2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ചെമ്പ്ര അഞ്ചുമൂല വഴി പട്ടാമ്പി




കുറച്ചു ദിവസം മുന്നേ ജയേട്ടന്‍(Dr ജയന്‍ദാമോദരന്‍) ബസ്സിനെ കുറിച്ച് എഴുതി കണ്ടപ്പോളാണ് ഞാനും ഓര്‍ത്തത്‌ ബസ്സുകള്‍ക്ക്‌ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് .പല കാര്യങ്ങളും അങ്ങിനെയാണ്കാലാന്തരത്തിലുണ്ടാകുന്ന ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതും സാധാരണനിലയില്‍ നമ്മുടെ ശ്രദ്ധയില്‍ പെടില്ല .പക്ഷെ പിന്നീട് എപ്പോഴെങ്കിലും ഇത് പോലെ വല്ല ചൂണ്ടകളാല്‍ ഓര്‍മകളില്‍ നിന്ന് കൊളുത്തിവലിക്കപ്പെടും , ആ ഓര്‍മ്മകള്‍ ചിലപ്പോള്‍ ആ കാലഘട്ടത്തിലേക്ക് നമ്മെ കൊണ്ട് പോകും. അന്ന് വളരെ തീവ്രതയോടെ അനുഭവിച്ച പല കാര്യങ്ങളും തികഞ്ഞ മണ്ടത്തരങ്ങള്‍ ആയി തോന്നും അല്ലെങ്കില്‍ സ്വയം ഒരു സഹാനുഭൂതി സൃഷ്ട്ടിക്കും.എന്തൊക്കെയാണെങ്കിലും അത് രസകരമാണ് ആ കാലത്തിലേക്ക് തിരിച്ചു പോകാനോ അത്തരം അനുഭവങ്ങള്‍ പലതും വീണ്ടും അനുഭവിക്കാനോ കൊതിക്കാത്തവരായി അധികമാരും ഉണ്ടാകില്ല .

ഓര്‍മകളുടെ പല താളുകളും ചിതലരിച്ചു പോയിരിക്കുന്നെങ്കിലും ഞാന്‍ ആ താളുകള്‍ പുറകോട്ട് മറിച്ചു, ആദ്യ താളുകളിലെവിടെയോ ഞാന്‍ എന്റെ നാടിന്റെ രൂപം കണ്ടു .ഏതോ കാലത്ത് കല്ലടിച്ച ഒരു പഞ്ചായത്ത് റോഡ്, കല്ലുകളെല്ലാം പോയി ഒരു മണ്‍പാത മാത്രമായിരിക്കുന്നു, ചിലയിടങ്ങളില്‍ കല്ലിന്റെ അവശിഷ്ട്ടങ്ങളുണ്ട് ,കൂടാതെ ഒരു യു .പി സ്കൂള്‍ അതിന്റെ മുന്നില്ലായി കുഞ്ഞാമുക്കാന്റെ ഒരു പലചരക്ക് കട,ശങ്കരന്‍കുട്ടിനായരുടെ ഒരു സ്റ്റേഷനറി, പഴയ കാലത്തിന്റെ പ്രതാപവും പേറിനില്‍ക്കുന്ന ഒരു കല്ലത്താണി, അത് കഴിഞ്ഞു ഇറങ്ങി വരുന്ന സ്ഥലതതായി കുട്ടനെഴുത്തച്ചന്‍റെ നാരങ്ങമിട്ടായിയും നന്നാരി സര്‍വത്തും ഉള്ള പെട്ടികട.

ഓറഞ്ചല്ലികള്‍ പോലെ ഉള്ള നാരങ്ങമിട്ടായി ആ വഴി പോകുമ്പോള്‍ ഒക്കെ അങ്ങോട്ട്‌ വിളിക്കും പക്ഷെ എന്ത് ചെയ്യാം അത് മേടിക്കാനുള്ള ഇരുപത്തി അഞ്ചു പൈസ ഇല്ല കയ്യില്‍. കോഴിയുടെയും പൂച്ചയുടെയും മറ്റും രൂപത്തില്‍ ഉള്ള വേറെഒരു മിട്ടായി ഉണ്ട് അതിനു വെറും അഞ്ചു പൈസയേ ഉള്ളൂ അതിനു പോലും കാശില്ല. എങ്ങിനെയാണ് കാശ് ഉണ്ടാവുക വല്ലപ്പോഴും പരീക്ഷ ഫീസ് കൊടുക്കാനോ അദ്ധ്യാപക ദിനത്തിന്റെ സ്റ്റാമ്പ് മേടിക്കാനോ ആണ് വല്ല പൈസയും കയ്യില്‍ കിട്ടുക .പക്ഷെ അതില്‍ വല്ലതും ബാക്കി ഉണ്ടെങ്കില്‍ കൃത്യമായി കണക്ക് പറഞ്ഞു വീട്ടില്‍ തിരിച്ചു ഏല്‍പ്പിക്കണം!

ഈ മിട്ടായി ഒക്കെ ടേസ്റ്റ് നോക്കാന്‍ ഒരു അവസരം വരുന്ന സമയം ഉണ്ട് അതെ കശുവണ്ടിക്കാലം, പോകുന്നവഴിയില്‍ ഉള്ള കശുമാവില്‍ നിന്നും ജന്തുക്കള്‍ മാങ്ങതിന്ന് കശുവണ്ടി വഴിയിലിടും രണ്ടു മൂന്നു കശുവണ്ടി കൊടുത്താല്‍ എഴുത്തച്ഛന്‍ ഒരു മിട്ടായി തരും.ഇടവിഴികളിലെ ചപ്പിലകളില്‍

കശുവണ്ടിയും പരാതിയാണ് നടപ്പ് .

അങ്ങിനെ സ്കൂളും വീടും ആയി കഴിഞ്ഞിരുന്ന കാലം ആ റോഡിലൂടെ ആകെ പോകുന്ന വാഹനങ്ങള്‍ ജീപ്പുകളാണ്. വളാഞ്ചേരിയില്‍ നിന്നും അഞ്ചുമൂല വരെ ട്രിപ്പ് നടത്തിയിരുന്ന ജീപ്പുകള്‍.പലപ്പോഴും ഒരു ആള്കൂട്ടം ഒഴുകി പോകുന്ന പോലെ ആണ് തോന്നുക, നാലുപുറവും തൂങ്ങി നില്‍ക്കുന്ന ജനങ്ങള്‍. അതില്‍ സര്‍ക്കസ്സ്‌ അഭ്യാസിയെ പോലെ പറന്നു കേറുകയും ഇറങ്ങുകയും ചെയ്യുന്ന കിളി എന്ന ക്ലീനര്‍. അക്കാലത്തെ വലിയ ഹീറോ ആയിരുന്നു മൂപ്പര്‍ സ്കൂളിലും മറ്റും കളിക്കുമ്പോള്‍ ജനലിലും മറ്റും അത്തരം അഭ്യാസങ്ങള്‍ ഞങ്ങള്‍ അനുകരിക്കുമായിരുന്നു അന്നൊക്കെ ആഗ്രഹിക്കുമായിരുന്നു ഒരു കിളിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്!

അങ്ങിനെ കാലം കടന്നും ഇരുന്നും ഒക്കെ പോയി കൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു അത്ഭുതം സംഭവിച്ചത്‌ ആ റൂട്ടിലൂടെ ഒരു ബസ്സ്‌ ഓടി തുടങ്ങി .സ്കൂളില്‍ അടക്കം പലയിടങ്ങിളിലും അതൊരു വലിയ ചര്‍ച്ച തന്നെയായി.മയില്‍വാഹനം ട്രാന്‍സ്പോര്ട്ടിന്റെ ഒരു ബസ്സ്‌ ആണ് അത്,രാവിലെ ഒരു ട്രിപ്പും വൈകീട്ട് ഒരു ട്രിപ്പും.രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്നേ ആ സംഭവം പോകും വൈകുന്നേരം സ്കൂള്‍ വിട്ടു പോന്നാല്‍ മാത്രേ അത് പോകൂ. ഒരു തരത്തിലും ഒന്ന് കാണാന്‍ പോലും ആകാത്ത അവസ്ഥ .

സ്കൂളിലും മറ്റും ബസ്സ് കണ്ടവരുടെയും ബസ്സില്‍ കേറിയവരുടെയും ഒക്കെ

വീരസാഹസിക കഥകള്‍, അതില്‍ ഒരുത്തന്റെ വീടിന്റെ അടുതുള്ളവനാണത്രേ അതിലെ ക്ലീനര്‍ അവന്‍ അതില്‍ കയറിയപ്പോള്‍ കിളിയുമായുള്ള പരിചയം വെച്ച് ബസ്സിലെ ബല്ല് വരെ അടിചൂത്രേ. ഹോ എന്തൊരു ഭാഗ്യമാണ് അവനു ,താമസിയാതെ തന്നെ അവന്‍ വലിയ ഹീറോ ആയി.പക്ഷെ അവന് ബസ്സിനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതെ ഒരു കാര്യമുണ്ട് ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി ബസ്സ് നീങ്ങുന്നത്,പലപ്പോഴും ഡ്രൈവര്‍ സ്റ്റിയരിങ്ങ് തൊടുന്നതിനു മുന്നേ പോലും ബെല്‍ അടിച്ചാല്‍ ബസ്സ് നീങ്ങുന്നു!എന്താണ് അതിനു കാരണം.സ്റ്റിയറിംഗ് തിരിക്കുമ്പോള്‍ അല്ലെ ശരിക്കും ബസ്സ് നീങ്ങാന്‍ പാടുള്ളൂ !എന്നാലും അവനു പെന്‍സില്‍ കൊടുക്കാനും അവന്റെ കൂടെ നടക്കാനും ഒക്കെ എല്ലാവരും മത്സരിച്ചു.

ഇടക്കൊക്കെ അവന്‍ ബസ്സില്‍ കയറാറുണ്ട് ഡ്രൈവറുടെ സീറ്റിനടുത്ത് വരെ ഇരുന്നു യാത്ര ചെയ്യാറുണ്ട് പോലും ,ഡ്രൈവര്‍ ഓടിക്കുന്ന സ്പീഡും കുഴിയിലും മറ്റും ചാടുമ്പോള്‍ ഉള്ള കാര്യങ്ങളും എല്ലാം അവന്‍ വര്‍ണ്ണിക്കുനത് ഞെങ്ങള്‍ എല്ലാവരും ആരാധനയോടെ കേട്ടിരുന്നു എന്തിന് ചാക്കുനൂലോ ചില വള്ളിയോ ഒക്കെ കെട്ടി ഉണ്ടാക്കിയിരുന്ന കളി ബസ്സില്‍ ഡ്രൈവര് സ്ഥാനം അവനു മാത്രം അവകാശപ്പെട്ടതായി, കേട്ട് കേട്ട് വല്ലാതെ കൊതി ആയി എങ്ങിനെ എങ്കിലും ആ ബസ്സില്‍ ഒന്ന് കയറാന്‍.

ഓണത്തിനും വിഷുവിനും ഒക്കെ അമ്മയുടെ വീട്ടില്‍ ഞെങ്ങള്‍ ചെറിയമ്മ വലിയമ്മ മക്കള്‍ ഒത്തു കൂടുക പതിവാണ് മൂത്ത ചെറിയമ്മ പാലക്കാട്‌ ആണ് .ചെറിയച്ഛന്‍ അവിടെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആയിരുന്നു,അവിടെ ഒത്തു കൂടുമ്പോള്‍ ചെറിയമ്മയുടെ മൂത്തമകന്‍ എന്നെക്കാള്‍ ഒരു വയസ്സിനു ഇളപ്പം ഉണ്ട് അവന് [അവന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഏതാണ്ട് എട്ടുവര്‍ഷം ആയി ]പാലക്കാട് നിന്നും പട്ടാമ്പിയിലേക്ക് വരുമ്പോള്‍ കയറിയ കണ്ടത്ത്‌ എക്സ്പ്രസ്സ്‌നെ കുറിച്ചും ആ ബസ്സ് ഓവര്‍ടെക്ക് ചെയ്ത ബസ്സുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം.അത്രേം സ്പീടുള്ള വേറെ ബസ്സുകള്‍ ഒന്നും ഇല്ല എന്നാണു അവന്‍ പറയുന്നത് .


എന്തായാലും ബസ്സില്‍ കേറാന്‍ ഉള്ള ആഗ്രഹം വര്‍ദ്ധിച്ചു വന്നു ,സ്കൂളില്‍ പോകുന്ന വഴിക്കുള്ള വേട്ടേക്കരന്‍ അമ്പലത്തിന്റെ മുന്നില്‍ എത്തുമ്പോള്‍

സ്ഥിരം പ്രാര്‍ഥിക്കാറുള്ള നമ്പൂരി മാഷ്‌ ലീവ്കണേ എന്ന പ്രാര്‍ഥനയുടെ കൂടെ എനിക്ക് ബസ്സില്‍ കേറാന്‍ സാധിക്കണേ എന്നും കൂടി കൂട്ടി.പ്രാര്‍ത്ഥനക്ക് ഫലം ഉണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ ചെറിയമ്മയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ആരുടെയോ കല്യാണം ഗുരുവായൂരില്‍ വെച്ച് നടക്കുന്നു. നന്നേ വെളുപ്പിന് പോണം ഗുരുവായൂരില്‍ പോയി തൊഴാന്‍ ഉള്ള സൌകര്യവും നോക്കണം എന്തായാലും ബസ്സ് തന്നെ ആശ്രയം. ഞാന്‍ സന്തോഷം കോണ്ട് തുള്ളിച്ചാടി.

ഗുരുവായൂരിലെ കളിപ്പാട്ട കടകളുടെ മായികലോകത്തെക്കാള്‍ ഞാന്‍ ആഗ്രഹിച്ചത്‌ ആദ്യമായി നാട്ടിലൂടെ ഓടിയ ബസ്സില്‍ കയറുന്നതും സ്കൂളില്‍ പോയി അത് വര്‍ണ്ണിച്ചു ഹീറോ ആകലും മാത്രമായിരുന്നു.

ഊണിലും ഉറക്കത്തിലും എല്ലാം ബസ്സ്‌യാത്ര ഭാവനയില്‍ കണ്ടു, എത്ര സ്പീടിലാകും ബസ്സ് യാത്ര ചെയ്യുക, യാത്രയില്‍ എന്തല്ലാം സംഭവിക്കും എന്നിങ്ങനെ പലതും മനസ്സില്‍ കണ്ടു യാത്ര ദിനവും കാത്തു ഞാന്‍ അക്ഷമയോടെ നടന്നു.

അങ്ങിനെ ആ സുദിനത്തിന്റെ തലേ ദിനം വന്നു രാവിലെ നേരത്തെ എഴുനെല്‍ക്കണം പോകണം , അതിനായി രാത്രി തന്നെ ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു തുടങ്ങി.ഡ്രെസ്സ് റെഡിയാക്കി വെക്കലും മറ്റും തകൃതിയായി നടക്കുന്നു.

എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു.

മനസ്സ് അടങ്ങുന്നില്ല ബസ്സ്‌ യാത്രയെ കുറിച്ച് ഓര്‍ത്തു അര്‍മാദിക്കുകയാണ്

ക്ലാസിലെ അപൂര്‍വം ചിലര്‍ക്ക്‌ മാത്രം ലഭിച്ച ഭാഗ്യം നാളെ എനിക്കും ലഭിക്കും . ഹോ ഈ രാത്രി എന്നാ സംഭവം ഇല്ലായിരുന്നെങ്കില്‍ എന്നുവരെ ആഗ്രഹിച്ചു.

രാത്രി എപ്പോഴോ അസ്വസ്ഥമായി ഉണര്‍ന്നു .കടുത്തപനി,ശരീരം മുഴുവന്‍ കലശലായ വേദന. മേലാസകലം ചൊറിയന്‍പുഴു അരിച്ച പോലെ,തലവേദന സഹിക്കാന്‍ ആവാതെ ഞാന്‍ തേങ്ങി.അമ്മയുടെ തലോടലില്‍ വീണ്ടുംമെപ്പോഴോ ഉറങ്ങി.

നേരം വെളുത്ത് കുറെകഴിഞ്ഞപ്പോള്‍ അമ്മ എന്നെ ഉണര്‍ത്തി പുതപ്പ് നീക്കി എഴുനെല്‍പ്പിച്ചിരുത്തി പൊടിയരി കഞ്ഞി കോരി തന്നു.അഞ്ചാംപനിയുടെ അസ്വസ്ഥയോടെ ദൈന്യത തങ്ങിയ മുഖമുയര്‍ത്തി ഇടറിയ സ്വരത്തില്‍ അമ്മയോട് ഞാന്‍ ചോദിച്ചു

“എല്ലാരും പോയോ അമ്മെ”?

“ഊം പോയി” അമ്മ

“ഇനി എന്നാ ഗുരുവായൂരില്‍ ഒരു കല്യാണം ഉണ്ടാവാണാവോല്ലേ” ഞാന്‍

“എന്തിനാപ്പോ ഗുരുവായൂരില്‍ തന്നെ കല്യാണം” അമ്മ

“രാവിലെ പോണ ആ ബസ്സില്‍ ഒന്നും കേറാനാ”..!!!!




























ചിത്രത്തിനു കട :ഗൂഗിള്‍ ഇമേജ്

2010, ഏപ്രിൽ 21, ബുധനാഴ്‌ച

കഥ പറയുമ്പോള്‍

ദിവസം ചെല്ലും തോറും പൌഡറിന്റെ ഉപയോഗം കൂട്ടി കൊണ്ട് വരുന്ന നെറ്റി തടം, ഇനി കുഴിഞ്ഞാല് പുറകുവശം കാണുമോ എന്ന് തോനിക്കുന്ന കണ്ണുകള്‍‌ ,ചായ കുടിച്ചാല്‍ പത ഇരിക്കുന്ന പോലെ ഒരു മീശ ,പെട്ടന്ന് നോക്കിയാല് തേരട്ട അരിക്കുകയാണോ എന്ന് സംശയം തോന്നി എങ്കില്‍ അത് ഒരിക്കലും ഒരു കുറ്റം അല്ല .ഒരു ഹെര്കുലീസ് സൈക്കിളില്‍ പാറി വരുന്നത് മറ്റാരും അല്ല വേലപ്പന്‍ അതെ ബാര്‍ബര്‍ വേലപ്പന്‍ ,പേര് കേട്ടാല്‍ ആള് വലിയ വേല വെപ്പ് കാരന്‍ ആണ് എന്ന് തോന്നും പക്ഷെ സത്യത്തില്‍ ആരും അദേഹത്തെ കണ്ടാല്‍ ഒരു വേല അങ്ങോര്ക്കിട്ടു വെക്കും എന്നതാണ് സത്യം .


അടുത്ത ഗ്രാമത്തില് നിന്നും പുതുതായി സ്ഥലം വാങ്ങി വന്നു ഞങളുടെ ഗ്രാമത്തെ ഫാഷന്‍ വല്കരിക്കും എന്ന് വന്നതിന്റെ രണ്ടാം ദിവസം തന്നെ വേലപ്പന്‍ ദൃഡ പ്രതിന്ജ്യ എടുത്തു ,ഗ്രാമത്തിന്റെ പ്രധാന സ്ഥലത്ത് അദേഹം തന്‍റെ ബാര്‍ബര്‍ ഷാപ്പ് ആരംഭിച്ചു .


നിരപ്പലകകള്‍ ഒന്നായി എടുത്തു മാറ്റി കട തുറന്നു തന്‍റെ ആരാധ്യ ദൈവങ്ങള് ആയ ഇ എം എസിനും സത്യന്‍ മാഷക്കും ഒരു ചന്ദനത്തിരി കൊളുത്തി കഴിഞ്ഞു തിരിഞ്ഞു കണ്ണാടിയില് നോക്കി താനും സത്യനും തമ്മില് നല്ല രൂപസാദര്ശ്യം ഉണ്ട് എന്നു ഉറപ്പ് വരുത്തി കഴിഞ്ഞാല് ആദ്യം വന്ന ആളെ സിംഹാസനത്തിലെക്ക് ആനയിക്കും

ആള് ഇരുന്നു കഴിഞാല് പുതപ്പിച്ചു അലപം വെള്ളം സ്പ്രെ ചെയ്തു അല്പം മുടി വെട്ടി കഴിഞ്ഞാല്‍ ഒരു ദിനെശ് ബീഡി കത്തിച്ച് തന്‍റെ വിപ്ലവത്തിനു തിരി കൊളുത്തും പിന്നെ നാടായ നാട്ടിലെ വിപ്ലവ കഥകളും സത്യന്റെ സിനിമ മികവും എല്ലാം ചേര്‍ത്ത് ഒരു കീചക വധം തന്നെ അരങേരും ,മുടി വെട്ടികഴിഞ്ഞു ഇറങ്ങുമ്പോള്‍ ഗംഗയില്‍ മുങ്ങിയാല്‍ പൊലും പൊകാത്ത പാപം വരെ പൊയി കാണും..


ഇനി നായിക അമ്മിണി വര്‍ണ്നിച്ചാല്‍ തീരില്ല അമ്മിണിയെ കുറിച്ച്. ഉഡുരാജ മുഖി മൃഗ രാജ ഘടി ഗജരാജ വിരാജിത മന്ദ ഗതി എന്നു വെച്ചാല്‍ ഉടുക്കിനു നീരു വീണ പൊലെ ഉള്ള മുഖം ഗജരാജന്റെ രൂപവും ,അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില് മന്ദ ബുദ്ധി എന്നു എങ്കിലും വിളിക്കാമായിരുന്നു എന്ന അവസ്ഥ.വീട്ടിലെ പണി തീര്‍ന്നാല്‍ തന്‍റെ സഹൊദരിയാണു എന്നു അസൂയാലുക്കള് കളിയാക്കി വിളിക്കുന്ന പശുവിനെ മേക്കാന്‍ ഒരു വരവുണ്ട്,അവളെ പേടിച്ചാരും ആ വഴി നടപ്പീലാ എന്ന പോലെ അമ്മിണി വന്നാല് പിന്നെ യുവാക്കള് ആരും ആ വഴിക്കു പൊകില്ല ,വെറൊന്നും അല്ല കണട പാതി കാണാത്ത പാതി ലൈന് ഇട്ടു കളയും .



തികച്ചും യാദൃശ്ചികം ആയി നായകന്‍ വേലപ്പന് ഉച്ചയൂണിനു സൈക്കിളും ആയി ആ വഴിക്കു വന്നത് അമ്മിണിയുടെ ശരീരം ഒരുതവണ കണ്ണോടിച്ചു എത്തിയപ്പൊഴെക്കും സൈക്കിള് രണ്ടു മൈല് ദൂരം പൊയി കഴിഞതു വെലപ്പന് അറിഞ്ഞില്ല പശുവിനെ കെട്ടിയ കയറില് തട്ടി സൈക്കിള്‍ ഒന്നു പൊങി താണു വെലപ്പന് അതി മനൊഹരമായി അമ്മിണിയുടെ കാല്‍ക്കല്‍ പതിച്ചു.



മുന്നില് കിടക്കുന്ന യുവ കോമളനെ കണ്ട് നമ്രശിരസ്ക്കയായി കാല് നഖം കൊണ്ട് പാമ്പും കോണിയും വരച്ചു, കണ്ണുകള്‍‌ തമ്മില് കഥ പറഞ്ഞു.കിടന്ന കിടപ്പില്‍ വേലപ്പന് ഒരു ഡ്യുയറ്റ് പാടി .താഴം പൂ മണമുള്ള തണുപ്പുള്ള രാത്രിയില് തനിച്ചിരുന്നു ഉറങ്ങുന്ന ചെറുപ്പക്കാരി ,,,,,,,,,,

പശുവന്നു മുഖത്ത് ഒരു കിസ്സ് നല്‍കിയപ്പോള്‍ പരിസരബൊധം വീണ്ടെടുത്ത വെലപ്പന് യാത്ര തുടര്‍ന്നു. അതു ഒരു വലിയ പ്രണയ കഥയുടെ തുടക്കം ആയിരുന്നു.

പലയിടത്തും വെച്ച് അവര്‍ പ്രണയം കയ്യും കാലും മാറി കാലം കടന്നും ഇരുന്നും പോയി വേലപ്പന് കൂടുതല്‍ മെലിഞ്ഞും അമ്മിണി തടിചും ഇരുന്നു.പ്രണയ പരവശന്‍ ആയ വേലപ്പന് ഒരു ദിവ്സം പ്രാണ പ്രേയസ്സിയെ ഒരു നോക്ക് കാണാന് വേണ്ടി മതിലിന് അപ്പുറത്തെക്ക് നോക്കാന്‍ ശ്രെമിച്ച് പരാജയപ്പെട്ട് നില്‍ക്കുന്നത് കണ്ട അമ്മിണിയുടെ പശു വളരെ കൂളായി വേലപ്പനെ തൊണ്ടി അപ്പുറത്തേക്ക് ഇട്ടു,ഷൈന്‍ വൊണിനെതിരെ സച്ചിന്‍ അടിച്ച സികസ്ര്‍ പൊലെ കൃത്യമായി വേലപ്പന് അമ്മിണയുടെ അചഛന്റെ കാല്‍ കീഴില്‍ തന്നെ വന്നു വീണു.വീടും പുരയിടവും നിറഞ്ഞു നില്ക്കുന്ന തന്‍റെ മകളെ ആ നിമിഷം തന്നെ ആ പിതാവ് വെലപ്പനെ ഏല്‍പ്പിച്ചു.നാട് കണ്ട് ആദ്യ വിപ്ലവ വിവാഹം അതെ ഇന്‍റര്‍ കാസ്സ്റ്റ് മാരെജ്.വിപ്ലവം പ്രവര്‍ത്തിലൂടെ നടപ്പിലാക്കി വേലപ്പന്‍.


വിവാഹത്തിനു ശേഷം ധന സംബാദനത്തിനായി വേലപ്പന്‍ ദുബായിലെക്ക് പൊയി ,അവിടേ ചെന്നു അമ്മിണിക്കു കത്തെഴുതി അമ്മിണി ഇവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല എനിക്കു തീരെ സുഖമില്ല എന്നു,ഇതു വായിച്ച് ഹൃദയം പൊട്ടി അമ്മിണി മറുപടി എഴുതി ദെ വേലപ്പെട്ടാ അവിടെ ചെന്നു ആവ്ശ്യം ഇല്ലാത്തത് ഒക്കെ കഴിച്ച് എന്നെ അനാഥയാക്കല്ലെ പറഞ്ഞേക്കാം .....................!!!



വിരഹം സഹിക്കവയ്യാതെ ആയപ്പൊള് വേലപ്പന് തിരിചു വന്നു,ഒരൊ വര്‍ഷവും ഒരു ആണ്‍ കുട്ടിക്കായുള്ള പ്രയത്നം തുടര്‍ന്നു പക്ഷെ വീട് പെണ്മക്കളെ കൊണ്ടു നിറഞ്ഞു എന്നു മാത്രം ,അവ്സാന വട്ട പ്രതീക്ഷയും പരാജയപെട്ട് വേലപ്പന്‍ ഒരു ദിവസം കല്ലിന്കില്‍ ഇരുന്നു ചിന്തിച്ചു തന്‍റെ കാല ശേഷം ഈ ഗ്രാമം ആരാണു ഫാഷനബിള്‍ ആക്കുക്ക ,അതിനു ഒരു ആണ്‍ തരി തനിക്കു ഇല്ലാതെ പൊയല്ലൊ ,തനിയെ ഇരുന്നു മിഴിവാര്ക്കുന്ന വെലപ്പനെ കണട് സഹാനുഭൂതി തൊനിയ ചെത്തു കാരന്‍ കുമാരന്‍ ആശ്വസിപ്പിക്കാന് ആയി വന്നു കാര്യം തിരക്കി ,വേലപ്പന്‍ പറഞ്ഞു അമ്മിണി പ്രസവിച്ചു പെണ്കുഞ്ഞാണ്.കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരന്‍ പറഞ്ഞു വേലപ്പാ പെണ്‍ കുഞ്ഞുങള്‍ വീടിന്റെ വിളക്കാ അതില്‍ സന്തൊഷിക്കു .



" പൊന്നു കുമാരാ ഇപ്പോള്‍ തന്നെ ഏഴ് വിളക്ക് ഉണ്ട് വീട്ടില്‍ രണ്ട് മുറി മാത്രം ഉള്ള എന്‍റെ വീട്ടിലെന്തിനാ ഇനിയും വിളക്ക്"...........