2010, ഫെബ്രുവരി 20, ശനിയാഴ്‌ച

ഒരു മുടി പറഞ്ഞ കഥ

വ്യാഴാഴ്ച്ചയാണ് സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു . യാഹൂവും ഗൂഗിളും ഒക്കെ ഒഴിഞ്ഞ പൂര പറമ്പ് പോലെ നിശ്ചലം ഒരു കെനിയക്കാരിയെ പോലും ചാറ്റില്‍ കിട്ടാന്‍ ഇല്ല , ദൈവമേ റിസഷന്‍ ചാറ്റിലും ബാധിച്ചോ, വാരാന്ത്യം അല്ലെ നേരത്തെ കിടന്നു ഉറങ്ങാനും വയ്യ .നേരത്തെ ഉറങ്ങിയാല്‍ രാവിലെ ആകും മുന്നേ ഉറക്കം തീരും .രാവിലെ ഉള്ള ഉറക്കത്തിന്റെ സുഖം അനുഭവിക്കാന്‍ വേണ്ടി ആണ് ആഴ്ച തോറും ഉള്ള കാത്തിരിപ്പ് ,അത് തന്നെ ആണ് ജീവിതം ഒരു വാരാന്ത്യത്തിലെ സുഖകരമായ ഉറക്കത്തില്‍ നിന്നും അടുത്ത വാരാന്ത്യം വരെ ഉള്ള കാത്തിരിപ്പ് .ഓരോ ദിവസം രാവിലെയും അലാറത്തിനെ പ്രാവി എഴുനെല്ക്കുനമ്പോള്‍ കൂട്ടി നോക്കും എത്ര ദിവസം കൂടി ഉണ്ട് ഇനി വെള്ളിയാഴ്ച്ചയാകാന്‍ എന്ന് .

ബോറടിയുടെ വേഗത കൂടിയപ്പോള്‍ സിസ്റ്റം ഓഫ് ചെയുതു. റിമോര്ട്ടില്‍ വിരലമര്ന്നു്,ചാനലുകള്‍ മിന്നി മറഞ്ഞു ,കാണാന്‍ കൊള്ളാവുന്ന ഒരു പരിപാടിയും കാണുന്നില്ല ,സ്ഥിരമായി വരുന്ന സിനിമകള്‍ ,സ്ഥിരം പറയുന്ന വാര്ത്തകകള്‍ ,രണ്ടു മൂന്നു വട്ടം ആരോഹണ അവരോഹണ ക്രമത്തില്‍ ചാനലുകളിലൂടെ യാത്ര ചെയ്തു.നോ രക്ഷ ,ടി വി ഓഫ് ചെയ്തു ഇനി രക്ഷ ഒന്നേ ഉള്ളൂ ബാല്കണിയിലൂടെ പുറത്തോട്ടു നോക്കി നില്കുക .

എഴുനേറ്റു ചീര്പെനടുത്തു മുടി ഒന്ന് ചീകി , ഒറ്റ വാരലില്‍ തന്നെ ഒരു ലോഡ്‌ മുടി താഴെ വീണു .കഷ്ട്ടം വയസ്സ് മുപ്പതായില്ല അതിനു മുന്നേ തുടങ്ങി കോപ്പ് . വന്നു വന്നു റൂമില്‍ നിന്നും ബാത്ത്റൂമില്‍ നിന്നും മുടി എടുത്തു മാറ്റാനെ നേരം ഉള്ളൂ എന്ന അവസ്ഥയില്‍ ആയി .മുഖ വിസ്തീര്ണ്ണം കൂടി വന്നു ,ടാല്ക്കം പൌഡരിന്റെ ഡപ്പ വേഗത്തില്‍ കാലിയാവാനും തുടങ്ങി .ഇവിടുത്തെ വെള്ളത്തിന്റെയാണ് പ്രശനം എന്ന് പറഞ്ഞു വെള്ളം പിടിച്ചു വെച്ച് ക്ലോറിന്‍ കളഞ്ഞു കുളിച്ചു നോക്കി പ്രയോജനം ഇല്ല .പല തരാം ഷാമ്പു പ്രയോഗിച്ചു ,ഒരു മാറ്റവും ഇല്ല ,എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നേരെയാവില്ല എന്ന് പറഞ്ഞ പോലെ മുടി കൊഴിയാല്‍ തുടര്ന്നു . ഇതെല്ലാം ആലോചിച്ചപോള്‍ ഭാവിയില്‍ രൂപം എന്താകും എന്ന് ഓര്ത്തലപ്പോള്‍ മനസ്സിലേക്ക് ഒരു വിഷാദം കേറി മുടിയില്‍ വിരല്‍ അമര്ത്തി കട്ടിലില്‍ ഇരുന്നു .

പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ടൂ. നാലു പാടും തിരിഞ്ഞു നോക്കി ആരയും കാണുന്നില്ല.ശ്രേദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി താഴെ നിന്നും ആണ് .കുനിഞ്ഞു താഴെ നോക്കി അപ്പോള്‍ കൊഴിഞ്ഞു വീണ മുടികളില്‍ നിന്നും തന്റേടവും അല്പം നീളവും ഉള്ള ഒരു മുടി എഴുനേറ്റു നിന്ന് ചിരിക്കുന്നു .

എനിക്ക് ദേഷ്യം കേറി “എന്തുവാട കോപ്പേ ചിരിക്കുന്നേ നീ എന്താ ആളെ @#$%^& അക്കുകയാണോ “?
“എങ്ങിനെ ചിരിക്കാതിരിക്കും എന്റെ് നീല, നിന്റെച നില്പ്പും ഭാവവും കണ്ടാല്‍ “
“എന്താ ഞാന്‍ തുണി ഇല്ലാതെ ആണോടാ നില്കുന്നെ” ?
“ഹേയ് ചൂടാവാതെ നീലാ ഇത്ര വികാരധീനന്‍ ആകാതെ , നിങ്ങള്ക്ക് ഒക്കെ ഒരു ധാരണ ഉണ്ട് ഞെങ്ങള്‍ മുടികള്‍ എന്തോ അധകൃത വര്ഗം് ആണ് എന്ന് ,എന്ത് തെറി വിളിക്കാനും നിങ്ങള്‍ ഞെങ്ങളെ ഉപയോഗിക്കും ഇല്ലേ “?
മുടി പറയുന്ന കാര്യം ശരിയാണ് എന്തിനും ഏതിനും വായില്‍ വരുന്ന ആദ്യ തെറിയാണ് ഇത് ഞാന്‍ മിണ്ടുന്നില്ല എന്ന് കണ്ടപ്പോള്‍ മുടി കൂടുതല്‍ വാചാലന്‍ ആയി

“എത്ര നിസ്സാരം ആയി ആണ് നിങ്ങള്‍ പറയുന്നത് അത് പോയാല്‍ മുടി പോയ പോലെ ആണ് ഇത് പോയാല്‍ മുടി പോയ പോലെ ആണ് എന്നൊക്കെ, എന്നിട്ട് നിങ്ങള്‍ കാണിക്കുന്നതൊ മുടി കൊഴിയാതിരിക്കാന്‍ മരുന്ന് കഴിക്കുന്നു ,ശീലം മാറ്റുന്നു ,എന്തിനു ആയിരക്കണക്കിനു രൂപ ചിലവ് ചെയുതു നിങ്ങള്‍ കൃത്രിമ മുടി വെക്കുന്നു .എന്നിട്ടും പഠിക്കുന്നില്ല നിങ്ങള്‍ എന്റെ വില എന്താണ് എന്ന്,ഇതൊക്കെ ഓര്ത്തമപ്പോള്‍ ആണ് നീലാ ഞാന്‍ ചിരിച്ചത് അല്ലാതെ തന്നെ കളിയാക്കിയതല്ല”.
മുടി പറഞ്ഞത്‌ വകവെക്കാതെ ഞാന്‍ ബാല്ക്കകണിയിലേക്ക് നടന്നു .......

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

പനി

ഒരു പനി വന്നു,
ആണ്ടിലെപ്പോഴെന്കിലും
വരുന്ന പനി.
അമ്മ തന്ന ശുശ്രുഷകള്‍,
പൊടി അരി കഞ്ഞിയും
ഉപ്പ് മാങയും.
അമ്മ തന്‍ വാത്സല്യ്തില്‍
ചാലിച്ച് ചുക്ക് കഷായവും .
ഇടക്കിടക് വന്നു തൊട്ടും തലോടിയും
മനസിനു ധൈര്യം തന്നെന്നമ്മ,
അമ്മയുടെ സംരക്ഷണം തകര്‍ക്കാന്‍
ആവാതെ പനി തോറ്റോടിയ കാലം
അമ്മ ഇല്ലെനിക്കിന്ന്
പനി എനിക്കെന്‍ അമ്മതന്‍
തപിക്കുന്ന ഓര്മ.

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ലഗാന്‍

ഹരിത വിപ്ലവത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവം ആയ ക്രിക്കറ്റു വിപ്ലവം ഗ്രാമങ്ങളിലേക്ക് പടരുന്ന കാലം , ഉപജീവനത്തിനായി അന്യ സ്ഥലങ്ങളില്‍ പോയിരുന്ന പല ബന്ധു മിത്രാതികളും വീട്ടില്‍ വന്നാല്‍ ക്രിക്കറ്റിനെ കുറിച്ചും കളിക്കാരെ കുറിച്ചും പറയുന്നത് സ്വാഭാവികം . ഈ കളിയോട് പുല കുളി ബന്ധം പോലും ഇല്ലാത്ത ഞാന്‍ ആരെങ്കിലും ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഉടന്‍ തന്നെ ചിറി കോട്ടി കൊണ്ട് പറയും,

"ഹും ആര്‍ക്കു വേണം ഈ കിറുക്കന്‍ കളി ഇതൊക്കെ നമ്മുടെ കുട്ടിയും കോലും കളി സായിപ്പന്മ്മാര്‍ കൊണ്ട് പോയി ഈ കോലത്തില്‍ ആക്കിയതല്ലേ ? പന്ത് കളി ആണെങ്കില്‍ ഒരു കൈ നോക്കാം "
ഇത് കേട്ടാല്‍ മറു ചോദ്യം വരും
" എന്നിട്ടെന്തേ നിന്റെ പന്ത് കളിക്കാര്‍ രാജ്യത്തിന് വെളിയില്‍ ഒന്നും ഇറങ്ങുന്നില്ലലോ "?
"ബൂട്ടില്ലാതെ കളിക്കാന്‍ വെല്ലു വിളിച്ചിട്ട് ഒരുത്തനും ധൈര്യം ഇല്ലഞ്ഞിട്ടല്ലേ "?എന്റെ ഉത്തരമോ ചോദ്യമോ എനിക്ക് തന്നെ അറിയാന്‍ വയ്യ ......!

ഇംഗ്ലീഷ് പഠനത്തിനും മുന്നില്‍ ഉണരുന്ന അതെ ദേശീയ ബോധം അപ്പോഴും എന്റെ സിരകളില്‍ പടരും. മനസ്സില്‍ മന്ത്രിക്കും വന്ദേ മാതരം !!

ആ ഇടക്കാണ് ഒരു ടി വി അടിയന്റെ വീട്ടിലും വന്നു കയറി അകത്തെ മേശപുരത്ത് കേറി ഇരുപ്പായത് .ഗുണന പട്ടികയും പദ്യം ചൊല്ലലും അടക്കം ഉള്ള സന്ധ്യ നാമം തുടങി ഉള്ള സകല പരിപാടികളും അന്ധവിശ്വാസം ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു സ്ഥിരം ജാഗരൂകനായി "ദൂരദര്‍ശന്‍ കേന്ദ്രം തിരുവന്തപുരം ഇന്നത്തെ സംപ്രേക്ഷണം ആരംഭിക്കുന്നു കേരളത്തിലെ എല്ലാ ട്രാന്‍സ്‌ പോര്‍ട്ട് ബസ്സുകളും ഈ പരിപാടി ലീക്ക് ചെയുന്നു മുതല്‍ നെറ്റ് വര്‍ക്ക് പ്രോഗ്രാം ഡല്‍ഹി റിലെ" എന്ന് പറയുന്ന വരെ അതിലേക്കു തന്നെ നോക്കി ഇരിക്കും .എന്തിനു തടസ്സം പരിപാടി പോലും വളരെ പ്രാധാന്യത്തോടെ ആണ് ഞാന്‍ കണ്ടിരുന്നത്‌ ഒരു എപ്പിസോട് പോലും മിസ്സ്‌ ചെയ്യാന്‍ തയ്യാറായിരുന്നില്ല .

ചില ദിവസങ്ങളില്‍ അശനിപാതം പോലെ ഒടുക്കത്തെ ക്രിക്കറ്റു ഉണ്ടാകും കുറെ കിറുക്കന്‍മ്മാര്‍ പന്തില്‍ തുപ്പുന്നു വേറെ കുറെ എണ്ണം എടുത്തു അടിക്കുന്നു ചിലര്‍ ഓടുന്നു ഒരു പിടിയും കിട്ടുന്നില്ല ഇടയ്ക്കു വരുന്ന പരസ്യം എങ്കിലും കാണാലോ എനന് കരുതി അതും വച്ചിരിക്കും .മലയാളത്തില്‍ പറഞ്ഞാല്‍ ഉള്ളത് കൊണ്ട് ഓണം പോലെ !!

നിരന്തരം ആയ ഈ പ്രയത്നം കൂട്ടുകാരില്‍ ചിലരുടെ ബുദ്ധിയും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ കളിയുടെ എ ബി സി ഡി വരെ പിടുത്തം കിട്ടി ബാക്കി ഉള്ളവ സമയം പോലെ പിടുത്തം ഇടാം എന്ന് കരുതി മാത്രം ആണ് വിട്ടു കളഞ്ഞത് എന്ന് നിങള്‍ക്ക് തോന്നാം പക്ഷെ അങ്ങനെ അല്ല മനസ്സില്‍ ആവാത്തത് കൊണ്ട് തന്നെ ആണ് സത്യം .

അല്ലറ ചിലറ ഒക്കെ മനസ്സില്‍ ആയപ്പോള്‍ സംഗതി കൊള്ളാം എന്ന് ഒരു തോന്നല്‍ ഞങളില്‍ അഞ്ചാറു പേര്‍ക്ക് വന്നതില്‍ കുറ്റം പറയാന്‍ ഒക്കില്ല . നിരന്തരം ആയ ചര്‍ച്ചകള്‍ക്കൊടുവില്‍ കളി തുടങ്ങാന്‍ ഉള്ള ബില്ല് പാസ്സാക്കി എടുത്തു .
രൂക്ഷമായ ഒരു പ്രശനം അപ്പോള്‍ ആണ് ഉണ്ടായത് ബാറ്റില്ല , ഒടുവില്‍ മുയലന്‍ എന്ന ഓമന പേരുള്ള ഉണ്ണിക്കുട്ടന്‍ തന്നെ പരിഹാരം കണ്ടു ഉപയോഗ ശൂന്യം ആയ അവന്റെ വീട്ടിലെ കോഴി കൂടിന്റെ വാതില്‍ എടുത്തു അല്പം ഒന്ന് മിനുക്കിയാല്‍ നല്ല സ്ട്രോക്ക് ഉള്ള ഒരു ബാറ്റ് ആയി തീരും .
ആദ്യത്തെ ബാള്‍ ബാറ്റില്‍ വന്നു തറച്ചപ്പോള്‍ തന്നെ ഉണ്ണികുട്ടന്റെ അമ്മ അവനു ഒരു ഡ്രിങ്ക്സ് ബ്രേക്ക് നല്‍കി ,പൊന്നായ ചെവി തിരുമ്മി വരുന്ന അവനെ നോക്കി ഞങള്‍ സമാധാനിപ്പിച്ചു "ഇതൊക്കെ അല്ലെടാ അളിയാ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്"!!

കളിയിലെ പല നിയമങ്ങളും അറിയില്ല എങ്കിലും ബുദ്ധി ഉപയോഗിച്ച് പല നിയമങ്ങളും ഞങ്ങള്‍ ക്രിക്കറ്റിനു സംഭാവന ചെയ്തു . ഡബിള്‍ ടച്ച് ഔട്ട് ആണ് പ്രധാനം ബാറ്റില്‍ രണ്ടു തവണ ബോള്‍ കൊണ്ടാല്‍ അവന്‍ ഔട്ടാണ് ! പിന്നെ ഓഫ്‌ സൈഡിലെ കുഴിയില്‍ പന്ത് വീണാല്‍ നാല് റണ്‍സ് കുഴിയില്‍ ഫീല്‍ടരും പന്തും കൂടി വീണാല്‍ ആറു റണ്‍സ് !! ലോങ്ങ്‌ ഓഫീലെ ശങ്കരന്‍ കുട്ടി നായരുടെ പുരപ്പുരത്തേക്ക് പന്ത് എത്തിയാല്‍ ‍ ബാഡ്‌ വെതര്‍ മൂലം രണ്ടു ദിവസം കളി അബാണ്ടന്‍ ചെയ്യും കൂടാതെ ന്യൂ ബാള്‍ എടുക്കുകയും വേണം .എന്നിങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങള്‍ ആയ ഒത്തിരി നിയമങ്ങള്‍ !!!

രണ്ടു ദിവസത്തെ കളി കൊണ്ട് തന്നെ ഏറെ ജന ശ്രേദ്ധ നേടുവാന്‍ ഞെങള്‍ക്കായി ,ചീട്ടുകളി കുല തൊഴില്‍ ആക്കിയ സുന്ദരന്‍ [പേരില്‍ മാത്രം രൂപം കൊണ്ട് ചന്ദന തിരി എന്നാണ് അപരനാമാധേയം ] പോലും കുല തൊഴില്‍ നിര്‍ത്തി ഒരു ഉത്തമ ബാറ്റ്സ് മാന്‍ ആയി ,കൈക്കോട്ടു കിളക്കുംബോലെ ഉള്ള ആശാന്റെ ‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കല്‍ കണ്ടാല്‍ തോന്നും ആഞ്ഞു വീശിയാല്‍ ബാറ്റും ഇയാളും കൂടി ബൌണ്ടറി കടക്കുമോ എന്ന് പക്ഷെ ബൌളറുടെ ആത്മാര്‍ഥത കൊണ്ട് കൃത്യമായി ബാറ്റില്‍ പന്ത് എറിഞ്ഞു കൊള്ളികുകയും അത് ബൌണ്ടറി കടക്കലും പതിവാണ് .കൂടാതെ മേസ്തിരി പണിക്കു പോകുന്ന ഉണ്ണി ഒന്നാന്തരം ഒരു ആള്‍ റൌണ്ടര്‍ ആയിരുന്നു ബീഡിയും വലിച്ചു ബാറ്റ് ചെയ്യാന്‍ വന്നു ഗര്‍ാട് ചെയുന്നതിന് പകരം ബീഡി എടുത്തു സ്റ്റെപില്‍ വെച്ച് നെഞും വിരിച്ചു നില്‍ക്കുന്ന ഉണ്ണിയെ കണ്ടാല്‍ ഏതു മഗ്രാത്തും വിറച്ചു പോകും .

ഒരാഴ്ച പണി മാറ്റി വരുമ്പോള്‍ കളി കണ്ടു നിന്ന പല്ലന്‍ മുത്തു പിറ്റേ ആഴ്ച പണിക്കു പോകാതെ ഒരു ബാറ്റിംഗ് ഗ്ലൌസും വേടിച്ചാണ് കളിയ്ക്കാന്‍ വന്നത് അത് ഇട്ടു കീപ്പ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അവന്റെ മുഖത്ത് ഉണ്ടായിരുന്ന അഭിമാന ബോധം അവനു ജീവിതത്തില്‍ ഒരിക്കലും പിന്നെ ലഭിച്ചു കാണില്ല ജന്മ സാഫല്യത്തിന്റെ ആ നിമിഷത്തില്‍ അവനെ കണ്‍ നിറയെ കാണാന്‍ കഴിഞ്ഞത് എന്റെ അപൂര്‍വ ഭാഗ്യം ആയി ഞാന്‍ ഇന്ന്നും കരുതുന്നു .

അങ്ങനെ ഇരിക്കുമ്പോള്‍ ഗോപിയെട്ടനും വന്നു കളിയ്ക്കാന്‍ ആരാണ് ഗോപിയേട്ടന്‍ എന്നല്ലേ പറയാം പണ്ടെങ്ങോ ഏതോ അദ്ധ്യാപകന് പറ്റിയ ഒരു അബദ്ധം മൂലം പ്രീഡിഗ്രി വരെ പഠിക്കാന്‍ പോയ ഞങളുടെ ഗ്രാമത്തിലെ അസാധാരണ മനുഷ്യന്‍ ആണ് ഗോപിയേട്ടന്‍ !ഹരിജന വിഭാഗത്തില്‍ നിന്നും ആദ്യം ആയി ഡോക്ട്രെട്ടു എടുത്ത കാളി എന്ന ഞങളുടെ പ്രിയ കാളി ടീച്ചര്‍ സര്‍വകലാശാലയില്‍ തന്നെ ജോലി നോക്കുനത് കൊണ്ട് അവിടെ തന്നെ താമസം ആരംഭിച്ചു അപ്പോള്‍ ആ ഡോക്ക്ടര്‍ പദവി ഈ ഗോപിയെട്ടന് കൊടുത്താണ് ഞങ്ങള്‍ അദേഹത്തെ ആദരിച്ചത് അങ്ങനെ ഉള്ള ഗോപിയേട്ടന്‍ കളിയ്ക്കാന്‍ വന്നു ഇത് കണ്ട ഒരു കാരണവര്‍ ചോദിച്ചു
" എടാ ഗോപ്യേ ഇയ്യെന്തിനടാ ഈ ചെക്കന്മ്മാരുടെ കൂടെ കളിക്കണേ നിനക്ക് പ്രായം ശ്ശി ആയില്ലേയ്‌ "?
ബുദ്ധിമാനായ ഗോപിയേട്ടന്‍ പറഞ്ഞു "നിങള്‍ക്കെന്തരിയാം ശ്രീലങ്കക്കാരന്‍ ജയസൂര്യ എത്ര വയസ്സന്‍ ആണ് വിരമിച്ചിട്ടും ലങ്കന്‍ ഗവര്‍മെന്റ്ടു അദേഹത്തെ തിരിച്ചു വിളിച്ചു കളിപ്പിചില്ലേയ് "
ആ അറിവിന്‌ മുന്നില്‍ ഞ്ഞെങള്‍ നമ്ര ശിരസ്ക്കരായി നിന്നു!!

അങ്ങനെ ഒക്കെ കൂടി കളിച്ചു കളിച്ചു ഞെങ്ങള്‍ അടുത്ത ഗ്രാമത്തിലെ ടീമിനെ വെല്ലു വിളിച്ചു ഞായറാഴ്ച ദിവസം മാച്ച് ഫിക്സ് ചെയ്തു .

ഞായരാഴ്ച രാവിലെ അന്തിമ വട്ട പ്രാക്ടീസിന് നോക്കുമ്പോള്‍ മാച്ച് പേടിച്ചു കുഞ്ഞെലൂ
എന്ന ഞങളുടെ ഒരു ഓള്‍ ‍ റൌണ്ടര്‍ മുങ്ങി . ഞങ്ങള്‍ തളര്‍ന്നു പോയി ഈ അവസാന നിമിഷം ആരെ പോയി കണ്ടു പിടിക്കും ഒരു വിധത്തില്‍ ആണ് പതിനൊന്നു പേരെ ഒപ്പിച്ചു എടുത്തത്‌ , അതില്‍ നിന്നും ഒന്ന് ആണ് ഇപ്പോള്‍ നഷ്ട്ടം ആയിരിക്കുന്നത് .ആകെ വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് കൊച്ചാപ്പി എന്ന പന്ത് കളിയിലെ ഗോളി കൂടി ആയ ഷാജി പണിക്കു പോയ സ്ഥലത്ത് നിന്നും തിരിച്ചു വരുന്നത് .ഉടന്‍ തന്നെ അവനെ പറഞ്ഞു സമ്മതിപ്പിച്ചു ,അത്യാവശ്യം വേണ്ട കോച്ചിങ്ങ് നല്‍കി രണ്ടു മണിക്കുള്ള മാച്ചിനു പാകപെടുത്തി എടുത്തു .

മാച്ച് തുടങ്ങി ആദ്യം ബാറ്റ് ചെയുന്ന ഞങള്‍ വഴി പാട് പോലെ ഓരോരുത്തര്‍ വരി വരിയായി ബാറ്റ് ചെയ്യാന്‍ പോയി ചുമരില്‍ പന്തടിച്ച പോലെ തിരിച്ചു വന്നു ഓഹോ ഇവരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് തീരുമാനിച്ച എതിര്‍ ടീമുകാര്‍ വൈടായും നോ ബാള്‍ ആയും റണ്‍സ് വാരിക്കോരി തന്നും ഇരുന്നു .പക്ഷെ അത് എന്തൊക്കെ ആണെങ്കിലും അമ്പയറുടെ തീരുമാനം അന്തിമം ആയിരുന്നു ,ഔട്ട് വിളിച്ചാല്‍ ബാടിംഗ് സൈടും വിളിച്ചില്ലെങ്കില്‍ ബൌളിങ്ങും സൈടും അമ്പയറുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി കൊണ്ടിരുന്നു !!

ഒടുവില്‍ കളി ഇന്ചോട് ഇഞ്ച് പോരാട്ടം ആയി രണ്ടു ഓവര്‍ ശേഷിക്കെ എതിര്‍ ടീമിന് ജയിക്കാന്‍ ഒരു വിക്കറ്റ് കയ്യില്‍ ഇരിക്കെ പതിനഞ്ചു റണ്‍സ് കൂടി വേണം ഈ സമയത്ത് ആദ്യ ഓവറുകളില്‍ റണ്‍സ് കുറച്ചു കൊടുത്ത എന്നെ കപ്ത്താന്‍ പന്ത് ഏല്പിച്ചു ,പതീക്ഷ തെറ്റിച്ചില്ല ഞാന്‍ ആ ഓവറില്‍ തന്നെ കളി കഴിക്കും എന്ന വാശിയില്‍ ‍ റണ്‍സ് വാരി കോരി കൊടുത്തു എങ്കിലും അവര്‍ക്കും വാശി ആയ കാരണം ആ ഓവറില്‍ ജയിക്കാന്‍ ആയില്ല .

കാണികളെയും കളിക്കാരെയും ഒരു പോലെ മുള്‍ മുനയില്‍ നിര്‍ത്തി അവസാന ഓവര്‍ എറിയാന്‍ ഫാസ്റ്റ് ബൌളര്‍ മണി വന്നു .എല്ലാവരും ശ്വാസം അടക്കി നില്‍ക്കുന്നു ബാട്ട്സ്‌ മാന്‍ അടക്കം എല്ലാവരിലും ഒരു ചെറിയ വിറയല്‍ ഉണ്ട് . ആദ്യത്തെ മൂന്നു പന്തുകള്‍ കുഴപ്പം ഇല്ലാതെ പോയി
മൂന്ന് പന്ത് ശേഷിക്കെ അവര്‍ക്ക് വേണ്ടത് നാല് റണ്‍സ് ആണ് .നാലാമത്തെ പന്ത് ബാറ്റില്‍ തട്ടി ഉയര്‍ന്നു എന്റെ തലക്ക് മുകളില്‍ വരുന്നു എല്ലാവരും ശ്വാസം അടക്കി നോക്കുന്നു ,ഞാന്‍ കൈ വിട്ടാല്‍ ബൌണ്ടറി കടന്നു അവര്‍ ജയിക്കും ,എന്റെ കയ്യില്‍ ആ പന്ത് അകപെട്ടാല്‍ ഞ്ഞെങള്‍ ജയിക്കും എനിക്ക് തല കറങ്ങി ഒരു തീ ഗോളം എന്നെ ലക്ഷ്യമാക്കി വരുന്നു , സര്‍വ ശക്തിയും എടുത്തു ഞാന്‍ പന്ത് കയിക്കുള്ളില്‍ ആക്കാന്‍ തയ്യാറായി നിന്നു , പന്ത് കയിക്കുള്ളില്‍ എത്തി എത്തിയില്ല എന്ന അവസ്ഥയില്‍ ഒരു സാധനം പറക്കും തളിക പോലെ കയ്യിനും പന്തിനും ഇടയിലൂടെ പാറി പോയി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പന്ത് തെറിച്ചു ബൌണ്ടറി കടന്നു എതിര്‍ ടീം സന്തോഷം കൊണ്ട് തുള്ളി ചാടുന്നു ,,,എന്താണ് സംഭവിച്ചത് ഒന്നും മനസ്സിലാകുന്നില്ല ...
തോട്ടപുറത്തു വീണു കിടക്കുന്ന കൊച്ചാപ്പിയെ കണ്ടപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത് അവന്‍ ഗോളി സ്റ്റൈലില്‍ ഡൈവ് ചെയ്തതാണ് സംഭവത്തിനു കാരണം .............

ആദ്യ മാച്ച് പരാജയപെട്ടു വിഷമിച്ചിരിക്കുന്ന ഞെങളെ സമാധാനിപ്പിക്കാന്‍ ഗോപിയേട്ടന്‍ വന്നു "നിങ്ങള്‍ തോറ്റാല്‍ എന്താ മാന്‍ ഓഫ് ദി മാച്ച് നമ്മുടെ കൊച്ചാപ്പിയല്ലേ പിന്നെ എന്താ "?
അതെങ്ങനെ എന്ന് ഞ്ഞെങള്‍ ചോദ്യം ആരാഞ്ഞു

"ടീമിനെ വിജയ്പ്പിക്കുന്നവന്‍ ആണ് മാന്‍ ഓഫ് ഡി മാച്ച് ഇപ്പോള്‍ ആ ടീമിനെ വിജയ്പിച്ചവന്‍ കൊചാപ്പിയല്ലേ" !!!!!!!!!!!!!

കൊച്ചാപ്പിയുടെ പ്രകടനവും ഗോപിയേട്ടന്റെ കമന്റ്ടും ഇന്നും ഓരോ കളി കാണുമ്പോഴും ഒരു ഗ്രാമീണ നിഷ്കളങ്കതയായി മനസ്സില്‍ നിറയും