2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ആന്തരികവും ബാഹ്യവും

മനുഷ്യന് ആന്തരിക ലോകത്തും ബാഹ്യ ലോകത്തും വര്‍ത്തിക്കാന്‍ ആവും .പാശ്ചാത്യര്‍ പൊതുവേ ബാഹ്യ ലോകത്ത്‌ വര്‍ത്തിച്ചവരാണ് കിഴക്ക്‌ അധികവും ആന്തരികലോകത്ത്‌ ആയിരുന്നു .പാശ്ചാത്യര്‍ ഉന്നത സാങ്കേതികതയും ആധുനിക ജീവിതവും സ്വന്തമാക്കി അവിടെ ശാസ്ത്രജ്ഞ്യന്‍മ്മാര്‍ ഉണ്ടായി.ബാഹ്യമായി ധനികത ഉണ്ടായി .കിഴക്ക്‌ ബാഹ്യ ലോകത്തെ നിഷേധിച്ചു .ശാസ്ത്രത്തിന്റെ എല്ലാ അറിവുകളും കയ്യില്‍ ഉണ്ടായിട്ടും കൂടുതല്‍ ഒന്നും തന്നെ പുരോഗതിക്ക്‌ സാധ്യത കിഴക്കില്‍ ഇല്ലായിരുന്നു .കാരണം ബാഹ്യമായ ലോകം അവര്‍ നിഷേധിച്ചു .ബാഹ്യമായി ഉള്ളതെല്ലാം നശ്വരമാണ് എന്ന സത്യം അവര്‍ മുറുകെ പിടിച്ചു .ഇവിടെ ശങ്കരാചാര്യന്‍മ്മാരും ബുദ്ധന്‍മ്മാരും ഉണ്ടായി .തീര്‍ച്ചയായും അവര്‍ ആന്തരികമായ ധനികര്‍ ആണ് .വിശ്രാന്തിയുടെ ആനന്ദത്തിന്റെ പരമകൊടിയില്‍ അവര്‍ വര്‍ത്തിച്ചു .എന്നാല്‍ പാശ്ചാത്യര്‍ക്ക് ആനന്ദം, വിശ്രാന്തി അന്ന്യമായിരുന്നു . പക്ഷെ രണ്ടു കൂട്ടരും പകുതിയിലാണ് ധനികര്‍ ബാക്കി പകുതിയില്‍ അവര്‍ ദരിദ്രരായി.ഉപനിഷത്‌ ഋഷികള്‍ രണ്ടു പുറത്തും ഒരുപോലെ ധനികരാവാന്‍ ആഹ്വാനം ചെയ്തു.അവര്‍ ഒന്നും തന്നെ ഉപേക്ഷിച്ചില്ല .ആന്തരികമായ ആനന്ദവും വിശ്രാന്തിയും കൈവിടാതെ തന്നെ ബാഹ്യമായ ജീവിതത്തിന്റെ ആഘോഷപരതകളില്‍ വിരാജിക്കാന്‍ അവര്‍ മാര്‍ഗദര്‍ശികളായി. ശ്രീകൃഷ്ണന്‍ പൂര്‍ണ്ണ അവതാരമായി പറയപ്പെടുന്നതിനെ ഈ ഒരു അര്‍ത്ഥത്തില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .കൃഷ്ണനെ നോക്കുക ആന്തരികമായി പരമമായ ജ്ഞാനത്തിന്റെ,ഉല്‍കൃഷ്ടമായ ജ്ഞാനത്തിന്‍റെ ദര്‍ശനങ്ങള്‍ അദേഹം ലോകത്തിന് നല്‍കി അതെ സമയം ബാഹ്യമായി അദേഹം ആഘോഷപൂര്‍വ്വം ജീവിച്ചു .യുദ്ധവും സമാധാനവും പ്രണയവും കുസൃതിയും ,സംഗീതവും നൃത്തവും ആയി പരിപൂര്‍ണ്ണമായ ജീവിതം നയിച്ചു .ബാഹ്യവും ആന്തരികവുമായി ധനികനായി.നമുക്ക് പിന്തുടരാന്‍ മനോഹരമായ ഒരു പാതയോരുക്കി .മറ്റാരെയാണ് പൂര്‍ണ്ണ അവതാരം എന്ന് വിളിക്കാന്‍ ആവുന്നത് . ഒരുവന്‍ ആന്തരികവും ബാഹ്യവും ആയലോകങ്ങളിലേക്ക് യദാസമയം ഒഴുകി നീങ്ങുവാന്‍ പാകത്തിന് തന്റെ സത്തയെ തന്റെ ബോധത്തെ മാറ്റിഎടുക്കേണ്ടതുണ്ട്‌ .രണ്ടിടത്തും പരിപൂര്‍ണ്ണമായി ജീവിച്ചു തീര്‍ക്കേണ്ടതുണ്ട് .രണ്ടും രണ്ടു വിപരീത ദ്രുവങ്ങള്‍ ആണ് .ഒന്ന് നിശബ്ദദയുടെ ആഴക്കടല്‍ ആണ് .വിശ്രാന്തിയുടെ ആനന്ദത്തിന്‍റെ പരമമായ അവസ്ഥ .മറ്റൊന്ന് ആഘോഷത്തിന്റെ ശബ്ദത്തിന്റെ കര്‍മ്മത്തിന്‍റെ ഏറ്റവും ബാഹ്യമായ കൊടുമുടിയും ആകുന്നു .