2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പുനര്‍ജന്മവും ഗീതയും

യം യം വാപി സ്മരന്‍ഭാവം ത്യജത്യന്തേ കലേവരം തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ (6)
ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു. സ്ഥൂല മായ ഒരു അര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞത്‌ മാത്രം ആണ് മുകളിലെ ശ്ലോകത്തിന്റെ താത്പര്യം .എന്നാല്‍ ആന്തരികമായി ഈ ശ്ലോകത്തെ അപഗ്രഥിച്ചാല്‍ എങ്ങിനെയൊക്കെ വരും എന്ന് നോക്കാം . മനുഷ്യന് ഓരോ പ്രവര്‍ത്തിക്കും മുന്നേ ഒരു സുഷുപ്തിയുണ്ട് ,ഓരോ ദിവസവും ഒരു സുഷുപ്തിയുണ്ട് [നിത്യപ്രളയം] അവസാനമായ ഒരു സുഷുപ്തിയുണ്ട് മരണം അഥവാ മഹാ പ്രളയം. അതായത്‌ ഓരോ കര്‍മ്മത്തിനും മുന്നേ ഉള്ള സുഷുപ്തിയില്‍ നമ്മള്‍ എന്താണോ ചിന്തിക്കുന്നത് അതാണ്‌ നമ്മുടെ അടുത്ത നിമിഷം ആയി ഭവിക്കുന്നത് .നിശബ്ദമായി നമ്മള്‍ ഇരിക്കുന്ന നേരം നമ്മളിലൂടെ കടന്നു പോകുന്ന അനേകം വിചാരങ്ങള്‍ നമ്മളുടെ അടുത്ത നിമിഷം ആയി നാം അറിയാതെ ഭവിക്കുന്നു. ഓരോ ദിവസം സുഷുപ്തിയിലേക്ക്‌ പോകുന്നതിനു മുന്നേ ഏതു കര്‍മ്മത്തിന്‍റെ ബാക്കിയാണോ നാം ചിന്തിച്ചു കൊണ്ട് ഉറക്കത്തില്‍ വീഴുന്നത് ആ ചിന്തക്ക് അനുസരിച്ച് ഒരു പുതു ദിനം നമ്മളില്‍ ഉണ്ടാകുന്നു. ചുരുക്കത്തില്‍ ഓരോ സുഷുപ്തിയും ഓരോ നിമിഷവും ശ്രദ്ധയോടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരുവന് ഈ ലോകം സ്വര്‍ഗമായി ഭവിക്കും .അവന്‍റെ സകല ദുരിതങ്ങള്‍ക്കും അത് പരിഹാരമാകും. മനസ്സ് നന്നായാല്‍ തന്നെ പ്രശ്നങ്ങള്‍ തീരുന്നു .പക്ഷെ നാം സ്വയം നല്ലവര്‍ എന്ന ബോധത്തില്‍ ആകും അത് കൊണ്ട് തോന്നും ഞാന്‍ ചീത്തയൊന്നും കരുതിയില്ല എന്നിട്ടും എനിക്ക് എന്തെ ...? സംഗതി ശരിയാണ് ബോധപൂര്‍വ്വം നമ്മള്‍ ദുഷ് ചിന്തകള്‍ ചെയ്തില്ല പക്ഷെ ജാഗ്രതില്‍ ഇരുന്നും നമ്മള്‍ സ്വപ്നം കാണുന്നു. അവ ബോധത്തില്‍ അല്ലാതെ ആയകാരണം നാം അറിയുന്നില്ല.അത് കൊണ്ട് ഓരോ നിമിഷവും ശ്രദ്ധിക്കാന്‍ ശ്രമിക്കുക .മനസ്സിനെ നിരീക്ഷിക്കുക .നാം അത്ഭുതപ്പെട്ട് പോകും നമ്മുടെ മനസ്സില്‍ എന്തൊക്കെ ചിന്തയാണ് കടന്നു പോകുന്നത് എന്ന്.പതിയെ നമ്മള്‍ ശാന്തിയില്‍ എത്തുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ