2009, ഡിസംബർ 27, ഞായറാഴ്‌ച

റോയല്‍റ്റി


കൂമ്പാരം കൂട്ടിയ തേങ്ങകളുടെ മുന്നില് നിന്നപ്പൊള് ശങ്കുണ്ണി നായരുടെ ഓര്‍മകള്‍ പുറകോട്ട് നീങ്ങി തുടങ്ങിഓര്‍മ്മകളുടെ കളര്‍ മൊത്തം പോയി ബ്ലാക്ക് ആന്റ് വൈറ്റ് ആയി, എതാണ്ട് ആയിരത്തിതൊള്ളായിരത്തി എണ്പത് എഴുപതില് എത്തിയപ്പോള് പതുക്കെ ഞ്ഞെങ്ങി ഞ്ഞെരുങ്ങി നിന്നു , സൂക്ഷിച്ച് നോക്കിയപ്പോള്‍ ആണ് മനസ്സിലായത് സംഗതി അങ്ങനെ ചുമ്മാ നിന്നതല്ല എണ്പത് എഴുപത് കാലഘട്ടമല്ലെ കട്ട റോഡ് ആണ് എതൊ കട്ടയില് തട്ടിയാണ് നായരുടെ ഓര്മകള് നിന്നത്.

കാരണമാരായി തരിശ്ശ് ആക്കി ഇട്ട ഭൂമിയും എതാനും പെണ്മക്കളും ഒരു ഭാര്യയും ഒക്കെ ചേര്ന്നതാണ് നായരുടെ കുടുംബം.നായര് ചെറുപ്പം മുതലെ വിദേശത്തായിരുന്നു,മേട്ട് പ്പാളയം ,കുന്നത്തൂര് മേട് എന്നിങ്ങനെ പല രാജ്യങ്ങളിലും ചായക്കട നടത്തുകായായിരുന്നു.അങ്ങനെ ഇരിക്കെ ആണ് നായര്‍ക്ക് കൃഷിയില്‍ കമ്പം കേറിയത്,പിന്നെ അമാന്തിച്ചില്ല നാട്ടില് തിരിച്ച് എത്തി നായര് കൃഷി തുടങ്ങി. കൂട്ടിന് കിട്ടിയത് പഴയ കാര്യസ്ഥന്റെ മകന് രാമനും.

രാമന്‍ ആത്മാര്ഥതയില് മൂത്രം ഒഴിക്കാത്ത കറകളഞ്ഞ കാര്യസ്ഥന് ആണ് ,നായര്‍ തുടങ്ങിയ തെങ്ങു കൃഷി ഒരു തീരുമാനത്തില് എത്തിക്കാതെ താന്‍ പിന്മ്മാറില്ല എന്ന് രാമന് പ്രതിഞ്ജ്യ എടുത്തു.തന്റെ വിയര്‍പ്പ് പോലും തെങ്ങിന് വളമാക്കി രാമന്‍, തെങ്ങിന്റെ ചുവട് തുരക്കല്‍ അടിക്കാട് വെട്ടി വളമിടല്‍ കൂടാതെ ചാണകം ഇടും അതെല്ലാം ചീഞ്ഞു കഴിഞ്ഞാല് തുരന്ന ചുവട് മൂടും . ചെള്ളിയെ പിടിക്കും ,കുമ്മായം അടിക്കും മൊത്തത്തില് തെങ്ങുകള് വള്ര്ന്ന് തുടങ്ങി.

രാമന് ക്രുത്യാമായി ശംബളം കൊടുത്തും രാമന്റെ വീട്ടിലെകു ഭക്ഷണം അവര്ക്കുള്ള വസ്ത്രം എന്നിങ്ങനെ കഴിയുന്നതെല്ലാം കൊടുക്കാന്‍ നായരും കുടുംബവും മത്സരിച്ചു.അങ്ങനെ ഉദാത്തമായ ഒരു കാര്യസ്ഥന്‍ കര്‍ഷക ബന്ദ്ധം അവിടെ തഴച്ചുവളര്ന്നു ഒപ്പം തെങ്ങും.

കാലം കടന്നും ഇരുന്നും ചിലപ്പോള്‍ നടന്നും പോയി കേരളത്തിലെ മദ്യവില്‍പ്പന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പോലെ എല്ലാ വര്‍ഷവും റെക്കൊര്‍ഡ് ഇട്ടകൊണ്ടിരുന്നു,യൂത്ത് ചാനലുകള്‍ നടിയുടെ ബാത്ത് രൂമില്‍ വരെ പോയി ഇന്റെര്‍ വ്യൂ നടത്തി.ബ്ലാക് ആന്റു വൈറ്റ് ആയ നായരുടെ ഓര്‍മ്മകള് കറങ്ങി തിരിഞ്ഞ് കള്റില് തന്നെ എത്തി.എന്നു വച്ചാല് നായര്ക്ക് പരിസരബൊധം വന്നു,താന് ഇപ്പോള് രണ്ടായിരത്തി പത്തില് ആണ് എന്നും , തന്റെ തെങ്ങിന്‍ പറംബിലെ തേങ്ങ വില്‍പ്പനക്കിട്ടിരിക്കുന്നതിന്റെ മുന്നില് ആണ് താന് എന്നും .

“നായരെ“ ചിരട്ടപാറയില് ഉരക്കുന്ന പോലെ ഉള്ല ഒരു ശംബ്ദം കേട്ട് നായര് തിരിഞ്ഞു നോക്കി

“ആര് രാമനൊ ,എന്താ രാമാ ഈ വഴിക്കൊന്നും ഇപ്പോള് കാണാറില്യാലൊ” നായര്‍

“മക്കളൊക്കെ ഒരു നിലയില് എത്തിയില്ലെ നായരെ ഇനി വിശ്രമിക്കാം എന്നു തോന്നി അതാ” രാമന്‍

‘അതു നന്നായി രാമാ, തേങ്ങവാങ്ങാന് അയ്യമ്മദ് വരാം എന്നു പറഞ്ഞു ഓനെ കാത്തിരിക്ക്യ” നായര്‍

“തേങ്ങ വിക്കാന്ന് അറിഞ്ഞിട്ടന്നെ നായരെ ഞാനും വന്നെ ങ്ങള് തേങ്ങ വിറ്റിട്ട് എന്റെ റൊയല്റ്റി തന്നാല് നിക്കങ്ങട് പൊവാര്ന്നു” രാമന്‍

“എന്താ രാമാ റോയല്റ്റിയൊ നീ എന്താ ഈ പറയണെ” !നായര്‍ അദ്ബുദപരതന്ത്രനായി

“ന്റെ നായരെ ങ്ങള് ഈ ലൊകത്തൊന്നും അല്ലെ പേപ്പറൊന്നും വായിക്കാറില്ലെ ? ഒരു പാട്ട് ഇറ്ങ്ങികഴിഞ്ഞാല്‍ അഞ്ചുവര്ഷത്തെക്ക് ആ പാട്ട് കാണുകയൊ, കേള്ക്കുകയൊ ,പാടുകയൊ എന്തിന് റിംങ്ങ് ടൊണാക്കുകയൊ ചെയ്താല് സംഗീത സംവിധായകന് വരെ റോയല്റ്റി കൊടുക്കാണം ന്ന് ,അപ്പോള്‍ ഞാന് ആലൊചിച്ചു അങ്ങനെ ആണങ്കില് തേങ്ങ വില്ക്കുബൊള് പണ്ട് അതിനു വേണ്ടി പണി എടുത്ത എനിക്ക് റൊയല്റ്റി കിട്ടണ്ടെ നായരെ”?

“രാമാ താന്‍ എന്താ ഈ പറയണെ അന്ന് അതിനൊക്കെ നീ പറഞ്ഞ കൂലി ഞാന് എണ്ണി തന്നില്ലെ അല്ലാണ്ട പുളിങ്കുരു ഒന്നും അല്ലല്ലൊ ഞാന് തന്നത് “ നായര്ക്ക് ദേഷ്യം വന്നു തുടങ്ങി

“നായരെ അങ്ങനെ ആണങ്കില് ഈ പറയണ സംഗീത വിദ്വാന്മാര്ക്കും പണം അവരു പറഞ്ഞത് കൃത്യമായി എണ്ണീ കൊടുത്തിട്ടല്ലെ എന്നിട്ടും പിന്നെ അവര് റൊയല്റ്റി ചൊദിക്കുന്നതൊ ഇങ്ങള് മര്യാദക്കു തേങ്ങ വിറ്റ് എന്റെ വിഹിതം റോയല്‍റ്റി ഇങ്ങോട്ട് എടുക്കിന്‍ ”

റിയാല്‍റ്റി എന്തു റൊയല്‍റ്റി എന്തു എന്നു അറിയാതെ നായര് വാ പോളിച്ച് ഇരുന്നു പോയി

2009, ഡിസംബർ 12, ശനിയാഴ്‌ച

അത്ഭുതമരുന്ന്

“രാജ്യമൊട്ടാകെ പകർച്ച്പ്പനി ,ജനങ്ങൾ പരിഭ്രാന്തിയിൽ കൊച്ചിയിൽ നിന്നും രാജേഷ് ലൈനിൽ ഉണ്ട് , ഹലൊ രാജേഷ് എന്താണ് കൂടുതൽ വിവരങ്ങൾ “?

“സന്ധ്യാ രാജ്യമാകെ പനി പടരുകയാണ് എന്തു ചെയ്യണം എന്നറിയാതെ ജനങ്ങൾ കുഴങ്ങുകയാണ്, ഒരു മരുന്നും ഫലപ്രദമാകുന്നില്ല, പനി ബാധിച്ച് ഒട്ടുമിക്ക ഡോക്ക്ടർമ്മാരും അവധിയിൽ ആണ് , ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ധാരളം മരണങ്ങൾ ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു”
മാധ്യമങ്ങളിൽ ഫ്ലാഷ് ന്യൂസുകൾ ഭീതി പടർത്താൻ മത്സരിച്ചു,.
കവലകളിൽ സർക്കാർ വക മഞ്ഞബൊർഡുകൾ പൊങ്ങി.നേരം ഇരുട്ടി വെളുത്തു പാലും പത്രവും എത്തിയില്ല, ചായകടയിൽ രാമെട്ടൻ മാത്രം ,കാലത്തിന്റെ കുതിപ്പിൽ നാടാകെ മാറിയിരിക്കുന്നു, പഴമയുടെ കഥപറയാൻ ആ ചായക്കട മാത്രം,ബാക്കിയെല്ലാം വലിയ കെട്ടിടങ്ങൾ .രാമേട്ടനു വയസ്സ് അറുപത്തെട്ട് കഴിഞ്ഞു കാര്യമായ ആരൊഗ്യപ്രശനങ്ങൾ ഒന്നും തന്നെ ഇല്ല.വെളുപ്പിനു നാലരെക്കെഴുന്നേറ്റ് കുളത്തിൽ പോയി കുളിയും പല്ലു തേപ്പും നടത്തി ആറുമണിക്കു മുന്നെ താന്റെ ചായ കട തുറക്കും ,വിറകു കീറലും പാചകവും അടക്കം എല്ലാ ജോലിയും രാമെട്ടൻ സ്വയം ചെയ്യും.പുറകോട്ട് ഇറങ്ങിയ കഷണ്ടിയും നരച്ച് നെഞ്ചു രോമവും ഈർക്കിലി മീശയും ഒരു തൊർത്ത് മുണ്ടും നിറം മങ്ങിയ ഒരു മുണ്ടും ആയാൽ രാമേട്ടൻ ആയി .

ദിവസവും പണിക്ക് പൊകുന്നവരും പണിയില്ലാത്തവരും എല്ലാം രാമേട്ടന്റെ കടയിൽ എത്തും ചൂടു ചായയും ആവി പറക്കുന്ന പുട്ടും കട്ലും കഴിക്കും .പണിയുള്ളവർ പണിക്കു പോകും ഇല്ലാത്തവർ പരദൂഷണം ആയി പത്രം വായിച്ക്അവിടെ തന്നെ കൂടും .പക്ഷെ ഇന്നു അവിടേ രാമേട്ടൻ മാത്രം.

സുന്ദരൻ എന്ന ചെറുപ്പക്കാരൻ ആണു രാമേട്ടന്റെ പറ്റ് പുസ്തകം വേഗം നിറക്കുന്നവൻ , സര്വ്വെക്കലില് ഓന്ത് ഇരിക്കുന്ന പോലെ ഉള്ള്രൂപവും,എടുത്താല്പൊങ്ങാത്തതു കൊണ്ട് വലിച്കു കൊണ്ട് നടക്കുന്ന് ബീഡിയും രൂപം കൊണ്ടിലെങ്കില്പേരു കൊണ്ടെങ്കിലും സുന്ദരന്ആകട്ടേ എന്നു മാതാ പിതാക്കള്ആഗ്രഹിച്ചു എങ്കില്കുറ്റം പറയാന്ആകുമോ?അചഛനപ്പൂപ്പൻമാരായി ഉള്ള കുലതൊഴിൽ സുന്ദരൻ ഈ കാലത്തും തുടർന്നുപോരുന്നു . അതെ നാട്ടിലെ ഏറ്റവും ആത്മാർഥ്തയുള്ള ചീട്ട് കളിക്കാരൻ ആണ് സുന്ദരൻ ലോകം ഇടിഞ്ഞു വീണാലും സുന്ദരൻ ചായ ക്കടയിൽ എത്തുന്നതാണ്പക്ഷെ ഇന്നു സുന്ദരനെയും കാണുന്നില്ല.

പനി തടയുന്നതിനായി ഹാന്റ് സാനിറ്റൈസറും മാസ്ക്കും ധരിക്കണം എന്ന് സർക്കാരും ആരൊഗ്യപാലകരും നിർദെശിച്ചു. പൈസ ഉള്ളവർ നല്ല കംബനി നൊക്കി വാങ്ങി മുഖത്ത് ഫിറ്റ് ചെയ്തു. അല്ലാത്തവർ ഗവർമെന്റ് ഹെൽത്ത് സെന്ററിൽ നിന്നും ഫ്രീ കിട്ടുന്നത് ഉപയൊഗിച്ചു.മീങ്കാരന് ചിപ്പു മാസ്ക്ക് ധരിച്ച് കാരണം കൂവാൻ ആകാതെ കയ്യിൽ പ്രത്യക ഹൊണ് വെച്ചു.ഓരൊ മീന് വില്പ്പന കഴിയുംബ്ബോഴും സാനിറ്റൈസര്ഇട്ട് കയ്യ് അണുവുമുകതമാക്കി. പട്ടാളത്തില്നിന്നു പിരിഞ്ഞു പൊന്നു എന്നു പറയുന്ന ദാമുവേട്ടന്അല്പം വിവരം കൂടുതല്ഉള്ള ആളാണ് അതു കൊണ്ട് തന്നെ അദെഹത്തിന്അറിയാം വെറുതെ കൈകള്മാത്രം അണുവിമുക്തം ആക്കിയത് കൊണ്ട് കാര്യം ഇല്ല സൊ അല്പ്പം സാനിറ്റൈസര് വെള്ളം കുടിക്കുംബ്ബൊള് കല്ര്ത്തുക അപ്പോള് അകവും ശുദ്ധമാകും !

ജനങ്ങൾ കാണതെയും മിണ്ടാതെയും ആയി. കഴിയുന്നതും വീട്ടിൽ ഒതുങ്ങി കൂടി . സ്ക്കൂളുകളും മറ്റും അടച്ചു.പനി ബാധിച്ചവരുടെ എണ്ണം കൂടി വന്നും .പലവൻകിട കംബനികളും മരുന്നുകൾ കണ്ടുപിടിച്ചു എന്ന് പറഞ്ഞു പലതരം മരുന്നുകൾ വിറ്റഴിച്ചു. കഴിച്ചവരും ചികിത്സിച്ചവരും ഒരു പോലെ കിടപ്പിലായി.

മാസ്ക്കില്ലാതെ ആരെയും കാണാനില്ല ,ആരും പരസ്പ്പരം മിണ്ടാറില്ല. ചായക്കടക്കു മുന്നിലൂടെ രോഗികളെ ആശുപത്രിയിലെക്ക് കൊണ്ടുപൊകുന്നതും കൊണ്ടവരുന്നതും നോക്കി രാമേട്ടൻ നെടു വീർപ്പിട്ടൂ.ആദ്യം എറ്റവും അടുത്തുള്ള MBBS ഡോക്ക്ടർ പിറ്റെ ദിവ്സം വലിയ ആശുപത്ര്യിയിലെ MD ഡോക്കടർ അതു ക്ഴിഞാല്മെഡി കോളേജ്ജ് പ്രൊഫസര്എന്നിങ്ങനെ ജനങ്ങൾ പലയിടത്തും കേറീ ഇറങ്ങി, കുത്തിവെപ്പുകളും ,ടൊണിക്കുകൾക്കും ഒടുവിൽ നടക്കാൻ പോലും ആവാതെ വീട്ടിൽ കിടപ്പായി.

പനി മാറുക എന്നത് മനൊഹരമായ നടക്കാത്ത സ്വപ്നം മാത്രം ആയി ജനങ്ങൾക്ക് .മാസ്ക്കും ധരിച്ച് അതുവഴിപൊകുന്ന പൊസ്റ്റ്മാൻ നാരയണന് മാസ്സ്ക് ധരിക്കതെ എന്തിനു ഒരു ഷര്ട്ട് പോലും ധരിക്കതെ നില്ക്കുന്ന രാമേട്ടനോട് പറ്ഞ്ഞു
“എന്റെ പൊന്ന് രാമേട്ടൊ ങ്ങ്ള് ഒരു മാസ്ക്ക് വാങ്ങി വെക്ക് , ഈ വയസ്സാൻ കാലത്ത് വെറുതെ ഇടങ്ങെറ്ണ്ടാക്കലീ ട്ടോ.”

രാമേട്ടൻ ചിരിചുകൊണ്ട് ഒരു മറുചൊദ്യം “ നാരായണാ നമ്മുടെ സുന്ദരൻ എവിടെ രണ്ടീസായല്ലൊ കണ്ടിട്ട്"“ അതു ശരി അപ്പോൾ ങ്ങളൊന്നും അറിഞ്ഞില്ലെ രാമേട്ടാ ഓൻ പനി പിടിച്ച് ആശുപത്രിലല്ലെ"

കയ്യിലെ കാശ് തീർന്നപ്പോൾ സുന്ദരനെ ആശുപത്രിക്കാര്ഇറക്കി വിട്ടു , പനി പകരും എന്നു കരുതി വീട്ടുകാരും അടുപ്പിച്ചില്ല് ,സുന്ദരന്പ്ലേ ഗ്രൌണ്ടില്തനിചായി , വിറച്ച് വിറച്ച് സുന്ദരൻ രാമേട്ടന്റെ അടുത്ത് എത്തി .

“രാമേട്ടോ ഈ പണ്ടാറം ന്നെം കൊണ്ടന്നെ പുവുള്ളൂ ന്നാ തൊനണെ ,നാലുസം അവിടേ കിടന്നിട്ടും ഒരു കുറവുല്യ, കുത്തി കുത്തി ഊരെം കയ്യും വലപോലെ ആയതു മിച്ചം.പനി മാറാതെ വീട്ടിലെക്ക് ചെല്ലാണ്ടാന്നാ അവരു പറയണെ ,ആരും അടുത്തെക്ക് വരുന്നും കൂടില്യ“ദുഖിതനായി സുന്ദരൻ

“നീ വിഷമിക്കണ്ട സുന്ദരാ ഇവിടേ കിടന്നൊ , ആരും പ്പൊ ഈ വഴിക്ക് വരാറില്യാ, നീ കിടക്ക് ഞാൻ ഒരു മരുന്നു തരാം”

അൽപ്പനെരം കഴിഞ്ഞ് രാമേട്ടന് ഒരു ഗ്ലാസിൽ എന്തൊ മരുന്നും ആയി വന്നു ,ആവി പറക്കുന്ന മരുന്ന സുന്ദരൻ വലിച്ചു കുടിച്ചു, ചായക്കടയിലെ ബഞ്ചിൽ കിടന്നു, പഴയ ഒരു കംബ്ലി എടുത്ത് രാമേട്ടൻ സുന്ദരനെ പുതപ്പിച്ചു.

കുറച്ചു കഴിഞ്ഞ് രാമേട്ടന് നല്ല പൊടിയരികഞ്ഞിയും ഉപ്പു മാങ്ങയും ആയി വന്നു ,സുന്ദരനെ എഴുനേൽപ്പിച്ച് കുടിപ്പിച്ചു.സുന്ദരൻ നന്നായി വിയർത്തു. നാലുനേരം രാമേട്ടന്റെ ചികിത്സ കഴിഞ്ഞപ്പോൾ സുന്ദരന്റെ പനി പംബകടന്നു.

നാട് മുഴുവൻ വാർത്തയും പരന്നുംഅത്ഭുദ മരുന്നിനായി പനി ബാധിച്ചവർ ക്യൂ നിന്നു, രാമെട്ടൻ വൈദ്യനായും , മാന്ത്രികനായും അറിയപ്പെട്ടു.പല നാട്ടുകാരും രാമേട്ടന്റെ അടുത്ത് വന്നു പനി മാറ്റി.ഒടുവിൽ രാമെട്ടനെ ഇന്റർവ്യൂ ചെയ്യാൻ ചാനലു കാർ എത്തി.

“ശ്രീ രാമെട്ടൻ താൻകൾക്ക് എന്തു അത്ഭുത സിധ്ദിയാണു ഉള്ളത് അലെൻകിൽ എന്തു അതുഭുതമരുന്നാണ് താൻകൾ കണ്ടുപിടിച്ച്ത് വിശദമാക്കാമൊ”?

“ന്റെ പൊന്ന് കൊച്ചെ ഞാൻ അതുഭ്തക്കാരനും അല്ല ഒരു മരുന്നും കണ്ടുപിടിച്ചിട്ടും ഇല്ല ഇത് ന്റെ അമ്മ നിക്ക് ചെറുപത്തിൽ പനി വന്നാൽ തന്നിരുന്നതാ. മലംതുളസിയുടെ വേരും ,ചുക്കും ,കുരുമുളകും,കരുപ്പട്ടീയും ചേർത്ത് തിളപ്പിച്ച് കുടിക്കാ, ന്ട്ട് പുതച്ചു മൂടി കിടക്കാ,വിയർക്കുംബോൾ നല്ല ചൂട് പൊടിയെരികഞ്ഞി കുടിക്കാ ,അത്രന്നെ, ഇങ്ങളൊക്കെ കൂടി ആരൊഗ്യം തേങ്ങാ കൊലാ എന്നും പറഞ്ഞ് കണ്ട മരുന്നു മുഴുവൻ കുത്തി വച്ച സാധാരണ ജലദൊഷം വന്നാൽ പൊലും മാറാത്ത, ഓപ്പ്റെഷൻ ചെയ്യെണ്ട കോലം ആക്കീലെ ,മനുഷ്യമ്മാർക്ക് മണ്ണിലും ചാണകത്തിലും ഒക്കെ കളിചും പണി എടുത്തും ആണ് പ്രധിരൊധ ശേഷി ഉൺകുന്നത് അല്ലതെ ജനിച്ച അന്നു മുതൽ ഡെറ്റൊളു ഇട്ട് കഴുകിയാലൊന്നും അത് ണ്ടാവില്യ ,കണ്ട കൊതുകിനെം കോഴിയെം കുറ്റം പറഞ്ഞിട്ട് കാര്യ്വും ഇല്യ, ഇനി അനുഭവിച്ചൊളിൽ അല്ലാണ്ടെ എന്തു ചെയാൻ,ഒരു പനി വന്നാല്പോലും മാറാതെ ആയില്യ ”

രാമെട്ടന്റ് ധാർമികരൊഷം അണപൊട്ടി.ചാനലു കാരും നാട്ടുകാരും സതബ്ദരായി നിൽക്കെ ചന്നം പിന്നം പെയ്യുന്ന് ചാറ്റല്മഴ വക വെക്കാതെ പ്രക്രതിക്ക് അനുകൂലമായി ജീവിക്കുന്ന ആ മനുഷ്യ സ്നെഹി വിറക് കീറാൻ മഴുവും ആയി മുറ്റത്തെക്ക് ഇറങ്ങി…

2009, ഡിസംബർ 7, തിങ്കളാഴ്‌ച

ചിത

കത്തി എരിയുന്ന ചിതയിലേക്ക് നോക്കി അയാള്‍ നിന്നു ,ചന്നം പിന്നം പെയുന്ന മഴ അയാളോടൊപ്പം തേങുന്ന പ്രകൃതിയുടെ ദുഃഖം ആയി ,,,വീഴും എന്ന് തോനിയപോള്‍ പതുക്കെ അവിടെ ഇരുന്നു ,,,മനസ്സ് പുറകിലേക്ക് പോയി ........

പതിനാറാം വയ്യ്സില്‍ തുടങിയ പ്രവാസം ഇന്നു നാല്പത്തി നാല് വര്‍ഷങ്ങള്‍ പിന്നിട്ടു ,,,,ജീവിത പ്രാര്ബ്ദതിനിടയില്‍ വൈകി ഉണ്ടായ വിവവാഹം ,നീണ്ട ഇരുപത്തി അഞ്ചു വര്‍ഷത്തില്‍ ചുരുക്കം സമയങ്ങളില്‍ മാത്രം ജീവിച്ചു തീര്ത്ത ദാമ്പത്യം.

അക്കരയും ഇക്കരയും ആയി ആണെന്കിലും ഒരു മനസ്സും രണ്ടു ശരീരവും ആയിരുന്നു ,ഒരിക്കലും പിണങിയില്ല,പരസ്പരം സ്നേഹിച്ചും അറിഞ്ഞും ഉള്ള ജീവിതം ,,,,അതിനടയില്‍ രണ്ടു കുട്ടികള്‍ ,,,,,ഒരികല്‍ പോലും ഒരു ആവശ്യവും അവള്‍ തനോട് പറഞ്ഞില്ല ,,,,എന്നും അനുസരിച്ച് മാത്രം ശീലിച്ചവള്‍ ,,,

ദുഃഖം തിരമാലയായ് മനസ്സില്‍ അലയടിച്ചു ഒന്നു പൊട്ടിക്കരയാന്‍ പോലും സാഹചര്യങ്ങള്‍ അനുവദികുനില്ല,കരഞ്ഞു തളര്‍ന്ന കുഞ്ഞുങള്‍ ഉറങിയോ ?ജീവിതം അതി ക്രൂരമായ പല സാഹചര്യങ്ങളും നെരിട്ടപോളും താന്‍ കുലുങിയില്ല പക്ഷെ ഇതു ,,,

എന്നും കുഞ്ഞുങളുടെയും തന്റെയും ഭക്ഷണവും തന്നു ഉറക്കവും ആവാതെ ഉറങാത്ത ആള്‍ ഇന്നു നേരത്തെ ഉറങി ഇനി ഒരിക്കലും ഉണരില്ല എന്ന വാശിയോടെ .

രോഗാതുരമായ ഒരു ശരീരം മാത്രം ആയിരുന്നു പ്രവാസം അവസാനിപ്പിച്ചു മടങുമ്പോള്‍ ഉണ്ടായിരുന്ന സമ്പാദ്യം അപ്പോഴും മനസില്‍ ഒരുമിച്ചു ജീവിക്കാന്‍ ഉള്ള കൊതി മാത്രം ആയിരുന്നു ആശ്വാസം,,വന്നു ആറു മാസം തികഞ്ഞില്ല അതിന് മുന്പേ ,,,,,,,,,,,

നാട്ടില്‍ വരുമ്പോള്‍ എന്ത് കൊണ്ടു വരണം എന്ന് ചോദികുമ്പോള്‍ തിരിച്ചു വന്നാല്‍ മാത്രം മതി എന്ന് പറഞ്ഞു ചിരിക്കുന്ന ഒരു വിഷമം നിറഞ്ഞ ശബ്ദം ഒരികല്‍ കൂടി അയളുടെ ചെവികളില്‍ മുഴങ്ങിയ പോലെ തോനി,ഒന്നു തിരിച്ചു വരാന്‍ പറയാന്‍ പോലും തനിക്ക് കഴിയാത്ത ദൂരത്തേക്കു അവള്‍ യാത്രയായിരിക്കുന്നു .....

സ്നേഹിച്ചു തീരാന്‍ കൊതിക്കുന്ന രണ്ടു മനസ്സുകളുടെ ഒടുങാത്ത വിങലുകള്‍ ഒരു ചിതയായ് കത്തി എരിഞ്ഞു.........