പോള്‍ അദേഹം എന്തോ ഒരു ധൈര്യം നേടിയുരുന്നപോലെ തോന്നി . എന്ത് വന്നാലും നേരിടാന്‍ ഉള്ള ശക്തി ആര്‍ജിച്ച പോലെ,മുഖത്ത് വല്ലാത്ത ഒരു ശാന്തത.
കാര്‍ നീങ്ങിയപ്പോള്‍ പുറകില്‍ നിന്നും പാകിസ്ഥാനിയുടെ ചോദ്യം
“ കൊന്‍സാ ഫ്ലൈറ്റ് ഹെ ഭായ്” ?
ഞാന്‍ മെല്ലെ മറുപടി പറഞ്ഞു “എയര്‍ ഇന്ത്യ എക്സ്പ്രസ്”
ഒരു നടുക്കത്തോടെ പാകിസ്ഥാനി കൈകള്‍ തലയില്‍ വെച്ച് പറഞ്ഞു
‘ഹോ അളളാ, മാലും നഹിത്താ പ്രഭാകര്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ്മേം ജാരെ, ക്യാ മുസീബത്ത് ഹെ ഉസ്ക്കാ, ബുലാവോ ഭായ് ഉസ്ക്കോ വാപ്പസ്സ് ബുലാവോ ബച്ചാവോ ബചാവോ ഉസ്ക്കോ ”........!!!!
2010, ജൂൺ 3, വ്യാഴാഴ്‌ച
2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച
ചെമ്പ്ര അഞ്ചുമൂല വഴി പട്ടാമ്പി
കുറച്ചു ദിവസം മുന്നേ ജയേട്ടന്‍(Dr ജയന്‍ദാമോദരന്‍) ബസ്സിനെ കുറിച്ച് എഴുതി കണ്ടപ്പോളാണ് ഞാനും ഓര്‍ത്തത് ബസ്സുകള്‍ക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് .പല കാര്യങ്ങളും അങ്ങിനെയാണ്കാലാന്തരത്തിലുണ്ടാകുന്ന ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതും സാധാരണനിലയില്‍ നമ്മുടെ ശ്രദ്ധയില്‍ പെടില്ല .പക്ഷെ പിന്നീട് എപ്പോഴെങ്കിലും ഇത് പോലെ വല്ല ചൂണ്ടകളാല്‍ ഓര്‍മകളില്‍ നിന്ന് കൊളുത്തിവലിക്കപ്പെടും , ആ ഓര്‍മ്മകള്‍ ചിലപ്പോള്‍ ആ കാലഘട്ടത്തിലേക്ക് നമ്മെ കൊണ്ട് പോകും. അന്ന് വളരെ തീവ്രതയോടെ അനുഭവിച്ച പല കാര്യങ്ങളും തികഞ്ഞ മണ്ടത്തരങ്ങള്‍ ആയി തോന്നും അല്ലെങ്കില്‍ സ്വയം ഒരു സഹാനുഭൂതി സൃഷ്ട്ടിക്കും.എന്തൊക്കെയാണെങ്കിലും അത് രസകരമാണ് ആ കാലത്തിലേക്ക് തിരിച്ചു പോകാനോ അത്തരം അനുഭവങ്ങള്‍ പലതും വീണ്ടും അനുഭവിക്കാനോ കൊതിക്കാത്തവരായി അധികമാരും ഉണ്ടാകില്ല .
ഓര്‍മകളുടെ പല താളുകളും ചിതലരിച്ചു പോയിരിക്കുന്നെങ്കിലും ഞാന്‍ ആ താളുകള്‍ പുറകോട്ട് മറിച്ചു, ആദ്യ താളുകളിലെവിടെയോ ഞാന്‍ എന്റെ നാടിന്റെ രൂപം കണ്ടു .ഏതോ കാലത്ത് കല്ലടിച്ച ഒരു പഞ്ചായത്ത് റോഡ്, കല്ലുകളെല്ലാം പോയി ഒരു മണ്‍പാത മാത്രമായിരിക്കുന്നു, ചിലയിടങ്ങളില്‍ കല്ലിന്റെ അവശിഷ്ട്ടങ്ങളുണ്ട് ,കൂടാതെ ഒരു യു .പി സ്കൂള്‍ അതിന്റെ മുന്നില്ലായി കുഞ്ഞാമുക്കാന്റെ ഒരു പലചരക്ക് കട,ശങ്കരന്‍കുട്ടിനായരുടെ ഒരു സ്റ്റേഷനറി, പഴയ കാലത്തിന്റെ പ്രതാപവും പേറിനില്‍ക്കുന്ന ഒരു കല്ലത്താണി, അത് കഴിഞ്ഞു ഇറങ്ങി വരുന്ന സ്ഥലതതായി കുട്ടനെഴുത്തച്ചന്‍റെ നാരങ്ങമിട്ടായിയും നന്നാരി സര്‍വത്തും ഉള്ള പെട്ടികട.
ഓറഞ്ചല്ലികള്‍ പോലെ ഉള്ള നാരങ്ങമിട്ടായി ആ വഴി പോകുമ്പോള്‍ ഒക്കെ അങ്ങോട്ട് വിളിക്കും പക്ഷെ എന്ത് ചെയ്യാം അത് മേടിക്കാനുള്ള ഇരുപത്തി അഞ്ചു പൈസ ഇല്ല കയ്യില്‍. കോഴിയുടെയും പൂച്ചയുടെയും മറ്റും രൂപത്തില്‍ ഉള്ള വേറെഒരു മിട്ടായി ഉണ്ട് അതിനു വെറും അഞ്ചു പൈസയേ ഉള്ളൂ അതിനു പോലും കാശില്ല. എങ്ങിനെയാണ് കാശ് ഉണ്ടാവുക വല്ലപ്പോഴും പരീക്ഷ ഫീസ് കൊടുക്കാനോ അദ്ധ്യാപക ദിനത്തിന്റെ സ്റ്റാമ്പ് മേടിക്കാനോ ആണ് വല്ല പൈസയും കയ്യില്‍ കിട്ടുക .പക്ഷെ അതില്‍ വല്ലതും ബാക്കി ഉണ്ടെങ്കില്‍ കൃത്യമായി കണക്ക് പറഞ്ഞു വീട്ടില്‍ തിരിച്ചു ഏല്‍പ്പിക്കണം!
ഈ മിട്ടായി ഒക്കെ ടേസ്റ്റ് നോക്കാന്‍ ഒരു അവസരം വരുന്ന സമയം ഉണ്ട് അതെ കശുവണ്ടിക്കാലം, പോകുന്നവഴിയില്‍ ഉള്ള കശുമാവില്‍ നിന്നും ജന്തുക്കള്‍ മാങ്ങതിന്ന് കശുവണ്ടി വഴിയിലിടും രണ്ടു മൂന്നു കശുവണ്ടി കൊടുത്താല്‍ എഴുത്തച്ഛന്‍ ഒരു മിട്ടായി തരും.ഇടവിഴികളിലെ ചപ്പിലകളില്‍
കശുവണ്ടിയും പരാതിയാണ് നടപ്പ് .
അങ്ങിനെ സ്കൂളും വീടും ആയി കഴിഞ്ഞിരുന്ന കാലം ആ റോഡിലൂടെ ആകെ പോകുന്ന വാഹനങ്ങള്‍ ജീപ്പുകളാണ്. വളാഞ്ചേരിയില്‍ നിന്നും അഞ്ചുമൂല വരെ ട്രിപ്പ് നടത്തിയിരുന്ന ജീപ്പുകള്‍.പലപ്പോഴും ഒരു ആള്കൂട്ടം ഒഴുകി പോകുന്ന പോലെ ആണ് തോന്നുക, നാലുപുറവും തൂങ്ങി നില്‍ക്കുന്ന ജനങ്ങള്‍. അതില്‍ സര്‍ക്കസ്സ് അഭ്യാസിയെ പോലെ പറന്നു കേറുകയും ഇറങ്ങുകയും ചെയ്യുന്ന കിളി എന്ന ക്ലീനര്‍. അക്കാലത്തെ വലിയ ഹീറോ ആയിരുന്നു മൂപ്പര്‍ സ്കൂളിലും മറ്റും കളിക്കുമ്പോള്‍ ജനലിലും മറ്റും അത്തരം അഭ്യാസങ്ങള്‍ ഞങ്ങള്‍ അനുകരിക്കുമായിരുന്നു അന്നൊക്കെ ആഗ്രഹിക്കുമായിരുന്നു ഒരു കിളിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്!
അങ്ങിനെ കാലം കടന്നും ഇരുന്നും ഒക്കെ പോയി കൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു അത്ഭുതം സംഭവിച്ചത് ആ റൂട്ടിലൂടെ ഒരു ബസ്സ് ഓടി തുടങ്ങി .സ്കൂളില്‍ അടക്കം പലയിടങ്ങിളിലും അതൊരു വലിയ ചര്‍ച്ച തന്നെയായി.മയില്‍വാഹനം ട്രാന്‍സ്പോര്ട്ടിന്റെ ഒരു ബസ്സ് ആണ് അത്,രാവിലെ ഒരു ട്രിപ്പും വൈകീട്ട് ഒരു ട്രിപ്പും.രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്നേ ആ സംഭവം പോകും വൈകുന്നേരം സ്കൂള്‍ വിട്ടു പോന്നാല്‍ മാത്രേ അത് പോകൂ. ഒരു തരത്തിലും ഒന്ന് കാണാന്‍ പോലും ആകാത്ത അവസ്ഥ .
സ്കൂളിലും മറ്റും ബസ്സ് കണ്ടവരുടെയും ബസ്സില്‍ കേറിയവരുടെയും ഒക്കെ
വീരസാഹസിക കഥകള്‍, അതില്‍ ഒരുത്തന്റെ വീടിന്റെ അടുതുള്ളവനാണത്രേ അതിലെ ക്ലീനര്‍ അവന്‍ അതില്‍ കയറിയപ്പോള്‍ കിളിയുമായുള്ള പരിചയം വെച്ച് ബസ്സിലെ ബല്ല് വരെ അടിചൂത്രേ. ഹോ എന്തൊരു ഭാഗ്യമാണ് അവനു ,താമസിയാതെ തന്നെ അവന്‍ വലിയ ഹീറോ ആയി.പക്ഷെ അവന് ബസ്സിനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതെ ഒരു കാര്യമുണ്ട് ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി ബസ്സ് നീങ്ങുന്നത്,പലപ്പോഴും ഡ്രൈവര്‍ സ്റ്റിയരിങ്ങ് തൊടുന്നതിനു മുന്നേ പോലും ബെല്‍ അടിച്ചാല്‍ ബസ്സ് നീങ്ങുന്നു!എന്താണ് അതിനു കാരണം.സ്റ്റിയറിംഗ് തിരിക്കുമ്പോള്‍ അല്ലെ ശരിക്കും ബസ്സ് നീങ്ങാന്‍ പാടുള്ളൂ !എന്നാലും അവനു പെന്‍സില്‍ കൊടുക്കാനും അവന്റെ കൂടെ നടക്കാനും ഒക്കെ എല്ലാവരും മത്സരിച്ചു.
ഇടക്കൊക്കെ അവന്‍ ബസ്സില്‍ കയറാറുണ്ട് ഡ്രൈവറുടെ സീറ്റിനടുത്ത് വരെ ഇരുന്നു യാത്ര ചെയ്യാറുണ്ട് പോലും ,ഡ്രൈവര്‍ ഓടിക്കുന്ന സ്പീഡും കുഴിയിലും മറ്റും ചാടുമ്പോള്‍ ഉള്ള കാര്യങ്ങളും എല്ലാം അവന്‍ വര്‍ണ്ണിക്കുനത് ഞെങ്ങള്‍ എല്ലാവരും ആരാധനയോടെ കേട്ടിരുന്നു എന്തിന് ചാക്കുനൂലോ ചില വള്ളിയോ ഒക്കെ കെട്ടി ഉണ്ടാക്കിയിരുന്ന കളി ബസ്സില്‍ ഡ്രൈവര് സ്ഥാനം അവനു മാത്രം അവകാശപ്പെട്ടതായി, കേട്ട് കേട്ട് വല്ലാതെ കൊതി ആയി എങ്ങിനെ എങ്കിലും ആ ബസ്സില്‍ ഒന്ന് കയറാന്‍.
ഓണത്തിനും വിഷുവിനും ഒക്കെ അമ്മയുടെ വീട്ടില്‍ ഞെങ്ങള്‍ ചെറിയമ്മ വലിയമ്മ മക്കള്‍ ഒത്തു കൂടുക പതിവാണ് മൂത്ത ചെറിയമ്മ പാലക്കാട് ആണ് .ചെറിയച്ഛന്‍ അവിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു,അവിടെ ഒത്തു കൂടുമ്പോള്‍ ചെറിയമ്മയുടെ മൂത്തമകന്‍ എന്നെക്കാള്‍ ഒരു വയസ്സിനു ഇളപ്പം ഉണ്ട് അവന് [അവന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഏതാണ്ട് എട്ടുവര്‍ഷം ആയി ]പാലക്കാട് നിന്നും പട്ടാമ്പിയിലേക്ക് വരുമ്പോള്‍ കയറിയ കണ്ടത്ത് എക്സ്പ്രസ്സ്‌നെ കുറിച്ചും ആ ബസ്സ് ഓവര്‍ടെക്ക് ചെയ്ത ബസ്സുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം.അത്രേം സ്പീടുള്ള വേറെ ബസ്സുകള്‍ ഒന്നും ഇല്ല എന്നാണു അവന്‍ പറയുന്നത് .
എന്തായാലും ബസ്സില്‍ കേറാന്‍ ഉള്ള ആഗ്രഹം വര്‍ദ്ധിച്ചു വന്നു ,സ്കൂളില്‍ പോകുന്ന വഴിക്കുള്ള വേട്ടേക്കരന്‍ അമ്പലത്തിന്റെ മുന്നില്‍ എത്തുമ്പോള്‍
സ്ഥിരം പ്രാര്‍ഥിക്കാറുള്ള നമ്പൂരി മാഷ് ലീവ്കണേ എന്ന പ്രാര്‍ഥനയുടെ കൂടെ എനിക്ക് ബസ്സില്‍ കേറാന്‍ സാധിക്കണേ എന്നും കൂടി കൂട്ടി.പ്രാര്‍ത്ഥനക്ക് ഫലം ഉണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ ചെറിയമ്മയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ആരുടെയോ കല്യാണം ഗുരുവായൂരില്‍ വെച്ച് നടക്കുന്നു. നന്നേ വെളുപ്പിന് പോണം ഗുരുവായൂരില്‍ പോയി തൊഴാന്‍ ഉള്ള സൌകര്യവും നോക്കണം എന്തായാലും ബസ്സ് തന്നെ ആശ്രയം. ഞാന്‍ സന്തോഷം കോണ്ട് തുള്ളിച്ചാടി.
ഗുരുവായൂരിലെ കളിപ്പാട്ട കടകളുടെ മായികലോകത്തെക്കാള്‍ ഞാന്‍ ആഗ്രഹിച്ചത് ആദ്യമായി നാട്ടിലൂടെ ഓടിയ ബസ്സില്‍ കയറുന്നതും സ്കൂളില്‍ പോയി അത് വര്‍ണ്ണിച്ചു ഹീറോ ആകലും മാത്രമായിരുന്നു.
ഊണിലും ഉറക്കത്തിലും എല്ലാം ബസ്സ്‌യാത്ര ഭാവനയില്‍ കണ്ടു, എത്ര സ്പീടിലാകും ബസ്സ് യാത്ര ചെയ്യുക, യാത്രയില്‍ എന്തല്ലാം സംഭവിക്കും എന്നിങ്ങനെ പലതും മനസ്സില്‍ കണ്ടു യാത്ര ദിനവും കാത്തു ഞാന്‍ അക്ഷമയോടെ നടന്നു.
അങ്ങിനെ ആ സുദിനത്തിന്റെ തലേ ദിനം വന്നു രാവിലെ നേരത്തെ എഴുനെല്‍ക്കണം പോകണം , അതിനായി രാത്രി തന്നെ ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു തുടങ്ങി.ഡ്രെസ്സ് റെഡിയാക്കി വെക്കലും മറ്റും തകൃതിയായി നടക്കുന്നു.
എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു.
മനസ്സ് അടങ്ങുന്നില്ല ബസ്സ് യാത്രയെ കുറിച്ച് ഓര്‍ത്തു അര്‍മാദിക്കുകയാണ്
ക്ലാസിലെ അപൂര്‍വം ചിലര്‍ക്ക് മാത്രം ലഭിച്ച ഭാഗ്യം നാളെ എനിക്കും ലഭിക്കും . ഹോ ഈ രാത്രി എന്നാ സംഭവം ഇല്ലായിരുന്നെങ്കില്‍ എന്നുവരെ ആഗ്രഹിച്ചു.
രാത്രി എപ്പോഴോ അസ്വസ്ഥമായി ഉണര്‍ന്നു .കടുത്തപനി,ശരീരം മുഴുവന്‍ കലശലായ വേദന. മേലാസകലം ചൊറിയന്‍പുഴു അരിച്ച പോലെ,തലവേദന സഹിക്കാന്‍ ആവാതെ ഞാന്‍ തേങ്ങി.അമ്മയുടെ തലോടലില്‍ വീണ്ടുംമെപ്പോഴോ ഉറങ്ങി.
നേരം വെളുത്ത് കുറെകഴിഞ്ഞപ്പോള്‍ അമ്മ എന്നെ ഉണര്‍ത്തി പുതപ്പ് നീക്കി എഴുനെല്‍പ്പിച്ചിരുത്തി പൊടിയരി കഞ്ഞി കോരി തന്നു.അഞ്ചാംപനിയുടെ അസ്വസ്ഥയോടെ ദൈന്യത തങ്ങിയ മുഖമുയര്‍ത്തി ഇടറിയ സ്വരത്തില്‍ അമ്മയോട് ഞാന്‍ ചോദിച്ചു
“എല്ലാരും പോയോ അമ്മെ”?
“ഊം പോയി” അമ്മ
“ഇനി എന്നാ ഗുരുവായൂരില്‍ ഒരു കല്യാണം ഉണ്ടാവാണാവോല്ലേ” ഞാന്‍
“എന്തിനാപ്പോ ഗുരുവായൂരില്‍ തന്നെ കല്യാണം” അമ്മ
“രാവിലെ പോണ ആ ബസ്സില്‍ ഒന്നും കേറാനാ”..!!!!
ചിത്രത്തിനു കട :ഗൂഗിള്‍ ഇമേജ്
2010, ഏപ്രിൽ 21, ബുധനാഴ്‌ച
കഥ പറയുമ്പോള്‍
ദിവസം ചെല്ലും തോറും പൌഡറിന്റെ ഉപയോഗം കൂട്ടി കൊണ്ട് വരുന്ന നെറ്റി തടം, ഇനി കുഴിഞ്ഞാല് പുറകുവശം കാണുമോ എന്ന് തോനിക്കുന്ന കണ്ണുകള്‍ ,ചായ കുടിച്ചാല്‍ പത ഇരിക്കുന്ന പോലെ ഒരു മീശ ,പെട്ടന്ന് നോക്കിയാല് തേരട്ട അരിക്കുകയാണോ എന്ന് സംശയം തോന്നി എങ്കില്‍ അത് ഒരിക്കലും ഒരു കുറ്റം അല്ല .ഒരു ഹെര്കുലീസ് സൈക്കിളില്‍ പാറി വരുന്നത് മറ്റാരും അല്ല വേലപ്പന്‍ അതെ ബാര്‍ബര്‍ വേലപ്പന്‍ ,പേര് കേട്ടാല്‍ ആള് വലിയ വേല വെപ്പ് കാരന്‍ ആണ് എന്ന് തോന്നും പക്ഷെ സത്യത്തില്‍ ആരും അദേഹത്തെ കണ്ടാല്‍ ഒരു വേല അങ്ങോര്ക്കിട്ടു വെക്കും എന്നതാണ് സത്യം .
അടുത്ത ഗ്രാമത്തില് നിന്നും പുതുതായി സ്ഥലം വാങ്ങി വന്നു ഞങളുടെ ഗ്രാമത്തെ ഫാഷന്‍ വല്കരിക്കും എന്ന് വന്നതിന്റെ രണ്ടാം ദിവസം തന്നെ വേലപ്പന്‍ ദൃഡ പ്രതിന്ജ്യ എടുത്തു ,ഗ്രാമത്തിന്റെ പ്രധാന സ്ഥലത്ത് അദേഹം തന്‍റെ ബാര്‍ബര്‍ ഷാപ്പ് ആരംഭിച്ചു .
നിരപ്പലകകള്‍ ഒന്നായി എടുത്തു മാറ്റി കട തുറന്നു തന്‍റെ ആരാധ്യ ദൈവങ്ങള് ആയ ഇ എം എസിനും സത്യന്‍ മാഷക്കും ഒരു ചന്ദനത്തിരി കൊളുത്തി കഴിഞ്ഞു തിരിഞ്ഞു കണ്ണാടിയില് നോക്കി താനും സത്യനും തമ്മില് നല്ല രൂപസാദര്ശ്യം ഉണ്ട് എന്നു ഉറപ്പ് വരുത്തി കഴിഞ്ഞാല് ആദ്യം വന്ന ആളെ സിംഹാസനത്തിലെക്ക് ആനയിക്കും
ആള് ഇരുന്നു കഴിഞാല് പുതപ്പിച്ചു അലപം വെള്ളം സ്പ്രെ ചെയ്തു അല്പം മുടി വെട്ടി കഴിഞ്ഞാല്‍ ഒരു ദിനെശ് ബീഡി കത്തിച്ച് തന്‍റെ വിപ്ലവത്തിനു തിരി കൊളുത്തും പിന്നെ നാടായ നാട്ടിലെ വിപ്ലവ കഥകളും സത്യന്റെ സിനിമ മികവും എല്ലാം ചേര്‍ത്ത് ഒരു കീചക വധം തന്നെ അരങേരും ,മുടി വെട്ടികഴിഞ്ഞു ഇറങ്ങുമ്പോള്‍ ഗംഗയില്‍ മുങ്ങിയാല്‍ പൊലും പൊകാത്ത പാപം വരെ പൊയി കാണും..
ഇനി നായിക അമ്മിണി വര്‍ണ്നിച്ചാല്‍ തീരില്ല അമ്മിണിയെ കുറിച്ച്. ഉഡുരാജ മുഖി മൃഗ രാജ ഘടി ഗജരാജ വിരാജിത മന്ദ ഗതി എന്നു വെച്ചാല്‍ ഉടുക്കിനു നീരു വീണ പൊലെ ഉള്ള മുഖം ഗജരാജന്റെ രൂപവും ,അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില് മന്ദ ബുദ്ധി എന്നു എങ്കിലും വിളിക്കാമായിരുന്നു എന്ന അവസ്ഥ.വീട്ടിലെ പണി തീര്‍ന്നാല്‍ തന്‍റെ സഹൊദരിയാണു എന്നു അസൂയാലുക്കള് കളിയാക്കി വിളിക്കുന്ന പശുവിനെ മേക്കാന്‍ ഒരു വരവുണ്ട്,അവളെ പേടിച്ചാരും ആ വഴി നടപ്പീലാ എന്ന പോലെ അമ്മിണി വന്നാല് പിന്നെ യുവാക്കള് ആരും ആ വഴിക്കു പൊകില്ല ,വെറൊന്നും അല്ല കണട പാതി കാണാത്ത പാതി ലൈന് ഇട്ടു കളയും .
തികച്ചും യാദൃശ്ചികം ആയി നായകന്‍ വേലപ്പന് ഉച്ചയൂണിനു സൈക്കിളും ആയി ആ വഴിക്കു വന്നത് അമ്മിണിയുടെ ശരീരം ഒരുതവണ കണ്ണോടിച്ചു എത്തിയപ്പൊഴെക്കും സൈക്കിള് രണ്ടു മൈല് ദൂരം പൊയി കഴിഞതു വെലപ്പന് അറിഞ്ഞില്ല പശുവിനെ കെട്ടിയ കയറില് തട്ടി സൈക്കിള്‍ ഒന്നു പൊങി താണു വെലപ്പന് അതി മനൊഹരമായി അമ്മിണിയുടെ കാല്‍ക്കല്‍ പതിച്ചു.
മുന്നില് കിടക്കുന്ന യുവ കോമളനെ കണ്ട് നമ്രശിരസ്ക്കയായി കാല് നഖം കൊണ്ട് പാമ്പും കോണിയും വരച്ചു, കണ്ണുകള്‍ തമ്മില് കഥ പറഞ്ഞു.കിടന്ന കിടപ്പില്‍ വേലപ്പന് ഒരു ഡ്യുയറ്റ് പാടി .താഴം പൂ മണമുള്ള തണുപ്പുള്ള രാത്രിയില് തനിച്ചിരുന്നു ഉറങ്ങുന്ന ചെറുപ്പക്കാരി ,,,,,,,,,,
പശുവന്നു മുഖത്ത് ഒരു കിസ്സ് നല്‍കിയപ്പോള്‍ പരിസരബൊധം വീണ്ടെടുത്ത വെലപ്പന് യാത്ര തുടര്‍ന്നു. അതു ഒരു വലിയ പ്രണയ കഥയുടെ തുടക്കം ആയിരുന്നു.
പലയിടത്തും വെച്ച് അവര്‍ പ്രണയം കയ്യും കാലും മാറി കാലം കടന്നും ഇരുന്നും പോയി വേലപ്പന് കൂടുതല്‍ മെലിഞ്ഞും അമ്മിണി തടിചും ഇരുന്നു.പ്രണയ പരവശന്‍ ആയ വേലപ്പന് ഒരു ദിവ്സം പ്രാണ പ്രേയസ്സിയെ ഒരു നോക്ക് കാണാന് വേണ്ടി മതിലിന് അപ്പുറത്തെക്ക് നോക്കാന്‍ ശ്രെമിച്ച് പരാജയപ്പെട്ട് നില്‍ക്കുന്നത് കണ്ട അമ്മിണിയുടെ പശു വളരെ കൂളായി വേലപ്പനെ തൊണ്ടി അപ്പുറത്തേക്ക് ഇട്ടു,ഷൈന്‍ വൊണിനെതിരെ സച്ചിന്‍ അടിച്ച സികസ്ര്‍ പൊലെ കൃത്യമായി വേലപ്പന് അമ്മിണയുടെ അചഛന്റെ കാല്‍ കീഴില്‍ തന്നെ വന്നു വീണു.വീടും പുരയിടവും നിറഞ്ഞു നില്ക്കുന്ന തന്‍റെ മകളെ ആ നിമിഷം തന്നെ ആ പിതാവ് വെലപ്പനെ ഏല്‍പ്പിച്ചു.നാട് കണ്ട് ആദ്യ വിപ്ലവ വിവാഹം അതെ ഇന്‍റര്‍ കാസ്സ്റ്റ് മാരെജ്.വിപ്ലവം പ്രവര്‍ത്തിലൂടെ നടപ്പിലാക്കി വേലപ്പന്‍.
വിവാഹത്തിനു ശേഷം ധന സംബാദനത്തിനായി വേലപ്പന്‍ ദുബായിലെക്ക് പൊയി ,അവിടേ ചെന്നു അമ്മിണിക്കു കത്തെഴുതി അമ്മിണി ഇവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല എനിക്കു തീരെ സുഖമില്ല എന്നു,ഇതു വായിച്ച് ഹൃദയം പൊട്ടി അമ്മിണി മറുപടി എഴുതി ദെ വേലപ്പെട്ടാ അവിടെ ചെന്നു ആവ്ശ്യം ഇല്ലാത്തത് ഒക്കെ കഴിച്ച് എന്നെ അനാഥയാക്കല്ലെ പറഞ്ഞേക്കാം .....................!!!
വിരഹം സഹിക്കവയ്യാതെ ആയപ്പൊള് വേലപ്പന് തിരിചു വന്നു,ഒരൊ വര്‍ഷവും ഒരു ആണ്‍ കുട്ടിക്കായുള്ള പ്രയത്നം തുടര്‍ന്നു പക്ഷെ വീട് പെണ്മക്കളെ കൊണ്ടു നിറഞ്ഞു എന്നു മാത്രം ,അവ്സാന വട്ട പ്രതീക്ഷയും പരാജയപെട്ട് വേലപ്പന്‍ ഒരു ദിവസം കല്ലിന്കില്‍ ഇരുന്നു ചിന്തിച്ചു തന്‍റെ കാല ശേഷം ഈ ഗ്രാമം ആരാണു ഫാഷനബിള്‍ ആക്കുക്ക ,അതിനു ഒരു ആണ്‍ തരി തനിക്കു ഇല്ലാതെ പൊയല്ലൊ ,തനിയെ ഇരുന്നു മിഴിവാര്ക്കുന്ന വെലപ്പനെ കണട് സഹാനുഭൂതി തൊനിയ ചെത്തു കാരന്‍ കുമാരന്‍ ആശ്വസിപ്പിക്കാന് ആയി വന്നു കാര്യം തിരക്കി ,വേലപ്പന്‍ പറഞ്ഞു അമ്മിണി പ്രസവിച്ചു പെണ്കുഞ്ഞാണ്.കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരന്‍ പറഞ്ഞു വേലപ്പാ പെണ്‍ കുഞ്ഞുങള്‍ വീടിന്റെ വിളക്കാ അതില്‍ സന്തൊഷിക്കു .
" പൊന്നു കുമാരാ ഇപ്പോള്‍ തന്നെ ഏഴ് വിളക്ക് ഉണ്ട് വീട്ടില്‍ രണ്ട് മുറി മാത്രം ഉള്ള എന്‍റെ വീട്ടിലെന്തിനാ ഇനിയും വിളക്ക്"...........
അടുത്ത ഗ്രാമത്തില് നിന്നും പുതുതായി സ്ഥലം വാങ്ങി വന്നു ഞങളുടെ ഗ്രാമത്തെ ഫാഷന്‍ വല്കരിക്കും എന്ന് വന്നതിന്റെ രണ്ടാം ദിവസം തന്നെ വേലപ്പന്‍ ദൃഡ പ്രതിന്ജ്യ എടുത്തു ,ഗ്രാമത്തിന്റെ പ്രധാന സ്ഥലത്ത് അദേഹം തന്‍റെ ബാര്‍ബര്‍ ഷാപ്പ് ആരംഭിച്ചു .
നിരപ്പലകകള്‍ ഒന്നായി എടുത്തു മാറ്റി കട തുറന്നു തന്‍റെ ആരാധ്യ ദൈവങ്ങള് ആയ ഇ എം എസിനും സത്യന്‍ മാഷക്കും ഒരു ചന്ദനത്തിരി കൊളുത്തി കഴിഞ്ഞു തിരിഞ്ഞു കണ്ണാടിയില് നോക്കി താനും സത്യനും തമ്മില് നല്ല രൂപസാദര്ശ്യം ഉണ്ട് എന്നു ഉറപ്പ് വരുത്തി കഴിഞ്ഞാല് ആദ്യം വന്ന ആളെ സിംഹാസനത്തിലെക്ക് ആനയിക്കും
ആള് ഇരുന്നു കഴിഞാല് പുതപ്പിച്ചു അലപം വെള്ളം സ്പ്രെ ചെയ്തു അല്പം മുടി വെട്ടി കഴിഞ്ഞാല്‍ ഒരു ദിനെശ് ബീഡി കത്തിച്ച് തന്‍റെ വിപ്ലവത്തിനു തിരി കൊളുത്തും പിന്നെ നാടായ നാട്ടിലെ വിപ്ലവ കഥകളും സത്യന്റെ സിനിമ മികവും എല്ലാം ചേര്‍ത്ത് ഒരു കീചക വധം തന്നെ അരങേരും ,മുടി വെട്ടികഴിഞ്ഞു ഇറങ്ങുമ്പോള്‍ ഗംഗയില്‍ മുങ്ങിയാല്‍ പൊലും പൊകാത്ത പാപം വരെ പൊയി കാണും..
ഇനി നായിക അമ്മിണി വര്‍ണ്നിച്ചാല്‍ തീരില്ല അമ്മിണിയെ കുറിച്ച്. ഉഡുരാജ മുഖി മൃഗ രാജ ഘടി ഗജരാജ വിരാജിത മന്ദ ഗതി എന്നു വെച്ചാല്‍ ഉടുക്കിനു നീരു വീണ പൊലെ ഉള്ള മുഖം ഗജരാജന്റെ രൂപവും ,അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില് മന്ദ ബുദ്ധി എന്നു എങ്കിലും വിളിക്കാമായിരുന്നു എന്ന അവസ്ഥ.വീട്ടിലെ പണി തീര്‍ന്നാല്‍ തന്‍റെ സഹൊദരിയാണു എന്നു അസൂയാലുക്കള് കളിയാക്കി വിളിക്കുന്ന പശുവിനെ മേക്കാന്‍ ഒരു വരവുണ്ട്,അവളെ പേടിച്ചാരും ആ വഴി നടപ്പീലാ എന്ന പോലെ അമ്മിണി വന്നാല് പിന്നെ യുവാക്കള് ആരും ആ വഴിക്കു പൊകില്ല ,വെറൊന്നും അല്ല കണട പാതി കാണാത്ത പാതി ലൈന് ഇട്ടു കളയും .
തികച്ചും യാദൃശ്ചികം ആയി നായകന്‍ വേലപ്പന് ഉച്ചയൂണിനു സൈക്കിളും ആയി ആ വഴിക്കു വന്നത് അമ്മിണിയുടെ ശരീരം ഒരുതവണ കണ്ണോടിച്ചു എത്തിയപ്പൊഴെക്കും സൈക്കിള് രണ്ടു മൈല് ദൂരം പൊയി കഴിഞതു വെലപ്പന് അറിഞ്ഞില്ല പശുവിനെ കെട്ടിയ കയറില് തട്ടി സൈക്കിള്‍ ഒന്നു പൊങി താണു വെലപ്പന് അതി മനൊഹരമായി അമ്മിണിയുടെ കാല്‍ക്കല്‍ പതിച്ചു.
മുന്നില് കിടക്കുന്ന യുവ കോമളനെ കണ്ട് നമ്രശിരസ്ക്കയായി കാല് നഖം കൊണ്ട് പാമ്പും കോണിയും വരച്ചു, കണ്ണുകള്‍ തമ്മില് കഥ പറഞ്ഞു.കിടന്ന കിടപ്പില്‍ വേലപ്പന് ഒരു ഡ്യുയറ്റ് പാടി .താഴം പൂ മണമുള്ള തണുപ്പുള്ള രാത്രിയില് തനിച്ചിരുന്നു ഉറങ്ങുന്ന ചെറുപ്പക്കാരി ,,,,,,,,,,
പശുവന്നു മുഖത്ത് ഒരു കിസ്സ് നല്‍കിയപ്പോള്‍ പരിസരബൊധം വീണ്ടെടുത്ത വെലപ്പന് യാത്ര തുടര്‍ന്നു. അതു ഒരു വലിയ പ്രണയ കഥയുടെ തുടക്കം ആയിരുന്നു.
പലയിടത്തും വെച്ച് അവര്‍ പ്രണയം കയ്യും കാലും മാറി കാലം കടന്നും ഇരുന്നും പോയി വേലപ്പന് കൂടുതല്‍ മെലിഞ്ഞും അമ്മിണി തടിചും ഇരുന്നു.പ്രണയ പരവശന്‍ ആയ വേലപ്പന് ഒരു ദിവ്സം പ്രാണ പ്രേയസ്സിയെ ഒരു നോക്ക് കാണാന് വേണ്ടി മതിലിന് അപ്പുറത്തെക്ക് നോക്കാന്‍ ശ്രെമിച്ച് പരാജയപ്പെട്ട് നില്‍ക്കുന്നത് കണ്ട അമ്മിണിയുടെ പശു വളരെ കൂളായി വേലപ്പനെ തൊണ്ടി അപ്പുറത്തേക്ക് ഇട്ടു,ഷൈന്‍ വൊണിനെതിരെ സച്ചിന്‍ അടിച്ച സികസ്ര്‍ പൊലെ കൃത്യമായി വേലപ്പന് അമ്മിണയുടെ അചഛന്റെ കാല്‍ കീഴില്‍ തന്നെ വന്നു വീണു.വീടും പുരയിടവും നിറഞ്ഞു നില്ക്കുന്ന തന്‍റെ മകളെ ആ നിമിഷം തന്നെ ആ പിതാവ് വെലപ്പനെ ഏല്‍പ്പിച്ചു.നാട് കണ്ട് ആദ്യ വിപ്ലവ വിവാഹം അതെ ഇന്‍റര്‍ കാസ്സ്റ്റ് മാരെജ്.വിപ്ലവം പ്രവര്‍ത്തിലൂടെ നടപ്പിലാക്കി വേലപ്പന്‍.
വിവാഹത്തിനു ശേഷം ധന സംബാദനത്തിനായി വേലപ്പന്‍ ദുബായിലെക്ക് പൊയി ,അവിടേ ചെന്നു അമ്മിണിക്കു കത്തെഴുതി അമ്മിണി ഇവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല എനിക്കു തീരെ സുഖമില്ല എന്നു,ഇതു വായിച്ച് ഹൃദയം പൊട്ടി അമ്മിണി മറുപടി എഴുതി ദെ വേലപ്പെട്ടാ അവിടെ ചെന്നു ആവ്ശ്യം ഇല്ലാത്തത് ഒക്കെ കഴിച്ച് എന്നെ അനാഥയാക്കല്ലെ പറഞ്ഞേക്കാം .....................!!!
വിരഹം സഹിക്കവയ്യാതെ ആയപ്പൊള് വേലപ്പന് തിരിചു വന്നു,ഒരൊ വര്‍ഷവും ഒരു ആണ്‍ കുട്ടിക്കായുള്ള പ്രയത്നം തുടര്‍ന്നു പക്ഷെ വീട് പെണ്മക്കളെ കൊണ്ടു നിറഞ്ഞു എന്നു മാത്രം ,അവ്സാന വട്ട പ്രതീക്ഷയും പരാജയപെട്ട് വേലപ്പന്‍ ഒരു ദിവസം കല്ലിന്കില്‍ ഇരുന്നു ചിന്തിച്ചു തന്‍റെ കാല ശേഷം ഈ ഗ്രാമം ആരാണു ഫാഷനബിള്‍ ആക്കുക്ക ,അതിനു ഒരു ആണ്‍ തരി തനിക്കു ഇല്ലാതെ പൊയല്ലൊ ,തനിയെ ഇരുന്നു മിഴിവാര്ക്കുന്ന വെലപ്പനെ കണട് സഹാനുഭൂതി തൊനിയ ചെത്തു കാരന്‍ കുമാരന്‍ ആശ്വസിപ്പിക്കാന് ആയി വന്നു കാര്യം തിരക്കി ,വേലപ്പന്‍ പറഞ്ഞു അമ്മിണി പ്രസവിച്ചു പെണ്കുഞ്ഞാണ്.കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരന്‍ പറഞ്ഞു വേലപ്പാ പെണ്‍ കുഞ്ഞുങള്‍ വീടിന്റെ വിളക്കാ അതില്‍ സന്തൊഷിക്കു .
" പൊന്നു കുമാരാ ഇപ്പോള്‍ തന്നെ ഏഴ് വിളക്ക് ഉണ്ട് വീട്ടില്‍ രണ്ട് മുറി മാത്രം ഉള്ള എന്‍റെ വീട്ടിലെന്തിനാ ഇനിയും വിളക്ക്"...........
2010, ഫെബ്രുവരി 20, ശനിയാഴ്‌ച
ഒരു മുടി പറഞ്ഞ കഥ
വ്യാഴാഴ്ച്ചയാണ് സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു . യാഹൂവും ഗൂഗിളും ഒക്കെ ഒഴിഞ്ഞ പൂര പറമ്പ് പോലെ നിശ്ചലം ഒരു കെനിയക്കാരിയെ പോലും ചാറ്റില്‍ കിട്ടാന്‍ ഇല്ല , ദൈവമേ റിസഷന്‍ ചാറ്റിലും ബാധിച്ചോ, വാരാന്ത്യം അല്ലെ നേരത്തെ കിടന്നു ഉറങ്ങാനും വയ്യ .നേരത്തെ ഉറങ്ങിയാല്‍ രാവിലെ ആകും മുന്നേ ഉറക്കം തീരും .രാവിലെ ഉള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാന്‍ വേണ്ടി ആണ് ആഴ്ച തോറും ഉള്ള കാത്തിരിപ്പ് ,അത് തന്നെ ആണ് ജീവിതം ഒരു വാരാന്ത്യത്തിലെ സുഖകരമായ ഉറക്കത്തില്‍ നിന്നും അടുത്ത വാരാന്ത്യം വരെ ഉള്ള കാത്തിരിപ്പ് .ഓരോ ദിവസം രാവിലെയും അലാറത്തിനെ പ്രാവി എഴുനെല്ക്കുനമ്പോള്‍ കൂട്ടി നോക്കും എത്ര ദിവസം കൂടി ഉണ്ട് ഇനി വെള്ളിയാഴ്ച്ചയാകാന്‍ എന്ന് .
ബോറടിയുടെ വേഗത കൂടിയപ്പോള്‍ സിസ്റ്റം ഓഫ് ചെയുതു. റിമോര്ട്ടില്‍ വിരലമര്ന്നു്,ചാനലുകള്‍ മിന്നി മറഞ്ഞു ,കാണാന്‍ കൊള്ളാവുന്ന ഒരു പരിപാടിയും കാണുന്നില്ല ,സ്ഥിരമായി വരുന്ന സിനിമകള്‍ ,സ്ഥിരം പറയുന്ന വാര്ത്തകകള്‍ ,രണ്ടു മൂന്നു വട്ടം ആരോഹണ അവരോഹണ ക്രമത്തില്‍ ചാനലുകളിലൂടെ യാത്ര ചെയ്തു.നോ രക്ഷ ,ടി വി ഓഫ് ചെയ്തു ഇനി രക്ഷ ഒന്നേ ഉള്ളൂ ബാല്കണിയിലൂടെ പുറത്തോട്ടു നോക്കി നില്കുക .
എഴുനേറ്റു ചീര്പെനടുത്തു മുടി ഒന്ന് ചീകി , ഒറ്റ വാരലില്‍ തന്നെ ഒരു ലോഡ് മുടി താഴെ വീണു .കഷ്ട്ടം വയസ്സ് മുപ്പതായില്ല അതിനു മുന്നേ തുടങ്ങി കോപ്പ് . വന്നു വന്നു റൂമില്‍ നിന്നും ബാത്ത്റൂമില്‍ നിന്നും മുടി എടുത്തു മാറ്റാനെ നേരം ഉള്ളൂ എന്ന അവസ്ഥയില്‍ ആയി .മുഖ വിസ്തീര്ണ്ണം കൂടി വന്നു ,ടാല്ക്കം പൌഡരിന്റെ ഡപ്പ വേഗത്തില്‍ കാലിയാവാനും തുടങ്ങി .ഇവിടുത്തെ വെള്ളത്തിന്റെയാണ് പ്രശനം എന്ന് പറഞ്ഞു വെള്ളം പിടിച്ചു വെച്ച് ക്ലോറിന്‍ കളഞ്ഞു കുളിച്ചു നോക്കി പ്രയോജനം ഇല്ല .പല തരാം ഷാമ്പു പ്രയോഗിച്ചു ,ഒരു മാറ്റവും ഇല്ല ,എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നേരെയാവില്ല എന്ന് പറഞ്ഞ പോലെ മുടി കൊഴിയാല്‍ തുടര്ന്നു . ഇതെല്ലാം ആലോചിച്ചപോള്‍ ഭാവിയില്‍ രൂപം എന്താകും എന്ന് ഓര്ത്തലപ്പോള്‍ മനസ്സിലേക്ക് ഒരു വിഷാദം കേറി മുടിയില്‍ വിരല്‍ അമര്ത്തി കട്ടിലില്‍ ഇരുന്നു .
പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ടൂ. നാലു പാടും തിരിഞ്ഞു നോക്കി ആരയും കാണുന്നില്ല.ശ്രേദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി താഴെ നിന്നും ആണ് .കുനിഞ്ഞു താഴെ നോക്കി അപ്പോള്‍ കൊഴിഞ്ഞു വീണ മുടികളില്‍ നിന്നും തന്റേടവും അല്പം നീളവും ഉള്ള ഒരു മുടി എഴുനേറ്റു നിന്ന് ചിരിക്കുന്നു .
എനിക്ക് ദേഷ്യം കേറി “എന്തുവാട കോപ്പേ ചിരിക്കുന്നേ നീ എന്താ ആളെ @#$%^& അക്കുകയാണോ “?
“എങ്ങിനെ ചിരിക്കാതിരിക്കും എന്റെ് നീല, നിന്റെച നില്പ്പും ഭാവവും കണ്ടാല്‍ “
“എന്താ ഞാന്‍ തുണി ഇല്ലാതെ ആണോടാ നില്കുന്നെ” ?
“ഹേയ് ചൂടാവാതെ നീലാ ഇത്ര വികാരധീനന്‍ ആകാതെ , നിങ്ങള്ക്ക് ഒക്കെ ഒരു ധാരണ ഉണ്ട് ഞെങ്ങള്‍ മുടികള്‍ എന്തോ അധകൃത വര്ഗം് ആണ് എന്ന് ,എന്ത് തെറി വിളിക്കാനും നിങ്ങള്‍ ഞെങ്ങളെ ഉപയോഗിക്കും ഇല്ലേ “?
മുടി പറയുന്ന കാര്യം ശരിയാണ് എന്തിനും ഏതിനും വായില്‍ വരുന്ന ആദ്യ തെറിയാണ് ഇത് ഞാന്‍ മിണ്ടുന്നില്ല എന്ന് കണ്ടപ്പോള്‍ മുടി കൂടുതല്‍ വാചാലന്‍ ആയി
“എത്ര നിസ്സാരം ആയി ആണ് നിങ്ങള്‍ പറയുന്നത് അത് പോയാല്‍ മുടി പോയ പോലെ ആണ് ഇത് പോയാല്‍ മുടി പോയ പോലെ ആണ് എന്നൊക്കെ, എന്നിട്ട് നിങ്ങള്‍ കാണിക്കുന്നതൊ മുടി കൊഴിയാതിരിക്കാന്‍ മരുന്ന് കഴിക്കുന്നു ,ശീലം മാറ്റുന്നു ,എന്തിനു ആയിരക്കണക്കിനു രൂപ ചിലവ് ചെയുതു നിങ്ങള്‍ കൃത്രിമ മുടി വെക്കുന്നു .എന്നിട്ടും പഠിക്കുന്നില്ല നിങ്ങള്‍ എന്റെ വില എന്താണ് എന്ന്,ഇതൊക്കെ ഓര്ത്തമപ്പോള്‍ ആണ് നീലാ ഞാന്‍ ചിരിച്ചത് അല്ലാതെ തന്നെ കളിയാക്കിയതല്ല”.
മുടി പറഞ്ഞത് വകവെക്കാതെ ഞാന്‍ ബാല്ക്കകണിയിലേക്ക് നടന്നു .......
ബോറടിയുടെ വേഗത കൂടിയപ്പോള്‍ സിസ്റ്റം ഓഫ് ചെയുതു. റിമോര്ട്ടില്‍ വിരലമര്ന്നു്,ചാനലുകള്‍ മിന്നി മറഞ്ഞു ,കാണാന്‍ കൊള്ളാവുന്ന ഒരു പരിപാടിയും കാണുന്നില്ല ,സ്ഥിരമായി വരുന്ന സിനിമകള്‍ ,സ്ഥിരം പറയുന്ന വാര്ത്തകകള്‍ ,രണ്ടു മൂന്നു വട്ടം ആരോഹണ അവരോഹണ ക്രമത്തില്‍ ചാനലുകളിലൂടെ യാത്ര ചെയ്തു.നോ രക്ഷ ,ടി വി ഓഫ് ചെയ്തു ഇനി രക്ഷ ഒന്നേ ഉള്ളൂ ബാല്കണിയിലൂടെ പുറത്തോട്ടു നോക്കി നില്കുക .
എഴുനേറ്റു ചീര്പെനടുത്തു മുടി ഒന്ന് ചീകി , ഒറ്റ വാരലില്‍ തന്നെ ഒരു ലോഡ് മുടി താഴെ വീണു .കഷ്ട്ടം വയസ്സ് മുപ്പതായില്ല അതിനു മുന്നേ തുടങ്ങി കോപ്പ് . വന്നു വന്നു റൂമില്‍ നിന്നും ബാത്ത്റൂമില്‍ നിന്നും മുടി എടുത്തു മാറ്റാനെ നേരം ഉള്ളൂ എന്ന അവസ്ഥയില്‍ ആയി .മുഖ വിസ്തീര്ണ്ണം കൂടി വന്നു ,ടാല്ക്കം പൌഡരിന്റെ ഡപ്പ വേഗത്തില്‍ കാലിയാവാനും തുടങ്ങി .ഇവിടുത്തെ വെള്ളത്തിന്റെയാണ് പ്രശനം എന്ന് പറഞ്ഞു വെള്ളം പിടിച്ചു വെച്ച് ക്ലോറിന്‍ കളഞ്ഞു കുളിച്ചു നോക്കി പ്രയോജനം ഇല്ല .പല തരാം ഷാമ്പു പ്രയോഗിച്ചു ,ഒരു മാറ്റവും ഇല്ല ,എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നേരെയാവില്ല എന്ന് പറഞ്ഞ പോലെ മുടി കൊഴിയാല്‍ തുടര്ന്നു . ഇതെല്ലാം ആലോചിച്ചപോള്‍ ഭാവിയില്‍ രൂപം എന്താകും എന്ന് ഓര്ത്തലപ്പോള്‍ മനസ്സിലേക്ക് ഒരു വിഷാദം കേറി മുടിയില്‍ വിരല്‍ അമര്ത്തി കട്ടിലില്‍ ഇരുന്നു .
പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ടൂ. നാലു പാടും തിരിഞ്ഞു നോക്കി ആരയും കാണുന്നില്ല.ശ്രേദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി താഴെ നിന്നും ആണ് .കുനിഞ്ഞു താഴെ നോക്കി അപ്പോള്‍ കൊഴിഞ്ഞു വീണ മുടികളില്‍ നിന്നും തന്റേടവും അല്പം നീളവും ഉള്ള ഒരു മുടി എഴുനേറ്റു നിന്ന് ചിരിക്കുന്നു .
എനിക്ക് ദേഷ്യം കേറി “എന്തുവാട കോപ്പേ ചിരിക്കുന്നേ നീ എന്താ ആളെ @#$%^& അക്കുകയാണോ “?
“എങ്ങിനെ ചിരിക്കാതിരിക്കും എന്റെ് നീല, നിന്റെച നില്പ്പും ഭാവവും കണ്ടാല്‍ “
“എന്താ ഞാന്‍ തുണി ഇല്ലാതെ ആണോടാ നില്കുന്നെ” ?
“ഹേയ് ചൂടാവാതെ നീലാ ഇത്ര വികാരധീനന്‍ ആകാതെ , നിങ്ങള്ക്ക് ഒക്കെ ഒരു ധാരണ ഉണ്ട് ഞെങ്ങള്‍ മുടികള്‍ എന്തോ അധകൃത വര്ഗം് ആണ് എന്ന് ,എന്ത് തെറി വിളിക്കാനും നിങ്ങള്‍ ഞെങ്ങളെ ഉപയോഗിക്കും ഇല്ലേ “?
മുടി പറയുന്ന കാര്യം ശരിയാണ് എന്തിനും ഏതിനും വായില്‍ വരുന്ന ആദ്യ തെറിയാണ് ഇത് ഞാന്‍ മിണ്ടുന്നില്ല എന്ന് കണ്ടപ്പോള്‍ മുടി കൂടുതല്‍ വാചാലന്‍ ആയി
“എത്ര നിസ്സാരം ആയി ആണ് നിങ്ങള്‍ പറയുന്നത് അത് പോയാല്‍ മുടി പോയ പോലെ ആണ് ഇത് പോയാല്‍ മുടി പോയ പോലെ ആണ് എന്നൊക്കെ, എന്നിട്ട് നിങ്ങള്‍ കാണിക്കുന്നതൊ മുടി കൊഴിയാതിരിക്കാന്‍ മരുന്ന് കഴിക്കുന്നു ,ശീലം മാറ്റുന്നു ,എന്തിനു ആയിരക്കണക്കിനു രൂപ ചിലവ് ചെയുതു നിങ്ങള്‍ കൃത്രിമ മുടി വെക്കുന്നു .എന്നിട്ടും പഠിക്കുന്നില്ല നിങ്ങള്‍ എന്റെ വില എന്താണ് എന്ന്,ഇതൊക്കെ ഓര്ത്തമപ്പോള്‍ ആണ് നീലാ ഞാന്‍ ചിരിച്ചത് അല്ലാതെ തന്നെ കളിയാക്കിയതല്ല”.
മുടി പറഞ്ഞത് വകവെക്കാതെ ഞാന്‍ ബാല്ക്കകണിയിലേക്ക് നടന്നു .......
2010, ഫെബ്രുവരി 13, ശനിയാഴ്‌ച
പനി
ഒരു പനി വന്നു,
ആണ്ടിലെപ്പോഴെന്കിലും
വരുന്ന പനി.
അമ്മ തന്ന ശുശ്രുഷകള്‍,
പൊടി അരി കഞ്ഞിയും
ഉപ്പ് മാങയും.
അമ്മ തന്‍ വാത്സല്യ്തില്‍
ചാലിച്ച് ചുക്ക് കഷായവും .
ഇടക്കിടക് വന്നു തൊട്ടും തലോടിയും
മനസിനു ധൈര്യം തന്നെന്നമ്മ,
അമ്മയുടെ സംരക്ഷണം തകര്‍ക്കാന്‍
ആവാതെ പനി തോറ്റോടിയ കാലം
അമ്മ ഇല്ലെനിക്കിന്ന്
പനി എനിക്കെന്‍ അമ്മതന്‍
തപിക്കുന്ന ഓര്മ.
ആണ്ടിലെപ്പോഴെന്കിലും
വരുന്ന പനി.
അമ്മ തന്ന ശുശ്രുഷകള്‍,
പൊടി അരി കഞ്ഞിയും
ഉപ്പ് മാങയും.
അമ്മ തന്‍ വാത്സല്യ്തില്‍
ചാലിച്ച് ചുക്ക് കഷായവും .
ഇടക്കിടക് വന്നു തൊട്ടും തലോടിയും
മനസിനു ധൈര്യം തന്നെന്നമ്മ,
അമ്മയുടെ സംരക്ഷണം തകര്‍ക്കാന്‍
ആവാതെ പനി തോറ്റോടിയ കാലം
അമ്മ ഇല്ലെനിക്കിന്ന്
പനി എനിക്കെന്‍ അമ്മതന്‍
തപിക്കുന്ന ഓര്മ.
2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച
ലഗാന്‍
ഹരിത വിപ്ലവത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവം ആയ ക്രിക്കറ്റു വിപ്ലവം ഗ്രാമങ്ങളിലേക്ക് പടരുന്ന കാലം , ഉപജീവനത്തിനായി അന്യ സ്ഥലങ്ങളില്‍ പോയിരുന്ന പല ബന്ധു മിത്രാതികളും വീട്ടില്‍ വന്നാല്‍ ക്രിക്കറ്റിനെ കുറിച്ചും കളിക്കാരെ കുറിച്ചും പറയുന്നത് സ്വാഭാവികം . ഈ കളിയോട് പുല കുളി ബന്ധം പോലും ഇല്ലാത്ത ഞാന്‍ ആരെങ്കിലും ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഉടന്‍ തന്നെ ചിറി കോട്ടി കൊണ്ട് പറയും,
"ഹും ആര്‍ക്കു വേണം ഈ കിറുക്കന്‍ കളി ഇതൊക്കെ നമ്മുടെ കുട്ടിയും കോലും കളി സായിപ്പന്മ്മാര്‍ കൊണ്ട് പോയി ഈ കോലത്തില്‍ ആക്കിയതല്ലേ ? പന്ത് കളി ആണെങ്കില്‍ ഒരു കൈ നോക്കാം "
ഇത് കേട്ടാല്‍ മറു ചോദ്യം വരും
" എന്നിട്ടെന്തേ നിന്റെ പന്ത് കളിക്കാര്‍ രാജ്യത്തിന് വെളിയില്‍ ഒന്നും ഇറങ്ങുന്നില്ലലോ "?
"ബൂട്ടില്ലാതെ കളിക്കാന്‍ വെല്ലു വിളിച്ചിട്ട് ഒരുത്തനും ധൈര്യം ഇല്ലഞ്ഞിട്ടല്ലേ "?എന്റെ ഉത്തരമോ ചോദ്യമോ എനിക്ക് തന്നെ അറിയാന്‍ വയ്യ ......!
ഇംഗ്ലീഷ് പഠനത്തിനും മുന്നില്‍ ഉണരുന്ന അതെ ദേശീയ ബോധം അപ്പോഴും എന്റെ സിരകളില്‍ പടരും. മനസ്സില്‍ മന്ത്രിക്കും വന്ദേ മാതരം !!
ആ ഇടക്കാണ് ഒരു ടി വി അടിയന്റെ വീട്ടിലും വന്നു കയറി അകത്തെ മേശപുരത്ത് കേറി ഇരുപ്പായത് .ഗുണന പട്ടികയും പദ്യം ചൊല്ലലും അടക്കം ഉള്ള സന്ധ്യ നാമം തുടങി ഉള്ള സകല പരിപാടികളും അന്ധവിശ്വാസം ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു സ്ഥിരം ജാഗരൂകനായി "ദൂരദര്‍ശന്‍ കേന്ദ്രം തിരുവന്തപുരം ഇന്നത്തെ സംപ്രേക്ഷണം ആരംഭിക്കുന്നു കേരളത്തിലെ എല്ലാ ട്രാന്‍സ് പോര്‍ട്ട് ബസ്സുകളും ഈ പരിപാടി ലീക്ക് ചെയുന്നു മുതല്‍ നെറ്റ് വര്‍ക്ക് പ്രോഗ്രാം ഡല്‍ഹി റിലെ" എന്ന് പറയുന്ന വരെ അതിലേക്കു തന്നെ നോക്കി ഇരിക്കും .എന്തിനു തടസ്സം പരിപാടി പോലും വളരെ പ്രാധാന്യത്തോടെ ആണ് ഞാന്‍ കണ്ടിരുന്നത് ഒരു എപ്പിസോട് പോലും മിസ്സ് ചെയ്യാന്‍ തയ്യാറായിരുന്നില്ല .
ചില ദിവസങ്ങളില്‍ അശനിപാതം പോലെ ഒടുക്കത്തെ ക്രിക്കറ്റു ഉണ്ടാകും കുറെ കിറുക്കന്‍മ്മാര്‍ പന്തില്‍ തുപ്പുന്നു വേറെ കുറെ എണ്ണം എടുത്തു അടിക്കുന്നു ചിലര്‍ ഓടുന്നു ഒരു പിടിയും കിട്ടുന്നില്ല ഇടയ്ക്കു വരുന്ന പരസ്യം എങ്കിലും കാണാലോ എനന് കരുതി അതും വച്ചിരിക്കും .മലയാളത്തില്‍ പറഞ്ഞാല്‍ ഉള്ളത് കൊണ്ട് ഓണം പോലെ !!
നിരന്തരം ആയ ഈ പ്രയത്നം കൂട്ടുകാരില്‍ ചിലരുടെ ബുദ്ധിയും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ കളിയുടെ എ ബി സി ഡി വരെ പിടുത്തം കിട്ടി ബാക്കി ഉള്ളവ സമയം പോലെ പിടുത്തം ഇടാം എന്ന് കരുതി മാത്രം ആണ് വിട്ടു കളഞ്ഞത് എന്ന് നിങള്‍ക്ക് തോന്നാം പക്ഷെ അങ്ങനെ അല്ല മനസ്സില്‍ ആവാത്തത് കൊണ്ട് തന്നെ ആണ് സത്യം .
അല്ലറ ചിലറ ഒക്കെ മനസ്സില്‍ ആയപ്പോള്‍ സംഗതി കൊള്ളാം എന്ന് ഒരു തോന്നല്‍ ഞങളില്‍ അഞ്ചാറു പേര്‍ക്ക് വന്നതില്‍ കുറ്റം പറയാന്‍ ഒക്കില്ല . നിരന്തരം ആയ ചര്‍ച്ചകള്‍ക്കൊടുവില്‍ കളി തുടങ്ങാന്‍ ഉള്ള ബില്ല് പാസ്സാക്കി എടുത്തു .
രൂക്ഷമായ ഒരു പ്രശനം അപ്പോള്‍ ആണ് ഉണ്ടായത് ബാറ്റില്ല , ഒടുവില്‍ മുയലന്‍ എന്ന ഓമന പേരുള്ള ഉണ്ണിക്കുട്ടന്‍ തന്നെ പരിഹാരം കണ്ടു ഉപയോഗ ശൂന്യം ആയ അവന്റെ വീട്ടിലെ കോഴി കൂടിന്റെ വാതില്‍ എടുത്തു അല്പം ഒന്ന് മിനുക്കിയാല്‍ നല്ല സ്ട്രോക്ക് ഉള്ള ഒരു ബാറ്റ് ആയി തീരും .
ആദ്യത്തെ ബാള്‍ ബാറ്റില്‍ വന്നു തറച്ചപ്പോള്‍ തന്നെ ഉണ്ണികുട്ടന്റെ അമ്മ അവനു ഒരു ഡ്രിങ്ക്സ് ബ്രേക്ക് നല്‍കി ,പൊന്നായ ചെവി തിരുമ്മി വരുന്ന അവനെ നോക്കി ഞങള്‍ സമാധാനിപ്പിച്ചു "ഇതൊക്കെ അല്ലെടാ അളിയാ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്"!!
കളിയിലെ പല നിയമങ്ങളും അറിയില്ല എങ്കിലും ബുദ്ധി ഉപയോഗിച്ച് പല നിയമങ്ങളും ഞങ്ങള്‍ ക്രിക്കറ്റിനു സംഭാവന ചെയ്തു . ഡബിള്‍ ടച്ച് ഔട്ട് ആണ് പ്രധാനം ബാറ്റില്‍ രണ്ടു തവണ ബോള്‍ കൊണ്ടാല്‍ അവന്‍ ഔട്ടാണ് ! പിന്നെ ഓഫ് സൈഡിലെ കുഴിയില്‍ പന്ത് വീണാല്‍ നാല് റണ്‍സ് കുഴിയില്‍ ഫീല്‍ടരും പന്തും കൂടി വീണാല്‍ ആറു റണ്‍സ് !! ലോങ്ങ് ഓഫീലെ ശങ്കരന്‍ കുട്ടി നായരുടെ പുരപ്പുരത്തേക്ക് പന്ത് എത്തിയാല്‍ ബാഡ് വെതര്‍ മൂലം രണ്ടു ദിവസം കളി അബാണ്ടന്‍ ചെയ്യും കൂടാതെ ന്യൂ ബാള്‍ എടുക്കുകയും വേണം .എന്നിങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങള്‍ ആയ ഒത്തിരി നിയമങ്ങള്‍ !!!
രണ്ടു ദിവസത്തെ കളി കൊണ്ട് തന്നെ ഏറെ ജന ശ്രേദ്ധ നേടുവാന്‍ ഞെങള്‍ക്കായി ,ചീട്ടുകളി കുല തൊഴില്‍ ആക്കിയ സുന്ദരന്‍ [പേരില്‍ മാത്രം രൂപം കൊണ്ട് ചന്ദന തിരി എന്നാണ് അപരനാമാധേയം ] പോലും കുല തൊഴില്‍ നിര്‍ത്തി ഒരു ഉത്തമ ബാറ്റ്സ് മാന്‍ ആയി ,കൈക്കോട്ടു കിളക്കുംബോലെ ഉള്ള ആശാന്റെ ബാറ്റ് ചെയ്യാന്‍ നില്‍ക്കല്‍ കണ്ടാല്‍ തോന്നും ആഞ്ഞു വീശിയാല്‍ ബാറ്റും ഇയാളും കൂടി ബൌണ്ടറി കടക്കുമോ എന്ന് പക്ഷെ ബൌളറുടെ ആത്മാര്‍ഥത കൊണ്ട് കൃത്യമായി ബാറ്റില്‍ പന്ത് എറിഞ്ഞു കൊള്ളികുകയും അത് ബൌണ്ടറി കടക്കലും പതിവാണ് .കൂടാതെ മേസ്തിരി പണിക്കു പോകുന്ന ഉണ്ണി ഒന്നാന്തരം ഒരു ആള്‍ റൌണ്ടര്‍ ആയിരുന്നു ബീഡിയും വലിച്ചു ബാറ്റ് ചെയ്യാന്‍ വന്നു ഗര്‍ാട് ചെയുന്നതിന് പകരം ബീഡി എടുത്തു സ്റ്റെപില്‍ വെച്ച് നെഞും വിരിച്ചു നില്‍ക്കുന്ന ഉണ്ണിയെ കണ്ടാല്‍ ഏതു മഗ്രാത്തും വിറച്ചു പോകും .
ഒരാഴ്ച പണി മാറ്റി വരുമ്പോള്‍ കളി കണ്ടു നിന്ന പല്ലന്‍ മുത്തു പിറ്റേ ആഴ്ച പണിക്കു പോകാതെ ഒരു ബാറ്റിംഗ് ഗ്ലൌസും വേടിച്ചാണ് കളിയ്ക്കാന്‍ വന്നത് അത് ഇട്ടു കീപ്പ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അവന്റെ മുഖത്ത് ഉണ്ടായിരുന്ന അഭിമാന ബോധം അവനു ജീവിതത്തില്‍ ഒരിക്കലും പിന്നെ ലഭിച്ചു കാണില്ല ജന്മ സാഫല്യത്തിന്റെ ആ നിമിഷത്തില്‍ അവനെ കണ്‍ നിറയെ കാണാന്‍ കഴിഞ്ഞത് എന്റെ അപൂര്‍വ ഭാഗ്യം ആയി ഞാന്‍ ഇന്ന്നും കരുതുന്നു .
അങ്ങനെ ഇരിക്കുമ്പോള്‍ ഗോപിയെട്ടനും വന്നു കളിയ്ക്കാന്‍ ആരാണ് ഗോപിയേട്ടന്‍ എന്നല്ലേ പറയാം പണ്ടെങ്ങോ ഏതോ അദ്ധ്യാപകന് പറ്റിയ ഒരു അബദ്ധം മൂലം പ്രീഡിഗ്രി വരെ പഠിക്കാന്‍ പോയ ഞങളുടെ ഗ്രാമത്തിലെ അസാധാരണ മനുഷ്യന്‍ ആണ് ഗോപിയേട്ടന്‍ !ഹരിജന വിഭാഗത്തില്‍ നിന്നും ആദ്യം ആയി ഡോക്ട്രെട്ടു എടുത്ത കാളി എന്ന ഞങളുടെ പ്രിയ കാളി ടീച്ചര്‍ സര്‍വകലാശാലയില്‍ തന്നെ ജോലി നോക്കുനത് കൊണ്ട് അവിടെ തന്നെ താമസം ആരംഭിച്ചു അപ്പോള്‍ ആ ഡോക്ക്ടര്‍ പദവി ഈ ഗോപിയെട്ടന് കൊടുത്താണ് ഞങ്ങള്‍ അദേഹത്തെ ആദരിച്ചത് അങ്ങനെ ഉള്ള ഗോപിയേട്ടന്‍ കളിയ്ക്കാന്‍ വന്നു ഇത് കണ്ട ഒരു കാരണവര്‍ ചോദിച്ചു
" എടാ ഗോപ്യേ ഇയ്യെന്തിനടാ ഈ ചെക്കന്മ്മാരുടെ കൂടെ കളിക്കണേ നിനക്ക് പ്രായം ശ്ശി ആയില്ലേയ് "?
ബുദ്ധിമാനായ ഗോപിയേട്ടന്‍ പറഞ്ഞു "നിങള്‍ക്കെന്തരിയാം ശ്രീലങ്കക്കാരന്‍ ജയസൂര്യ എത്ര വയസ്സന്‍ ആണ് വിരമിച്ചിട്ടും ലങ്കന്‍ ഗവര്‍മെന്റ്ടു അദേഹത്തെ തിരിച്ചു വിളിച്ചു കളിപ്പിചില്ലേയ് "
ആ അറിവിന് മുന്നില്‍ ഞ്ഞെങള്‍ നമ്ര ശിരസ്ക്കരായി നിന്നു!!
അങ്ങനെ ഒക്കെ കൂടി കളിച്ചു കളിച്ചു ഞെങ്ങള്‍ അടുത്ത ഗ്രാമത്തിലെ ടീമിനെ വെല്ലു വിളിച്ചു ഞായറാഴ്ച ദിവസം മാച്ച് ഫിക്സ് ചെയ്തു .
ഞായരാഴ്ച രാവിലെ അന്തിമ വട്ട പ്രാക്ടീസിന് നോക്കുമ്പോള്‍ മാച്ച് പേടിച്ചു കുഞ്ഞെലൂ
എന്ന ഞങളുടെ ഒരു ഓള്‍ റൌണ്ടര്‍ മുങ്ങി . ഞങ്ങള്‍ തളര്‍ന്നു പോയി ഈ അവസാന നിമിഷം ആരെ പോയി കണ്ടു പിടിക്കും ഒരു വിധത്തില്‍ ആണ് പതിനൊന്നു പേരെ ഒപ്പിച്ചു എടുത്തത് , അതില്‍ നിന്നും ഒന്ന് ആണ് ഇപ്പോള്‍ നഷ്ട്ടം ആയിരിക്കുന്നത് .ആകെ വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് കൊച്ചാപ്പി എന്ന പന്ത് കളിയിലെ ഗോളി കൂടി ആയ ഷാജി പണിക്കു പോയ സ്ഥലത്ത് നിന്നും തിരിച്ചു വരുന്നത് .ഉടന്‍ തന്നെ അവനെ പറഞ്ഞു സമ്മതിപ്പിച്ചു ,അത്യാവശ്യം വേണ്ട കോച്ചിങ്ങ് നല്‍കി രണ്ടു മണിക്കുള്ള മാച്ചിനു പാകപെടുത്തി എടുത്തു .
മാച്ച് തുടങ്ങി ആദ്യം ബാറ്റ് ചെയുന്ന ഞങള്‍ വഴി പാട് പോലെ ഓരോരുത്തര്‍ വരി വരിയായി ബാറ്റ് ചെയ്യാന്‍ പോയി ചുമരില്‍ പന്തടിച്ച പോലെ തിരിച്ചു വന്നു ഓഹോ ഇവരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് തീരുമാനിച്ച എതിര്‍ ടീമുകാര്‍ വൈടായും നോ ബാള്‍ ആയും റണ്‍സ് വാരിക്കോരി തന്നും ഇരുന്നു .പക്ഷെ അത് എന്തൊക്കെ ആണെങ്കിലും അമ്പയറുടെ തീരുമാനം അന്തിമം ആയിരുന്നു ,ഔട്ട് വിളിച്ചാല്‍ ബാടിംഗ് സൈടും വിളിച്ചില്ലെങ്കില്‍ ബൌളിങ്ങും സൈടും അമ്പയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി കൊണ്ടിരുന്നു !!
ഒടുവില്‍ കളി ഇന്ചോട് ഇഞ്ച് പോരാട്ടം ആയി രണ്ടു ഓവര്‍ ശേഷിക്കെ എതിര്‍ ടീമിന് ജയിക്കാന്‍ ഒരു വിക്കറ്റ് കയ്യില്‍ ഇരിക്കെ പതിനഞ്ചു റണ്‍സ് കൂടി വേണം ഈ സമയത്ത് ആദ്യ ഓവറുകളില്‍ റണ്‍സ് കുറച്ചു കൊടുത്ത എന്നെ കപ്ത്താന്‍ പന്ത് ഏല്പിച്ചു ,പതീക്ഷ തെറ്റിച്ചില്ല ഞാന്‍ ആ ഓവറില്‍ തന്നെ കളി കഴിക്കും എന്ന വാശിയില്‍ റണ്‍സ് വാരി കോരി കൊടുത്തു എങ്കിലും അവര്‍ക്കും വാശി ആയ കാരണം ആ ഓവറില്‍ ജയിക്കാന്‍ ആയില്ല .
കാണികളെയും കളിക്കാരെയും ഒരു പോലെ മുള്‍ മുനയില്‍ നിര്‍ത്തി അവസാന ഓവര്‍ എറിയാന്‍ ഫാസ്റ്റ് ബൌളര്‍ മണി വന്നു .എല്ലാവരും ശ്വാസം അടക്കി നില്‍ക്കുന്നു ബാട്ട്സ് മാന്‍ അടക്കം എല്ലാവരിലും ഒരു ചെറിയ വിറയല്‍ ഉണ്ട് . ആദ്യത്തെ മൂന്നു പന്തുകള്‍ കുഴപ്പം ഇല്ലാതെ പോയി
മൂന്ന് പന്ത് ശേഷിക്കെ അവര്‍ക്ക് വേണ്ടത് നാല് റണ്‍സ് ആണ് .നാലാമത്തെ പന്ത് ബാറ്റില്‍ തട്ടി ഉയര്‍ന്നു എന്റെ തലക്ക് മുകളില്‍ വരുന്നു എല്ലാവരും ശ്വാസം അടക്കി നോക്കുന്നു ,ഞാന്‍ കൈ വിട്ടാല്‍ ബൌണ്ടറി കടന്നു അവര്‍ ജയിക്കും ,എന്റെ കയ്യില്‍ ആ പന്ത് അകപെട്ടാല്‍ ഞ്ഞെങള്‍ ജയിക്കും എനിക്ക് തല കറങ്ങി ഒരു തീ ഗോളം എന്നെ ലക്ഷ്യമാക്കി വരുന്നു , സര്‍വ ശക്തിയും എടുത്തു ഞാന്‍ പന്ത് കയിക്കുള്ളില്‍ ആക്കാന്‍ തയ്യാറായി നിന്നു , പന്ത് കയിക്കുള്ളില്‍ എത്തി എത്തിയില്ല എന്ന അവസ്ഥയില്‍ ഒരു സാധനം പറക്കും തളിക പോലെ കയ്യിനും പന്തിനും ഇടയിലൂടെ പാറി പോയി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പന്ത് തെറിച്ചു ബൌണ്ടറി കടന്നു എതിര്‍ ടീം സന്തോഷം കൊണ്ട് തുള്ളി ചാടുന്നു ,,,എന്താണ് സംഭവിച്ചത് ഒന്നും മനസ്സിലാകുന്നില്ല ...
തോട്ടപുറത്തു വീണു കിടക്കുന്ന കൊച്ചാപ്പിയെ കണ്ടപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത് അവന്‍ ഗോളി സ്റ്റൈലില്‍ ഡൈവ് ചെയ്തതാണ് സംഭവത്തിനു കാരണം .............
ആദ്യ മാച്ച് പരാജയപെട്ടു വിഷമിച്ചിരിക്കുന്ന ഞെങളെ സമാധാനിപ്പിക്കാന്‍ ഗോപിയേട്ടന്‍ വന്നു "നിങ്ങള്‍ തോറ്റാല്‍ എന്താ മാന്‍ ഓഫ് ദി മാച്ച് നമ്മുടെ കൊച്ചാപ്പിയല്ലേ പിന്നെ എന്താ "?
അതെങ്ങനെ എന്ന് ഞ്ഞെങള്‍ ചോദ്യം ആരാഞ്ഞു
"ടീമിനെ വിജയ്പ്പിക്കുന്നവന്‍ ആണ് മാന്‍ ഓഫ് ഡി മാച്ച് ഇപ്പോള്‍ ആ ടീമിനെ വിജയ്പിച്ചവന്‍ കൊചാപ്പിയല്ലേ" !!!!!!!!!!!!!
കൊച്ചാപ്പിയുടെ പ്രകടനവും ഗോപിയേട്ടന്റെ കമന്റ്ടും ഇന്നും ഓരോ കളി കാണുമ്പോഴും ഒരു ഗ്രാമീണ നിഷ്കളങ്കതയായി മനസ്സില്‍ നിറയും
"ഹും ആര്‍ക്കു വേണം ഈ കിറുക്കന്‍ കളി ഇതൊക്കെ നമ്മുടെ കുട്ടിയും കോലും കളി സായിപ്പന്മ്മാര്‍ കൊണ്ട് പോയി ഈ കോലത്തില്‍ ആക്കിയതല്ലേ ? പന്ത് കളി ആണെങ്കില്‍ ഒരു കൈ നോക്കാം "
ഇത് കേട്ടാല്‍ മറു ചോദ്യം വരും
" എന്നിട്ടെന്തേ നിന്റെ പന്ത് കളിക്കാര്‍ രാജ്യത്തിന് വെളിയില്‍ ഒന്നും ഇറങ്ങുന്നില്ലലോ "?
"ബൂട്ടില്ലാതെ കളിക്കാന്‍ വെല്ലു വിളിച്ചിട്ട് ഒരുത്തനും ധൈര്യം ഇല്ലഞ്ഞിട്ടല്ലേ "?എന്റെ ഉത്തരമോ ചോദ്യമോ എനിക്ക് തന്നെ അറിയാന്‍ വയ്യ ......!
ഇംഗ്ലീഷ് പഠനത്തിനും മുന്നില്‍ ഉണരുന്ന അതെ ദേശീയ ബോധം അപ്പോഴും എന്റെ സിരകളില്‍ പടരും. മനസ്സില്‍ മന്ത്രിക്കും വന്ദേ മാതരം !!
ആ ഇടക്കാണ് ഒരു ടി വി അടിയന്റെ വീട്ടിലും വന്നു കയറി അകത്തെ മേശപുരത്ത് കേറി ഇരുപ്പായത് .ഗുണന പട്ടികയും പദ്യം ചൊല്ലലും അടക്കം ഉള്ള സന്ധ്യ നാമം തുടങി ഉള്ള സകല പരിപാടികളും അന്ധവിശ്വാസം ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു സ്ഥിരം ജാഗരൂകനായി "ദൂരദര്‍ശന്‍ കേന്ദ്രം തിരുവന്തപുരം ഇന്നത്തെ സംപ്രേക്ഷണം ആരംഭിക്കുന്നു കേരളത്തിലെ എല്ലാ ട്രാന്‍സ് പോര്‍ട്ട് ബസ്സുകളും ഈ പരിപാടി ലീക്ക് ചെയുന്നു മുതല്‍ നെറ്റ് വര്‍ക്ക് പ്രോഗ്രാം ഡല്‍ഹി റിലെ" എന്ന് പറയുന്ന വരെ അതിലേക്കു തന്നെ നോക്കി ഇരിക്കും .എന്തിനു തടസ്സം പരിപാടി പോലും വളരെ പ്രാധാന്യത്തോടെ ആണ് ഞാന്‍ കണ്ടിരുന്നത് ഒരു എപ്പിസോട് പോലും മിസ്സ് ചെയ്യാന്‍ തയ്യാറായിരുന്നില്ല .
ചില ദിവസങ്ങളില്‍ അശനിപാതം പോലെ ഒടുക്കത്തെ ക്രിക്കറ്റു ഉണ്ടാകും കുറെ കിറുക്കന്‍മ്മാര്‍ പന്തില്‍ തുപ്പുന്നു വേറെ കുറെ എണ്ണം എടുത്തു അടിക്കുന്നു ചിലര്‍ ഓടുന്നു ഒരു പിടിയും കിട്ടുന്നില്ല ഇടയ്ക്കു വരുന്ന പരസ്യം എങ്കിലും കാണാലോ എനന് കരുതി അതും വച്ചിരിക്കും .മലയാളത്തില്‍ പറഞ്ഞാല്‍ ഉള്ളത് കൊണ്ട് ഓണം പോലെ !!
നിരന്തരം ആയ ഈ പ്രയത്നം കൂട്ടുകാരില്‍ ചിലരുടെ ബുദ്ധിയും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ കളിയുടെ എ ബി സി ഡി വരെ പിടുത്തം കിട്ടി ബാക്കി ഉള്ളവ സമയം പോലെ പിടുത്തം ഇടാം എന്ന് കരുതി മാത്രം ആണ് വിട്ടു കളഞ്ഞത് എന്ന് നിങള്‍ക്ക് തോന്നാം പക്ഷെ അങ്ങനെ അല്ല മനസ്സില്‍ ആവാത്തത് കൊണ്ട് തന്നെ ആണ് സത്യം .
അല്ലറ ചിലറ ഒക്കെ മനസ്സില്‍ ആയപ്പോള്‍ സംഗതി കൊള്ളാം എന്ന് ഒരു തോന്നല്‍ ഞങളില്‍ അഞ്ചാറു പേര്‍ക്ക് വന്നതില്‍ കുറ്റം പറയാന്‍ ഒക്കില്ല . നിരന്തരം ആയ ചര്‍ച്ചകള്‍ക്കൊടുവില്‍ കളി തുടങ്ങാന്‍ ഉള്ള ബില്ല് പാസ്സാക്കി എടുത്തു .
രൂക്ഷമായ ഒരു പ്രശനം അപ്പോള്‍ ആണ് ഉണ്ടായത് ബാറ്റില്ല , ഒടുവില്‍ മുയലന്‍ എന്ന ഓമന പേരുള്ള ഉണ്ണിക്കുട്ടന്‍ തന്നെ പരിഹാരം കണ്ടു ഉപയോഗ ശൂന്യം ആയ അവന്റെ വീട്ടിലെ കോഴി കൂടിന്റെ വാതില്‍ എടുത്തു അല്പം ഒന്ന് മിനുക്കിയാല്‍ നല്ല സ്ട്രോക്ക് ഉള്ള ഒരു ബാറ്റ് ആയി തീരും .
ആദ്യത്തെ ബാള്‍ ബാറ്റില്‍ വന്നു തറച്ചപ്പോള്‍ തന്നെ ഉണ്ണികുട്ടന്റെ അമ്മ അവനു ഒരു ഡ്രിങ്ക്സ് ബ്രേക്ക് നല്‍കി ,പൊന്നായ ചെവി തിരുമ്മി വരുന്ന അവനെ നോക്കി ഞങള്‍ സമാധാനിപ്പിച്ചു "ഇതൊക്കെ അല്ലെടാ അളിയാ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്"!!
കളിയിലെ പല നിയമങ്ങളും അറിയില്ല എങ്കിലും ബുദ്ധി ഉപയോഗിച്ച് പല നിയമങ്ങളും ഞങ്ങള്‍ ക്രിക്കറ്റിനു സംഭാവന ചെയ്തു . ഡബിള്‍ ടച്ച് ഔട്ട് ആണ് പ്രധാനം ബാറ്റില്‍ രണ്ടു തവണ ബോള്‍ കൊണ്ടാല്‍ അവന്‍ ഔട്ടാണ് ! പിന്നെ ഓഫ് സൈഡിലെ കുഴിയില്‍ പന്ത് വീണാല്‍ നാല് റണ്‍സ് കുഴിയില്‍ ഫീല്‍ടരും പന്തും കൂടി വീണാല്‍ ആറു റണ്‍സ് !! ലോങ്ങ് ഓഫീലെ ശങ്കരന്‍ കുട്ടി നായരുടെ പുരപ്പുരത്തേക്ക് പന്ത് എത്തിയാല്‍ ബാഡ് വെതര്‍ മൂലം രണ്ടു ദിവസം കളി അബാണ്ടന്‍ ചെയ്യും കൂടാതെ ന്യൂ ബാള്‍ എടുക്കുകയും വേണം .എന്നിങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങള്‍ ആയ ഒത്തിരി നിയമങ്ങള്‍ !!!
രണ്ടു ദിവസത്തെ കളി കൊണ്ട് തന്നെ ഏറെ ജന ശ്രേദ്ധ നേടുവാന്‍ ഞെങള്‍ക്കായി ,ചീട്ടുകളി കുല തൊഴില്‍ ആക്കിയ സുന്ദരന്‍ [പേരില്‍ മാത്രം രൂപം കൊണ്ട് ചന്ദന തിരി എന്നാണ് അപരനാമാധേയം ] പോലും കുല തൊഴില്‍ നിര്‍ത്തി ഒരു ഉത്തമ ബാറ്റ്സ് മാന്‍ ആയി ,കൈക്കോട്ടു കിളക്കുംബോലെ ഉള്ള ആശാന്റെ ബാറ്റ് ചെയ്യാന്‍ നില്‍ക്കല്‍ കണ്ടാല്‍ തോന്നും ആഞ്ഞു വീശിയാല്‍ ബാറ്റും ഇയാളും കൂടി ബൌണ്ടറി കടക്കുമോ എന്ന് പക്ഷെ ബൌളറുടെ ആത്മാര്‍ഥത കൊണ്ട് കൃത്യമായി ബാറ്റില്‍ പന്ത് എറിഞ്ഞു കൊള്ളികുകയും അത് ബൌണ്ടറി കടക്കലും പതിവാണ് .കൂടാതെ മേസ്തിരി പണിക്കു പോകുന്ന ഉണ്ണി ഒന്നാന്തരം ഒരു ആള്‍ റൌണ്ടര്‍ ആയിരുന്നു ബീഡിയും വലിച്ചു ബാറ്റ് ചെയ്യാന്‍ വന്നു ഗര്‍ാട് ചെയുന്നതിന് പകരം ബീഡി എടുത്തു സ്റ്റെപില്‍ വെച്ച് നെഞും വിരിച്ചു നില്‍ക്കുന്ന ഉണ്ണിയെ കണ്ടാല്‍ ഏതു മഗ്രാത്തും വിറച്ചു പോകും .
ഒരാഴ്ച പണി മാറ്റി വരുമ്പോള്‍ കളി കണ്ടു നിന്ന പല്ലന്‍ മുത്തു പിറ്റേ ആഴ്ച പണിക്കു പോകാതെ ഒരു ബാറ്റിംഗ് ഗ്ലൌസും വേടിച്ചാണ് കളിയ്ക്കാന്‍ വന്നത് അത് ഇട്ടു കീപ്പ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അവന്റെ മുഖത്ത് ഉണ്ടായിരുന്ന അഭിമാന ബോധം അവനു ജീവിതത്തില്‍ ഒരിക്കലും പിന്നെ ലഭിച്ചു കാണില്ല ജന്മ സാഫല്യത്തിന്റെ ആ നിമിഷത്തില്‍ അവനെ കണ്‍ നിറയെ കാണാന്‍ കഴിഞ്ഞത് എന്റെ അപൂര്‍വ ഭാഗ്യം ആയി ഞാന്‍ ഇന്ന്നും കരുതുന്നു .
അങ്ങനെ ഇരിക്കുമ്പോള്‍ ഗോപിയെട്ടനും വന്നു കളിയ്ക്കാന്‍ ആരാണ് ഗോപിയേട്ടന്‍ എന്നല്ലേ പറയാം പണ്ടെങ്ങോ ഏതോ അദ്ധ്യാപകന് പറ്റിയ ഒരു അബദ്ധം മൂലം പ്രീഡിഗ്രി വരെ പഠിക്കാന്‍ പോയ ഞങളുടെ ഗ്രാമത്തിലെ അസാധാരണ മനുഷ്യന്‍ ആണ് ഗോപിയേട്ടന്‍ !ഹരിജന വിഭാഗത്തില്‍ നിന്നും ആദ്യം ആയി ഡോക്ട്രെട്ടു എടുത്ത കാളി എന്ന ഞങളുടെ പ്രിയ കാളി ടീച്ചര്‍ സര്‍വകലാശാലയില്‍ തന്നെ ജോലി നോക്കുനത് കൊണ്ട് അവിടെ തന്നെ താമസം ആരംഭിച്ചു അപ്പോള്‍ ആ ഡോക്ക്ടര്‍ പദവി ഈ ഗോപിയെട്ടന് കൊടുത്താണ് ഞങ്ങള്‍ അദേഹത്തെ ആദരിച്ചത് അങ്ങനെ ഉള്ള ഗോപിയേട്ടന്‍ കളിയ്ക്കാന്‍ വന്നു ഇത് കണ്ട ഒരു കാരണവര്‍ ചോദിച്ചു
" എടാ ഗോപ്യേ ഇയ്യെന്തിനടാ ഈ ചെക്കന്മ്മാരുടെ കൂടെ കളിക്കണേ നിനക്ക് പ്രായം ശ്ശി ആയില്ലേയ് "?
ബുദ്ധിമാനായ ഗോപിയേട്ടന്‍ പറഞ്ഞു "നിങള്‍ക്കെന്തരിയാം ശ്രീലങ്കക്കാരന്‍ ജയസൂര്യ എത്ര വയസ്സന്‍ ആണ് വിരമിച്ചിട്ടും ലങ്കന്‍ ഗവര്‍മെന്റ്ടു അദേഹത്തെ തിരിച്ചു വിളിച്ചു കളിപ്പിചില്ലേയ് "
ആ അറിവിന് മുന്നില്‍ ഞ്ഞെങള്‍ നമ്ര ശിരസ്ക്കരായി നിന്നു!!
അങ്ങനെ ഒക്കെ കൂടി കളിച്ചു കളിച്ചു ഞെങ്ങള്‍ അടുത്ത ഗ്രാമത്തിലെ ടീമിനെ വെല്ലു വിളിച്ചു ഞായറാഴ്ച ദിവസം മാച്ച് ഫിക്സ് ചെയ്തു .
ഞായരാഴ്ച രാവിലെ അന്തിമ വട്ട പ്രാക്ടീസിന് നോക്കുമ്പോള്‍ മാച്ച് പേടിച്ചു കുഞ്ഞെലൂ
എന്ന ഞങളുടെ ഒരു ഓള്‍ റൌണ്ടര്‍ മുങ്ങി . ഞങ്ങള്‍ തളര്‍ന്നു പോയി ഈ അവസാന നിമിഷം ആരെ പോയി കണ്ടു പിടിക്കും ഒരു വിധത്തില്‍ ആണ് പതിനൊന്നു പേരെ ഒപ്പിച്ചു എടുത്തത് , അതില്‍ നിന്നും ഒന്ന് ആണ് ഇപ്പോള്‍ നഷ്ട്ടം ആയിരിക്കുന്നത് .ആകെ വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് കൊച്ചാപ്പി എന്ന പന്ത് കളിയിലെ ഗോളി കൂടി ആയ ഷാജി പണിക്കു പോയ സ്ഥലത്ത് നിന്നും തിരിച്ചു വരുന്നത് .ഉടന്‍ തന്നെ അവനെ പറഞ്ഞു സമ്മതിപ്പിച്ചു ,അത്യാവശ്യം വേണ്ട കോച്ചിങ്ങ് നല്‍കി രണ്ടു മണിക്കുള്ള മാച്ചിനു പാകപെടുത്തി എടുത്തു .
മാച്ച് തുടങ്ങി ആദ്യം ബാറ്റ് ചെയുന്ന ഞങള്‍ വഴി പാട് പോലെ ഓരോരുത്തര്‍ വരി വരിയായി ബാറ്റ് ചെയ്യാന്‍ പോയി ചുമരില്‍ പന്തടിച്ച പോലെ തിരിച്ചു വന്നു ഓഹോ ഇവരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് തീരുമാനിച്ച എതിര്‍ ടീമുകാര്‍ വൈടായും നോ ബാള്‍ ആയും റണ്‍സ് വാരിക്കോരി തന്നും ഇരുന്നു .പക്ഷെ അത് എന്തൊക്കെ ആണെങ്കിലും അമ്പയറുടെ തീരുമാനം അന്തിമം ആയിരുന്നു ,ഔട്ട് വിളിച്ചാല്‍ ബാടിംഗ് സൈടും വിളിച്ചില്ലെങ്കില്‍ ബൌളിങ്ങും സൈടും അമ്പയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി കൊണ്ടിരുന്നു !!
ഒടുവില്‍ കളി ഇന്ചോട് ഇഞ്ച് പോരാട്ടം ആയി രണ്ടു ഓവര്‍ ശേഷിക്കെ എതിര്‍ ടീമിന് ജയിക്കാന്‍ ഒരു വിക്കറ്റ് കയ്യില്‍ ഇരിക്കെ പതിനഞ്ചു റണ്‍സ് കൂടി വേണം ഈ സമയത്ത് ആദ്യ ഓവറുകളില്‍ റണ്‍സ് കുറച്ചു കൊടുത്ത എന്നെ കപ്ത്താന്‍ പന്ത് ഏല്പിച്ചു ,പതീക്ഷ തെറ്റിച്ചില്ല ഞാന്‍ ആ ഓവറില്‍ തന്നെ കളി കഴിക്കും എന്ന വാശിയില്‍ റണ്‍സ് വാരി കോരി കൊടുത്തു എങ്കിലും അവര്‍ക്കും വാശി ആയ കാരണം ആ ഓവറില്‍ ജയിക്കാന്‍ ആയില്ല .
കാണികളെയും കളിക്കാരെയും ഒരു പോലെ മുള്‍ മുനയില്‍ നിര്‍ത്തി അവസാന ഓവര്‍ എറിയാന്‍ ഫാസ്റ്റ് ബൌളര്‍ മണി വന്നു .എല്ലാവരും ശ്വാസം അടക്കി നില്‍ക്കുന്നു ബാട്ട്സ് മാന്‍ അടക്കം എല്ലാവരിലും ഒരു ചെറിയ വിറയല്‍ ഉണ്ട് . ആദ്യത്തെ മൂന്നു പന്തുകള്‍ കുഴപ്പം ഇല്ലാതെ പോയി
മൂന്ന് പന്ത് ശേഷിക്കെ അവര്‍ക്ക് വേണ്ടത് നാല് റണ്‍സ് ആണ് .നാലാമത്തെ പന്ത് ബാറ്റില്‍ തട്ടി ഉയര്‍ന്നു എന്റെ തലക്ക് മുകളില്‍ വരുന്നു എല്ലാവരും ശ്വാസം അടക്കി നോക്കുന്നു ,ഞാന്‍ കൈ വിട്ടാല്‍ ബൌണ്ടറി കടന്നു അവര്‍ ജയിക്കും ,എന്റെ കയ്യില്‍ ആ പന്ത് അകപെട്ടാല്‍ ഞ്ഞെങള്‍ ജയിക്കും എനിക്ക് തല കറങ്ങി ഒരു തീ ഗോളം എന്നെ ലക്ഷ്യമാക്കി വരുന്നു , സര്‍വ ശക്തിയും എടുത്തു ഞാന്‍ പന്ത് കയിക്കുള്ളില്‍ ആക്കാന്‍ തയ്യാറായി നിന്നു , പന്ത് കയിക്കുള്ളില്‍ എത്തി എത്തിയില്ല എന്ന അവസ്ഥയില്‍ ഒരു സാധനം പറക്കും തളിക പോലെ കയ്യിനും പന്തിനും ഇടയിലൂടെ പാറി പോയി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പന്ത് തെറിച്ചു ബൌണ്ടറി കടന്നു എതിര്‍ ടീം സന്തോഷം കൊണ്ട് തുള്ളി ചാടുന്നു ,,,എന്താണ് സംഭവിച്ചത് ഒന്നും മനസ്സിലാകുന്നില്ല ...
തോട്ടപുറത്തു വീണു കിടക്കുന്ന കൊച്ചാപ്പിയെ കണ്ടപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത് അവന്‍ ഗോളി സ്റ്റൈലില്‍ ഡൈവ് ചെയ്തതാണ് സംഭവത്തിനു കാരണം .............
ആദ്യ മാച്ച് പരാജയപെട്ടു വിഷമിച്ചിരിക്കുന്ന ഞെങളെ സമാധാനിപ്പിക്കാന്‍ ഗോപിയേട്ടന്‍ വന്നു "നിങ്ങള്‍ തോറ്റാല്‍ എന്താ മാന്‍ ഓഫ് ദി മാച്ച് നമ്മുടെ കൊച്ചാപ്പിയല്ലേ പിന്നെ എന്താ "?
അതെങ്ങനെ എന്ന് ഞ്ഞെങള്‍ ചോദ്യം ആരാഞ്ഞു
"ടീമിനെ വിജയ്പ്പിക്കുന്നവന്‍ ആണ് മാന്‍ ഓഫ് ഡി മാച്ച് ഇപ്പോള്‍ ആ ടീമിനെ വിജയ്പിച്ചവന്‍ കൊചാപ്പിയല്ലേ" !!!!!!!!!!!!!
കൊച്ചാപ്പിയുടെ പ്രകടനവും ഗോപിയേട്ടന്റെ കമന്റ്ടും ഇന്നും ഓരോ കളി കാണുമ്പോഴും ഒരു ഗ്രാമീണ നിഷ്കളങ്കതയായി മനസ്സില്‍ നിറയും
2010, ജനുവരി 25, തിങ്കളാഴ്‌ച
ബോണ്ട് 009 പ്രദീപ്
വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ,നല്ല ചിക്കന് കറി കഴിക്കണം എന്ന്, നേരെ വെച്ച് പിടിച്ചു അല്‍ മദീന സൂപ്പര് മാര്ക്കറ്റിലേക്ക് അവിടെ നിന്ന് ഒരു കിലോ ചിക്കനും ബാക്കി സാധങ്ങളും ആയി അടുക്കളയില് ,ചിക്കന് കറിയുടെ ആദ്യ് പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഉസ്താദ് ജോണ് സീതതോടിനെ മനസ്സില് ധ്യാനിച്ചു കറി കൂട്ട് അടുപ്പത്ത് ഇട്ടു.
ഈ സമയത്ത് ജിമെയിലില് നിന്നും ഒരു കാള്‍ ചെന്ന് നോക്കിയപ്പോള് പണ്ട് കൂടെ പഠിച്ച (അങിനെ പറഞ്ഞാല് ചില മാന്യന്മ്മാര്‍ സമ്മതിക്കില്ല അതുകൊണ്ട് മാത്രം പറയുന്നു കോളെജിന്റെ അടുത്തൊക്കെ കറങ്ങി നടക്കുമ്പോള് കൂടെ ഉണ്ടായിരുന്ന) മനോജ് ഓണ്‍ ലൈനില്‍ ,എന്നാല് പിന്നെ ചിക്കന് വേവുന്നവരെ സംസാരിക്കാമെന്ന് വെച്ചു അപ്പോഴാണ് മനോജ് ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞത്“എടാ നമ്മുടെ ബോണ്ടില്ലേ അവന്റെ കല്യാണമാടാ..
“ !!പ്രവാസിയുടെ മനസല്ലേ വേഗത്തില് തിരിച്ചു ആ കാലത്തിലേക്ക് തന്നെ പോയിപ്രീ ഡിഗ്രി മൂന്നാം വര്ഷം കഴിഞ്ഞു ഡിഗ്രി എന്നാ ചിന്തയിലേക്ക് പ്രവേശിച്ച കാലം പ്രീ ഡിഗ്രി തന്നെ ഞാന് തറപ്പിച്ചു പഠിച്ചതല്ലേ ഇനി ഒരു ഡിഗ്രി കൂടി താങ്ങാന് ഉള്ള ബാല്യം എനിക്കില്ല എന്ന് ഞാന് അച്ഛനെ ബോധ്യപെടുത്താന് ശ്രെമിച്ചു എങ്കിലും പരാജിതന് ആയി അങ്ങനെ ആണ് പട്ടാമ്പി കോളേജില് ഒരു ബി എ സീറ്റ് തരപ്പെട്ടത് .
ഒരു വിധത്തില് മനസ്സില്ല മനസ്സോടെ ചെന്ന് ക്ലാസില് ഇരുന്നു അപ്പോഴുണ്ട് ഒരുത്തന് ഇരുന്നു എന്തൊക്കെയോ വലിയ വലിയ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നു അത് കേട്ട് കൊണ്ട് കുറെ ആണ്കുട്ടികളും പെണ്കുട്ടികളും അവന്റെ അടുത്ത് ഇരിക്കുന്നു ,അവന് പറയുന്ന കാര്യങ്ങള് ഒക്കെ വച്ച് നോക്കിയപ്പോള് എനിക്ക് ആകെ വിഷമം ആയി .ഇവര് ഒക്കെ എത്ര വിവരം ഉള്ളവര് ഇവര് പറയുന്ന കാര്യങ്ങള് കൂടി എനിക്ക് മനസ്സിലാകുന്നില്ല ഇല്ല ഞാന് ഡിഗ്രിക്ക് ചേരാന് മാത്രം യോഗ്യന് അല്ല കഷ്ട്ടം !ഞാന് എന്തിനു ഈ സാഹസത്തിനു മുതിരുന്നു ഹെന്റെ കാവിലമ്മേ ഹ ഹ ഹ ഹയ്യോ !!!
അന്നത്തെ ദിവസം ഏതാണ്ട് തള്ളി നീക്കി നീക്കി കഴിയാറായി കൊണ്ടിരിക്കുന്ന സമയം മനസ്സില് കുളിര് മഴ പെയിച്ചു കൊണ്ട് പ്രീ ഡിഗ്രിക്ക് കൂടെ നടന്ന പ്രമോദും മനോജും എത്തി അതോടെ ആശ്വാസം ആയി , എന്റെ തത്തുല്യ യോഗ്യത ഉള്ള രണ്ടു പേരെങ്കിലും ഉണ്ടല്ലോ.ഞാന് അവരോടു അവിടെ ഉള്ളവരുടെ ഒക്കെ വിവരത്തെ കുറിച്ച് പറഞ്ഞു അപ്പോള് മനോജ് പറഞ്ഞു "എടാ അത് ബോണ്ട് പ്രദീപ് ആടാ,വാലും തലയും ഇല്ലാതെ സൂര്യന്റെ കീഴില് ഉള്ള ഏതു കാര്യത്തെ കുറിച്ചും എത്ര നേരം വേണേലും സംസാരിക്കുന്ന ബോണ്ട് അല്ലാതെ നീ കരുതുന്ന പോലെ ഒന്നും അല്ല "അതെ ആതാണ് ബോണ്ട് പ്രദീപ് ,ജൈംസ് ബോണ്ടിന്റെ പടം കണ്ടു വന്നു കൂട്ടുകാരോടൊക്കെ അത് അഭിനയിച്ചു പടത്തിനേക്കാള് വലിയ കത്തി ആക്കി പറഞ്ഞു കൊടുക്കുന്ന കാരണം ആണ് അവനു ബോണ്ട് എന്ന് പേര് വന്നത് .ഒരു പാട് സവിശേഷതകള് ഉള്ള ഒരു കക്ഷി ആണ് .
ക്ലാസ് തുടങ്ങി കുറച്ചു ആയി നളിനി എന്ന ഒരു ടീച്ചര് ആയിരുന്നു സാമ്പത്തിക ശാസ്ത്ര ചിന്തകള് എടുത്തിരുന്നത് ഒരിക്കല് ടീച്ചര് എല്ലാവരോടും ബുക്ക് അടച്ചു വെക്കാനും ചോദ്യങ്ങള്ക്ക് ഉത്തരം കൊടുക്കാനും പറഞ്ഞു ,എല്ലാവരും അനുസ്സരിച്ചു പക്ഷെ പ്രദീപ് മാത്രം പുസ്തകം തുറന്നു ഇരിക്കുന്നു ടീച്ചര്‍ക്ക് ദേഷ്യം വന്നുപ്രദീപിനെ എഴുനേൽപ്പിച്ചു നിര്ത്തി ഉടനെ വന്നു പ്രെദീപിന്റെ നിഷ്കളങ്കമായ ഉത്തരം "ക്ഷമിക്കണം ഞാന്‍ ടീച്ചറെ ഫൊളോ ച്യ്തു വരികയായിരുന്നു". ടീച്ചര്‍ അടക്കം എല്ലാവരും പൊട്ടിചിരിച്ചു.
നിങ്ങള് കരുതുന്നുണ്ടാകും പ്രെദീപ് ഒരു മൂന്നാം കിട കത്തി മാത്രം ആണ് എന്നു എന്നാല് നിങള്‍ക്ക് തെറ്റി,സംസാരിക്കുന്നതിനിടയില് തന്റെ ഇരുമ്പിന്‍ കീടം പോലെ ഉള്ള വിരലുകള് കൊണ്ട് കേള്വിക്കാരനായ ഹത ഭാഗ്യന്റെ ചങ്കിലും നെഞ്ചിലും കുത്തുകയും ഇടിക്കുകയും ചെയ്യും കേട്ടുനില്ക്കുന്നവന് രക്ഷപെടാന് ഒരു മാര്ഗം മാത്രം ആണ് ഉള്ളത് എതെങ്കിലും പെണ് പിള്ളാര് ആ വഴി പൊകുന്നുണ്ടെങ്കില് ‘എടി ശ്രീജെ നീ എന്തിനാ പ്രദീപിനെ അന്വേഷിച്ചേ “ എന്നു വിളിച്ച് ചൊദിക്കുക ആ നിമിഷം തന്നെ പ്രദീപ് ആ പെണ്ണിന്റെ കൂടെ പോകും അവളുടെ വിധി അല്ലാതെ എന്തു പറയാന് .
ഇനി ടീച്ചര്‍ ക്ലാസ്സ് എടുക്കുംബൊള് തന്റെ മുന്നില് ഇരിക്കുന്നവനോട് എന്തെങ്കിലും പറയണം എന്നു തോന്നിയാലൊ ഒരു മടിയും കൂടാതെ ആശാന് അയാളെ ബലം പ്രയൊഗിച്ച് പിടിച്ചു തിരിക്കും എന്നിട്ട് പറയാന് ഉള്ളത് പറയും .വീടിന്റെ അടുത്ത് നിന്ന് വെറും മൂന്ന് കി മി മാത്രം ഉള്ള കോളെജില് നിന്ന് പാതിരാത്രി ആയിട്ടാണ് ടിയാന് വീട്ടില് എത്തുക കാരണം എതെങ്കിലും സുഹ്രുത്തുക്കള് വീട്ടീല് പൊകുന്ന ബസ്സു കണ്ടാല് ആ വഴി മൂപ്പരും പോകും മൂപ്പരുടെ തന്നെ ഭാഷയില് പറഞ്ഞാല് ‘ഞാന്‍ അവനെ ട്രയിസ് ഔട്ട് ചെയ്തു പൊയി എന്നു’ഇങ്ങനെ പതിവായി വൈകിയപ്പോള് മൂപ്പരുടെ അചഛന് ഒരിക്കല് പറഞത്രെ ’ദിവസവും വീട്ടില് വരാന് ബുദ്ധിമുട്ടാണെല് മോന് ആഴ്ചയില് ഒരിക്കല് വീട്ടില് വന്നാല് മതി കെട്ടോ”.
ഒരിക്കല് ഈ ഉള്ളവന് മേലെ പട്ടാമ്പിയില്‍ നിന്ന് നടന്നു പോകുമ്പോള്‍ ബോണ്ട് ഒരു ബൈക്കും തള്ളി പിടിച്ചു എന്റെ അരികില് വന്നു നിന്നു എന്നിട്ട് എന്നൊട് കേറാന് ആവശ്യപ്പെട്ടു ,ഒഴിഞ്ഞു മാറാന് ശ്രെമിച്ചിട്ടും കഴിഞ്ഞില്ല കേറിയപ്പോള്‍ തന്നെ ഞാന് ഒരു കാര്യം ശ്രെദ്ധിചു സ്പീഡൊ മീറ്റര് മറച്ചു വെച്ചിരിക്കുന്നു,കാര്യം തിരക്കിയപ്പോള് പ്രദീപ് പറഞ്ഞു ചിലപ്പോള് സ്പീഡൊ മീറ്റര് നോക്കിയാല് എനിക്ക് പേടിയാകും അതുകൊണ്ട് മറച്ചു വെച്ചതാ …….! എന്റെ ഉള്ളോന്ന് കിട്ങ്ങി.അടുത്ത നിമിഷം വണ്ടി ഒന്നു വെട്ടീ ദാ കിടക്കുന്നു ഞാനും അവനും പാവം ബൈക്കും കാളചാലില് .വേദനയോടെ എണിറ്റ് നിന്ന് ഞ്ഞാന് സര്‍വ്വ ശക്തിയും എടുത്ത് പറഞ്ഞു "പൊന്ന് പ്രദീപെ നിളാ ഹൊസ്പിറ്റലിലെക്ക് അല്ല ഞാന് ബസ്റ്റാഡിലെക്കാ നടന്ന് പൊയ്ക്കോളാം സഹൊദരാ"………….
ഇത്തരം നിരവധി സംഭവങ്ങള്ക്ക് അരങ്ങ് ഒരുക്കി കൊണ്ട് കലാലയ ജീവിതം തീര്ന്നു .സഹപടിപ്പിസ്റ്റുകളുടെ കല്യാണത്തിനും മറ്റും പോകുമ്പോള്‍ ചിലരെ ഒക്കെ കാണുക പതിവുണ്ട് അങനെ ഇരിക്കെ ഒരിക്കല് മനൊജിനെ കണ്ടു അവന് പറഞ്ഞു “എടാ ബൊണ്ടിനു ഒരു കമ്പനിയില്‍ സൈല്‍സ് മാന്‍ ആയി ജോലി കിട്ടീ ,അവനെ തീരെ സെയില്‍ ഇല്ലാതത ഒരിടത്ത് പോസ്റ്റ് ചെയ്തുത്രെ .അവന്റെ കത്തി കേട്ടീരിക്കാന് വയ്യതെ അവന് വരുന്നു എന്നു അറിയിക്കുംബോള്‍ തന്നെ “സാറ് വരണ്ട എത്ര പാക്കറ്റ് വേണേല് ഞെങള്‍ എടുത്തൊളാമെ" എന്നു കടക്കാര് പറയും അങ്ങനെ ആ സ്ഥലത്ത് സെയില്‍ എറ്റവും കൂടുതല് ആയി എന്നു ചരിത്രം. അന്നു പഴയ കാര്യങ്ങള്‍ എല്ലാം അയവിറക്കി ഞെങള്‍ പിരിഞ്ഞു. പിന്നെ ബോണ്ടിനെ കുറിച്ച് ദാ ഇപ്പോള് ചാറ്റില് ആണ് പറയുന്നത്.മനൊജ് തുടര്ന്നു
“എടാ എനിക്ക് ആ പെണ്കുട്ടിയെ കുറിച്ച് ആലൊചിക്കുമ്പോള്‍ ആണെടാ ദുഖം"
അതെന്താടാ ? ….ഞാന്‍
“ആ കുട്ടിയുടെ ചിരിയും കളിയും എതാനും ദിവസം കൂടി അല്ലെടാ ഉള്ളൂ എന്നോര്‍ക്കുമ്പോള്‍"....മനോജ്
ഞെങ്ങള്‍ ഒരുപാട് ചിരിച്ചു...
ഒരു കരിഞ്ഞമണം മൂക്കില് അടിചു കേറി ഞ്ഞാന് ഓടി അടുക്കള്യില് എത്തി ഈശ്വരാ …………….എന്റെ ചിക്കന് കരിഞു പിരിഞ്ഞു നാശമായിരിക്കുന്നു…………………..ഹൃദയത്തില്‍ മന്ത്രിമാര് മരിക്കുമ്പോള്‍ ആകാശവാണി ഇടുന്ന ട്യൂണ്‍ …………..സഫറൊംക്കി ചിക്കന് കറി ജൊ കബി നഹി കതം നഹൊത്തിഹെശംഭോ മഹാ ദെവാ………………… ഇന്നും കഞ്ഞി തന്നെ ശരണം…………………….
ഈ സമയത്ത് ജിമെയിലില് നിന്നും ഒരു കാള്‍ ചെന്ന് നോക്കിയപ്പോള് പണ്ട് കൂടെ പഠിച്ച (അങിനെ പറഞ്ഞാല് ചില മാന്യന്മ്മാര്‍ സമ്മതിക്കില്ല അതുകൊണ്ട് മാത്രം പറയുന്നു കോളെജിന്റെ അടുത്തൊക്കെ കറങ്ങി നടക്കുമ്പോള് കൂടെ ഉണ്ടായിരുന്ന) മനോജ് ഓണ്‍ ലൈനില്‍ ,എന്നാല് പിന്നെ ചിക്കന് വേവുന്നവരെ സംസാരിക്കാമെന്ന് വെച്ചു അപ്പോഴാണ് മനോജ് ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞത്“എടാ നമ്മുടെ ബോണ്ടില്ലേ അവന്റെ കല്യാണമാടാ..
“ !!പ്രവാസിയുടെ മനസല്ലേ വേഗത്തില് തിരിച്ചു ആ കാലത്തിലേക്ക് തന്നെ പോയിപ്രീ ഡിഗ്രി മൂന്നാം വര്ഷം കഴിഞ്ഞു ഡിഗ്രി എന്നാ ചിന്തയിലേക്ക് പ്രവേശിച്ച കാലം പ്രീ ഡിഗ്രി തന്നെ ഞാന് തറപ്പിച്ചു പഠിച്ചതല്ലേ ഇനി ഒരു ഡിഗ്രി കൂടി താങ്ങാന് ഉള്ള ബാല്യം എനിക്കില്ല എന്ന് ഞാന് അച്ഛനെ ബോധ്യപെടുത്താന് ശ്രെമിച്ചു എങ്കിലും പരാജിതന് ആയി അങ്ങനെ ആണ് പട്ടാമ്പി കോളേജില് ഒരു ബി എ സീറ്റ് തരപ്പെട്ടത് .
ഒരു വിധത്തില് മനസ്സില്ല മനസ്സോടെ ചെന്ന് ക്ലാസില് ഇരുന്നു അപ്പോഴുണ്ട് ഒരുത്തന് ഇരുന്നു എന്തൊക്കെയോ വലിയ വലിയ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നു അത് കേട്ട് കൊണ്ട് കുറെ ആണ്കുട്ടികളും പെണ്കുട്ടികളും അവന്റെ അടുത്ത് ഇരിക്കുന്നു ,അവന് പറയുന്ന കാര്യങ്ങള് ഒക്കെ വച്ച് നോക്കിയപ്പോള് എനിക്ക് ആകെ വിഷമം ആയി .ഇവര് ഒക്കെ എത്ര വിവരം ഉള്ളവര് ഇവര് പറയുന്ന കാര്യങ്ങള് കൂടി എനിക്ക് മനസ്സിലാകുന്നില്ല ഇല്ല ഞാന് ഡിഗ്രിക്ക് ചേരാന് മാത്രം യോഗ്യന് അല്ല കഷ്ട്ടം !ഞാന് എന്തിനു ഈ സാഹസത്തിനു മുതിരുന്നു ഹെന്റെ കാവിലമ്മേ ഹ ഹ ഹ ഹയ്യോ !!!
അന്നത്തെ ദിവസം ഏതാണ്ട് തള്ളി നീക്കി നീക്കി കഴിയാറായി കൊണ്ടിരിക്കുന്ന സമയം മനസ്സില് കുളിര് മഴ പെയിച്ചു കൊണ്ട് പ്രീ ഡിഗ്രിക്ക് കൂടെ നടന്ന പ്രമോദും മനോജും എത്തി അതോടെ ആശ്വാസം ആയി , എന്റെ തത്തുല്യ യോഗ്യത ഉള്ള രണ്ടു പേരെങ്കിലും ഉണ്ടല്ലോ.ഞാന് അവരോടു അവിടെ ഉള്ളവരുടെ ഒക്കെ വിവരത്തെ കുറിച്ച് പറഞ്ഞു അപ്പോള് മനോജ് പറഞ്ഞു "എടാ അത് ബോണ്ട് പ്രദീപ് ആടാ,വാലും തലയും ഇല്ലാതെ സൂര്യന്റെ കീഴില് ഉള്ള ഏതു കാര്യത്തെ കുറിച്ചും എത്ര നേരം വേണേലും സംസാരിക്കുന്ന ബോണ്ട് അല്ലാതെ നീ കരുതുന്ന പോലെ ഒന്നും അല്ല "അതെ ആതാണ് ബോണ്ട് പ്രദീപ് ,ജൈംസ് ബോണ്ടിന്റെ പടം കണ്ടു വന്നു കൂട്ടുകാരോടൊക്കെ അത് അഭിനയിച്ചു പടത്തിനേക്കാള് വലിയ കത്തി ആക്കി പറഞ്ഞു കൊടുക്കുന്ന കാരണം ആണ് അവനു ബോണ്ട് എന്ന് പേര് വന്നത് .ഒരു പാട് സവിശേഷതകള് ഉള്ള ഒരു കക്ഷി ആണ് .
ക്ലാസ് തുടങ്ങി കുറച്ചു ആയി നളിനി എന്ന ഒരു ടീച്ചര് ആയിരുന്നു സാമ്പത്തിക ശാസ്ത്ര ചിന്തകള് എടുത്തിരുന്നത് ഒരിക്കല് ടീച്ചര് എല്ലാവരോടും ബുക്ക് അടച്ചു വെക്കാനും ചോദ്യങ്ങള്ക്ക് ഉത്തരം കൊടുക്കാനും പറഞ്ഞു ,എല്ലാവരും അനുസ്സരിച്ചു പക്ഷെ പ്രദീപ് മാത്രം പുസ്തകം തുറന്നു ഇരിക്കുന്നു ടീച്ചര്‍ക്ക് ദേഷ്യം വന്നുപ്രദീപിനെ എഴുനേൽപ്പിച്ചു നിര്ത്തി ഉടനെ വന്നു പ്രെദീപിന്റെ നിഷ്കളങ്കമായ ഉത്തരം "ക്ഷമിക്കണം ഞാന്‍ ടീച്ചറെ ഫൊളോ ച്യ്തു വരികയായിരുന്നു". ടീച്ചര്‍ അടക്കം എല്ലാവരും പൊട്ടിചിരിച്ചു.
നിങ്ങള് കരുതുന്നുണ്ടാകും പ്രെദീപ് ഒരു മൂന്നാം കിട കത്തി മാത്രം ആണ് എന്നു എന്നാല് നിങള്‍ക്ക് തെറ്റി,സംസാരിക്കുന്നതിനിടയില് തന്റെ ഇരുമ്പിന്‍ കീടം പോലെ ഉള്ള വിരലുകള് കൊണ്ട് കേള്വിക്കാരനായ ഹത ഭാഗ്യന്റെ ചങ്കിലും നെഞ്ചിലും കുത്തുകയും ഇടിക്കുകയും ചെയ്യും കേട്ടുനില്ക്കുന്നവന് രക്ഷപെടാന് ഒരു മാര്ഗം മാത്രം ആണ് ഉള്ളത് എതെങ്കിലും പെണ് പിള്ളാര് ആ വഴി പൊകുന്നുണ്ടെങ്കില് ‘എടി ശ്രീജെ നീ എന്തിനാ പ്രദീപിനെ അന്വേഷിച്ചേ “ എന്നു വിളിച്ച് ചൊദിക്കുക ആ നിമിഷം തന്നെ പ്രദീപ് ആ പെണ്ണിന്റെ കൂടെ പോകും അവളുടെ വിധി അല്ലാതെ എന്തു പറയാന് .
ഇനി ടീച്ചര്‍ ക്ലാസ്സ് എടുക്കുംബൊള് തന്റെ മുന്നില് ഇരിക്കുന്നവനോട് എന്തെങ്കിലും പറയണം എന്നു തോന്നിയാലൊ ഒരു മടിയും കൂടാതെ ആശാന് അയാളെ ബലം പ്രയൊഗിച്ച് പിടിച്ചു തിരിക്കും എന്നിട്ട് പറയാന് ഉള്ളത് പറയും .വീടിന്റെ അടുത്ത് നിന്ന് വെറും മൂന്ന് കി മി മാത്രം ഉള്ള കോളെജില് നിന്ന് പാതിരാത്രി ആയിട്ടാണ് ടിയാന് വീട്ടില് എത്തുക കാരണം എതെങ്കിലും സുഹ്രുത്തുക്കള് വീട്ടീല് പൊകുന്ന ബസ്സു കണ്ടാല് ആ വഴി മൂപ്പരും പോകും മൂപ്പരുടെ തന്നെ ഭാഷയില് പറഞ്ഞാല് ‘ഞാന്‍ അവനെ ട്രയിസ് ഔട്ട് ചെയ്തു പൊയി എന്നു’ഇങ്ങനെ പതിവായി വൈകിയപ്പോള് മൂപ്പരുടെ അചഛന് ഒരിക്കല് പറഞത്രെ ’ദിവസവും വീട്ടില് വരാന് ബുദ്ധിമുട്ടാണെല് മോന് ആഴ്ചയില് ഒരിക്കല് വീട്ടില് വന്നാല് മതി കെട്ടോ”.
ഒരിക്കല് ഈ ഉള്ളവന് മേലെ പട്ടാമ്പിയില്‍ നിന്ന് നടന്നു പോകുമ്പോള്‍ ബോണ്ട് ഒരു ബൈക്കും തള്ളി പിടിച്ചു എന്റെ അരികില് വന്നു നിന്നു എന്നിട്ട് എന്നൊട് കേറാന് ആവശ്യപ്പെട്ടു ,ഒഴിഞ്ഞു മാറാന് ശ്രെമിച്ചിട്ടും കഴിഞ്ഞില്ല കേറിയപ്പോള്‍ തന്നെ ഞാന് ഒരു കാര്യം ശ്രെദ്ധിചു സ്പീഡൊ മീറ്റര് മറച്ചു വെച്ചിരിക്കുന്നു,കാര്യം തിരക്കിയപ്പോള് പ്രദീപ് പറഞ്ഞു ചിലപ്പോള് സ്പീഡൊ മീറ്റര് നോക്കിയാല് എനിക്ക് പേടിയാകും അതുകൊണ്ട് മറച്ചു വെച്ചതാ …….! എന്റെ ഉള്ളോന്ന് കിട്ങ്ങി.അടുത്ത നിമിഷം വണ്ടി ഒന്നു വെട്ടീ ദാ കിടക്കുന്നു ഞാനും അവനും പാവം ബൈക്കും കാളചാലില് .വേദനയോടെ എണിറ്റ് നിന്ന് ഞ്ഞാന് സര്‍വ്വ ശക്തിയും എടുത്ത് പറഞ്ഞു "പൊന്ന് പ്രദീപെ നിളാ ഹൊസ്പിറ്റലിലെക്ക് അല്ല ഞാന് ബസ്റ്റാഡിലെക്കാ നടന്ന് പൊയ്ക്കോളാം സഹൊദരാ"………….
ഇത്തരം നിരവധി സംഭവങ്ങള്ക്ക് അരങ്ങ് ഒരുക്കി കൊണ്ട് കലാലയ ജീവിതം തീര്ന്നു .സഹപടിപ്പിസ്റ്റുകളുടെ കല്യാണത്തിനും മറ്റും പോകുമ്പോള്‍ ചിലരെ ഒക്കെ കാണുക പതിവുണ്ട് അങനെ ഇരിക്കെ ഒരിക്കല് മനൊജിനെ കണ്ടു അവന് പറഞ്ഞു “എടാ ബൊണ്ടിനു ഒരു കമ്പനിയില്‍ സൈല്‍സ് മാന്‍ ആയി ജോലി കിട്ടീ ,അവനെ തീരെ സെയില്‍ ഇല്ലാതത ഒരിടത്ത് പോസ്റ്റ് ചെയ്തുത്രെ .അവന്റെ കത്തി കേട്ടീരിക്കാന് വയ്യതെ അവന് വരുന്നു എന്നു അറിയിക്കുംബോള്‍ തന്നെ “സാറ് വരണ്ട എത്ര പാക്കറ്റ് വേണേല് ഞെങള്‍ എടുത്തൊളാമെ" എന്നു കടക്കാര് പറയും അങ്ങനെ ആ സ്ഥലത്ത് സെയില്‍ എറ്റവും കൂടുതല് ആയി എന്നു ചരിത്രം. അന്നു പഴയ കാര്യങ്ങള്‍ എല്ലാം അയവിറക്കി ഞെങള്‍ പിരിഞ്ഞു. പിന്നെ ബോണ്ടിനെ കുറിച്ച് ദാ ഇപ്പോള് ചാറ്റില് ആണ് പറയുന്നത്.മനൊജ് തുടര്ന്നു
“എടാ എനിക്ക് ആ പെണ്കുട്ടിയെ കുറിച്ച് ആലൊചിക്കുമ്പോള്‍ ആണെടാ ദുഖം"
അതെന്താടാ ? ….ഞാന്‍
“ആ കുട്ടിയുടെ ചിരിയും കളിയും എതാനും ദിവസം കൂടി അല്ലെടാ ഉള്ളൂ എന്നോര്‍ക്കുമ്പോള്‍"....മനോജ്
ഞെങ്ങള്‍ ഒരുപാട് ചിരിച്ചു...
ഒരു കരിഞ്ഞമണം മൂക്കില് അടിചു കേറി ഞ്ഞാന് ഓടി അടുക്കള്യില് എത്തി ഈശ്വരാ …………….എന്റെ ചിക്കന് കരിഞു പിരിഞ്ഞു നാശമായിരിക്കുന്നു…………………..ഹൃദയത്തില്‍ മന്ത്രിമാര് മരിക്കുമ്പോള്‍ ആകാശവാണി ഇടുന്ന ട്യൂണ്‍ …………..സഫറൊംക്കി ചിക്കന് കറി ജൊ കബി നഹി കതം നഹൊത്തിഹെശംഭോ മഹാ ദെവാ………………… ഇന്നും കഞ്ഞി തന്നെ ശരണം…………………….
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)