2011, നവംബർ 4, വെള്ളിയാഴ്‌ച

അറിവ് അതിന്‍റെ കേവലരൂപത്തില്‍ നിലനില്‍ക്കുന്നത് അറിവിനോട് മാത്രം രതിയുണ്ടാകുംബോഴാണ്.


ഹിം,സ്തേയം,അന്യഥാകാമം,പൈശൂന്യം,അനൃതം,പരുഷം,സംഭിന്നാലാഭം,
വ്യപാദം,,അഭിദ്യ,ദൃക്ക്വിപര്യയം എന്നു പത്ത്‌ പാപങ്ങളും അറിവിന്‌ തടസ്സമാണ്,അതുപോലെ തന്നെ ആരോഗ്യത്തിനും.അതുകൊണ്ട് പത്ത്‌കല്പ്പനകളെ അനുസരിച്ചാല്‍ മാത്രമേ ഒരുവന് ആരോഗ്യം ഉണ്ടാകൂ.

പാപം കര്‍മ്മേതിദശഥ:
കായ വാങ്ങ് മനസാ ത്യജേത്


എന്ന്‍ പ്രാചീനര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.അതിനു അനുഗുണമായി അവര്‍ ജീവിക്കുകയും ചെയ്ത്പോന്നു.

ഹിംസിക്കരുത് ,ആരെയും ഉപദ്രവിക്കരുത്,കക്കരുത്,ലൈംഗികദുരാചാരങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ എല്ലാകാര്യങ്ങളിലും അവര്‍ നിഷ്ട്ഠ പുലര്‍ത്തിപ്പോന്നു.


അറിവ്‌-ആത്മജ്ഞ്യാനംനഷ്ട്ടപ്പെടുന്നത് ലൈംഗിക ഉത്സര്‍ജനം കൊണ്ടാണ്.അറിവിന്‍റെ ലോകങ്ങള്‍ പുഷക്കലമാകുന്നത് പൂര്‍ണ്ണമായി അറിവിനോട് മാത്രം രതിയുണ്ടാകുമ്പോഴാണ്.അറിവിനു വെളിയില്‍ തന്‍റെ ശരീരത്തോടോ,തന്‍റെ ശരീരാവയവാങ്ങളോടോ,അന്യശരീരങ്ങളോടോ പ്രിയമുണ്ടായാല്‍ അന്ധതകൈവരികുകയും അറിവ്‌ ഇല്ലാതെ ആവുകയും ചെയ്യും. പ്രിയം ഹേതുവായി അതിനെ നേടുവാനുള്ള അസന്മാര്‍ഗ്ഗികങ്ങളും അസത്യരൂപങ്ങളുമായ ഒട്ടേറെ സങ്കല്‍പ്പനങ്ങളുണ്ടാകും എന്ന്‍ ഭാരതീയ സംസ്കൃതി പഠിപ്പിക്കുന്നു.എവിടെ നമുക്ക്‌ നമ്മുടെ തന്നെ സ്ഥൂലം ,സൂക്ഷ്മം ,കാരണം എന്നു മൂന്നു ദേഹങ്ങളോട്,എവിടെ നമുക്ക്‌ നമ്മോടൊപ്പം വരുന്ന ഇതരദേഹങ്ങളോട്,നാം കാണുന്നതും കേള്‍ക്കുന്നതും,സ്പര്‍ശിക്കുന്നതുമായ മറ്റുവിഷയ പ്രപഞ്ചത്തോട് പ്രിയവും അവയോട് ഇണങ്ങിനില്‍ക്കാന്‍ ഉള്ള രതിയും സംജാതമാകുന്നുവോ അത് നമ്മെ, അറിവില്‍ പരിമിതപ്പെടുത്തുകയും ഇദംഎന്ന വൃത്തിവിശേഷംഅഹംഎന്ന വൃത്തി വിശേഷത്തിലേക്ക്‌ വികസിക്കുകയാല്‍ അറിവില്ലായ്മ സംജാതമാവുകയും ചെയ്യുന്നു.


അറിവ് അതിന്‍റെ കേവല രൂപത്തില്‍ മാത്രം നില്‍ക്കുനത് അറിവിനോട് മാത്രം രതിയുണ്ടാകുമ്പോള്‍ ആണ്.
ഭാരതീയപൌരാണിക ചിന്ത പ്രകാരം ഏതു തരം രതിയിലെക്കും വിദ്യാഭ്യാസകാലം കടന്നുപോകുവാന്‍ ഇടയായാല്‍ അറിവിന്‍റെ സ്ഥാനങ്ങളില്‍ അറിവില്ലായ്മ ഉണ്ടാകും .ഇന്ന് വിദ്യാര്‍ത്ഥികളോടോ ,വിദ്യ അര്‍തിത്ഥിക്കുന്നവരാണ് എന്നു വിചാരിക്കുന്നവരോടോ അവരുടെ മനസ്സ് ഏകമായ അറിവില്‍ നിര്‍ത്തണം എന്ന്‍ ഉപദേശിക്കുവാന്‍ പറ്റാത്ത ഒരുസ്വാതന്ത്ര്യത്തിന്‍റെ ലോകമാണ്ഉള്ളത്.


ഇന്ന് ഭാരതീയ കുടുംബങ്ങളില്‍ ഒട്ടുമിക്കവയും ഭരിക്കുന്നത് പലപ്പോഴും കൊച്ചു കുട്ടികളാണ്;മുതിര്‍ന്നവരല്ല.പണ്ടുകാലത്ത്‌ ഓരോ കുടുംബത്തിലും അഞ്ചും ആറും കുട്ടികള്‍ ഉണ്ടാകും .അവര്‍ക്കൊന്നും അമിതപ്രാധാന്യം ഉണ്ടായിരുന്നില്ല.മറിച്ച് കുടുംബത്തില്‍ ഏറ്റവും പ്രധാന്യം പ്രായമായവര്‍ക്കായിരുന്നു.അവരുടെ ജീവിതം കൊണ്ടും അറിവ് കൊണ്ടും അവര്‍എത്തിനില്‍ക്കുന്ന വാര്‍ദ്ധക്യത്തെ അംഗീകരിച്ചും ,അവരുടെ അഭിപ്രായങ്ങളെ മാനിച്ചും,അവരുടെ സുഖസംതൃപ്തികള്‍ പ്രാധാന്യമുള്ളതാണ് എന്നു കണ്ടും ആയിരുന്നു കുടുംബാംഗങ്ങള്‍ പെരുമാറിപ്പോന്നത്.അവരുടെ തീരുമാനത്തിനു സസ്യജാലങ്ങളും,ജന്തുജാലങ്ങളും,കുടുംബാംഗങ്ങളും എല്ലാം ചേര്‍ന്ന് സമരസപ്പെട്ട് പാരസ്പ്പര്യം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു.

[വാക്ക്‌ എത്ര കൂടുന്നുവോ അത്രകണ്ട് പ്രാപഞ്ചികബോധത്തിലേക്ക്‌ മനുഷ്യന്‍ വീഴാറുണ്ട്.അതുകൊണ്ട് പലപ്പോഴും വാചാലത വാഗ്മിത്വത്തിനു വഴിമാറാറുണ്ട്.ഒരുവന്‍ എത്ര വാചാലമാകുന്നുവോ അത്രത്തോളം സത്യത്തില്‍ നിന്ന് അയാള്‍ അകന്നുപോകുന്നു.എത്രകണ്ട് വാഗ്മിതയിലേക്ക്‌ ഒതുങ്ങുന്നുവോ അത്രയേറെ സത്യത്തിലേക്ക്‌ വ്യക്തി അടുക്കുകയും ചെയ്യും. Minimum words with maximum suggestiveness എന്നത് ഭാരതീയ ചിന്തയുടെ പ്രത്യകതയാണെന്നു പറയാം.]




സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജിന്‍റെ പ്രഭാഷണങ്ങളില്‍ നിന്നും .